Tuesday, May 06, 2008

വൈക്കം മുഹമ്മദ്‌ ബഷീര്‍ കഥാ പുരസ്കാരം പ്രഖാപിച്ചു.

വൈക്കം മുഹമ്മദ്‌ ബഷീര്‍ കഥാ പുരസ്കാരം പ്രഖാപിച്ചു.

ദുബായ്‌ . യു എ ഇ യിലെ പൂര്‍വ്വ കലാലയ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മികച്ച കഥാകൃത്തിനെ കണ്ടെത്താനായി എം ഇ എസ്‌ പൊന്നാനി കോളേജ്‌ അലുംമിനി യു. എ . ഇ ചാപ്റ്റര്‍ നടത്തിയ വൈക്കം മുഹമ്മദ്‌ ബഷീര്‍ സ്മാരക കഥാപുര സ്കാരങ്ങള്‍ പ്രഖാപിച്ചു.

എം. എച്ച്‌ . സഹീര്‍

എം എച്ച്‌ സഹീര്‍ ( ടി കെ എം കോളേജ്‌ കൊല്ലം ) എഴുതിയ ' കാഴ്ചയില്‍ പതിയാതെ പോയത്‌ ' എന്ന കഥയാണ്‌ അവാര്‍ഡിന്ന് അര്‍ഹമായത്‌.

കെ എം അബ്ബാസ്‌.
കെ എം അബ്ബാസ്‌ (സര്‍ സയ്യിദ്‌ കോളേജ്‌ തളിപ്പറമ്പ്‌ ) എഴുതിയ ' ഒട്ടകം ',



സാദിഖ്‌ കാവില്‍.

സാദിഖ്‌ കാവില്‍ (കാസര്‍കോട്‌ ഗവണ്മണ്ട്‌ കോളേജ്‌. ) എഴുതിയ ' ഗുമാമ ' എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂണ്‍ രണ്ടാം വാരത്തില്‍ ദുബായില്‍ വെച്ച്‌ നടക്കുന്ന ബഷീര്‍ ജന്മശതാബ്‌ധി ആഘോഷച്ചടങ്ങില്‍ ‌ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ്‌ കമ്മറ്റി കണ്‍വിനര്‍ നാരായണന്‍ വെളിയംകോട്‌ അറിയിച്ചു.അവാര്‍ഡ്‌ ജേതാവിന്ന് 10001 രൂപയും പ്രശസ്തി പത്രവും നല്‍കും. 7001 , 5001, രൂപയും പ്രശസ്തി പത്രവും ഒന്നും രണ്ടും സമ്മാനാര്‍ഹര്‍ക്ക്‌ ലഭിക്കുക. പ്രശസ്ത കഥാകൃത്തുക്കളായ പി.സുരേന്ദ്രന്, ബഷീര്‍ മേച്ചേരി എന്നിവരാണ്‌ മൂല്യനിര്‍ണ്ണയം നടത്തി പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞടുത്തത്‌.

2 comments:

ജനശക്തി ന്യൂസ്‌ said...

വൈക്കം മുഹമ്മദ്‌ ബഷീര്‍ കഥാ പുരസ്കാരം പ്രഖാപിച്ചു.




ദുബായ്‌ . യു എ ഇ യിലെ പൂര്‍വ്വ കലാലയ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മികച്ച കഥാകൃത്തിനെ കണ്ടെത്താനായി എം ഇ എസ്‌ പൊന്നാനി കോളേജ്‌ അലുംമിനി യു. എ . ഇ ചാപ്റ്റര്‍ നടത്തിയ വൈക്കം മുഹമ്മദ്‌ ബഷീര്‍ സ്മാരക കഥാപുര സ്കാരങ്ങള്‍ പ്രഖാപിച്ചു.







എം. എച്ച്‌ . സഹീര്‍.




എം എച്ച്‌ സഹീര്‍ ( ടി കെ എം കോളേജ്‌ കൊല്ലം ) എഴുതിയ ' കാഴ്ചയില്‍ പതിയാതെ പോയത്‌ ' എന്ന കഥയാണ്‌ അവാര്‍ഡിന്ന് അര്‍ഹമായത്‌.
കെ എം അബ്ബാസ്‌ (സര്‍ സയ്യിദ്‌ കോളേജ്‌ തളിപ്പറമ്പ്‌ ) എഴുതിയ ' ഒട്ടകം ',

സാദിഖ്‌ കാവില്‍ (കാസര്‍കോട്‌ ഗവണ്മണ്ട്‌ കോളേജ്‌. ) എഴുതിയ ' ഗുമാമ ' എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂണ്‍ രണ്ടാം വാരത്തില്‍ ദുബായില്‍ വെച്ച്‌ നടക്കുന്ന ബഷീര്‍ ജന്മശതാബ്‌ധി ആഘോഷച്ചടങ്ങില്‍ ‌ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ്‌ കമ്മറ്റി കണ്‍വിനര്‍ നാരായണന്‍ വെളിയംകോട്‌ അറിയിച്ചു.

അവാര്‍ഡ്‌ ജേതാവിന്ന് 10001 രൂപയും പ്രശസ്തി പത്രവും നല്‍കും. 7001 , 5001, രൂപയും പ്രശസ്തി പത്രവും ഒന്നും രണ്ടും സമ്മാനാര്‍ഹര്‍ക്ക്‌ ലഭിക്കുക. പ്രശസ്ത കഥാകൃത്തുക്കളായ പി.സുരേന്ദ്രന്, ബഷീര്‍ മേച്ചേരി എന്നിവരാണ്‌ മൂല്യനിര്‍ണ്ണയം നടത്തി പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞടുത്തത്‌.

ഏറനാടന്‍ said...

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു. കണ്‍ഗ്രാറ്റ്സ്!