Thursday, July 14, 2011

മാധ്യമപ്രവര്‍ത്തകര്‍ക്കു ക്രൂര മര്‍ദനം ,അക്രമിച്ചത് കോണ്‍ഗ്രസ്സ് നേതാവും പോലീസും അടങുന്ന സംഘം.


മാധ്യമപ്രവര്‍ത്തകര്‍ക്കു ക്രൂര മര്‍ദനം ,അക്രമിച്ചത് കോണ്‍ഗ്രസ്സ് നേതാവും പോലീസും അടങുന്ന സംഘം




( തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളെജിന്‍റെ സീറ്റ് കച്ചവടം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ സംഘത്തിനു മര്‍ദനം. ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ ശരത് കൃഷ്ണനും ക്യാമറമാന്‍ അയ്യപ്പനുമാണു മര്‍ദനമേറ്റത്. ക്യാമറ അക്രമികള്‍ പിടിച്ചു കൊണ്ടുപോയി. സെക്യൂരിറ്റിക്കാരടക്കം 25 പേരടങ്ങുന്ന സംഘമാണ് അക്രമം അഴിച്ചു വിട്ടത്. എല്‍എംഎസില്‍ വച്ചായിരുന്നു അക്രമം.)



കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിന് കോഴ വാങ്ങിയതിനെപ്പറ്റി പരാതി പറയുന്ന രക്ഷിതാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ചു. എല്‍എംഎസ് കോമ്പൗണ്ടിലായിരുന്നു ആക്രമണം. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ മറ്റ് മാധ്യമ പ്രവര്‍ത്തകരെ അക്രമികളും പൊലീസും ആക്രമിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സ്ഥലത്തെത്തി മടങ്ങിയ ശേഷമാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. ഇന്ത്യ വിഷന്റെ മാര്‍ഷല്‍ വി സെബാസ്റ്റ്യന്റെ തല പൊലീസ് അടിച്ചുപൊട്ടിച്ചു. സിഎസ്ഐ സഭയുടേതാണ് കോളേജ്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കമുള്ള സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണനും സ്ഥലത്തെത്തി. കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച രണ്ടു പൊലീസുകാരെ സസ്പെന്‍ഡു ചെയ്തതായി അധികൃതര്‍ അറിയിച്ചു.

No comments: