Thursday, May 08, 2008

വയനാട്ടിലെ 41,000 കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും

വയനാട്ടിലെ 41,000 കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും .

വയനാട് ജില്ലയിലെ 41,000 കര്‍ഷകരുടെ 25,000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്ന പദ്ധതി നടപ്പാക്കുന്നത് ഉള്‍പ്പെടെ നിരവധി ക്ഷേമപരിപാടികള്‍ക്ക് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് രൂപം നല്‍കി.
കര്‍ഷക കടാശ്വാസ കമ്മിഷന്‍ ശുപാര്‍ശപ്രകാരം നേരത്തേ നടപ്പാക്കേണ്ടിയിരുന്ന പദ്ധതിയാണിത്. 51 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന് 60,000 കോടിയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ഈ പദ്ധതി നടപ്പാക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. കേന്ദ്രപദ്ധതി എങ്ങും എത്താത്ത സാഹചര്യത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യ മന്ത്രി പറഞ്ഞു.
ഒരു മാസം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക പരിപാടികളാണ് നടപ്പാക്കുന്നത്. 14 ജില്ലകളിലും മന്ത്രിമാര്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, പൂര്‍ത്തിയായവ ഉദ്ഘാടനം ചെയ്യും. കെ.എസ്.എഫ്.ഇയുടെ പുനഃസംഘടനയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
മറ്റ് പ്രധാന പരിപാടികള്‍1ആക്കുളം അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷന്‍ സെന്ററിന് തറക്കല്ലിടും2ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി വിതരണത്തിന് തുടക്കംകുറിക്കും3 കണ്ണൂരില്‍ 300 ആദിവാസികള്‍ക്ക് ഒരു ഏക്കര്‍ വീതവും ഭൂരഹിതരായ 3000 പേര്‍ക്ക് വീടുവയ്ക്കാന്‍ ഭൂമിയും നല്‍കും4ബഹിരാകാശ പഠനകേന്ദ്രം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് എന്നിവയ്ക്ക് തറക്കല്ലിടും5 ജില്ലാതല ഐ.ടി പാര്‍ക്കുകള്‍ക്ക് തുടക്കം കുറിക്കും6 എട്ടാം ക്ളാസുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകങ്ങള്‍ സൌജന്യമായി നല്‍കും (ഇതുവരെ പെണ്‍കുട്ടികള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുമാണ് നല്‍കിയിരുന്നത്)7 കായംകുളം മത്സ്യബന്ധന തുറമുഖം ഉദ്ഘാടനം ചെയ്യും8ചെത്തി, ആര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ക്ക് തറക്കല്ലിടും9 സംസ്ഥാനത്തെ മുഴുവന്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും കംപ്യൂട്ടറൈസേഷന്‍ നടപ്പാക്കും10നേര്യമംഗലം വൈദ്യുതിപദ്ധതി കമ്മിഷന്‍ ചെയ്യും11പ്രവാസി മലയാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങും12 സ്വാതന്ത്യ്രസമര സേനാനികളുടെ വര്‍ദ്ധിപ്പിച്ച 2500 രൂപ പെന്‍ഷന്‍ തുക നല്‍കും
.

1 comment:

ജനശക്തി ന്യൂസ്‌ said...

വയനാട്ടിലെ 41,000 കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും
തിരുവനന്തപുരം: വയനാട് ജില്ലയിലെ 41,000 കര്‍ഷകരുടെ 25,000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്ന പദ്ധതി നടപ്പാക്കുന്നത് ഉള്‍പ്പെടെ നിരവധി ക്ഷേമപരിപാടികള്‍ക്ക് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് രൂപം നല്‍കി.

കര്‍ഷക കടാശ്വാസ കമ്മിഷന്‍ ശുപാര്‍ശപ്രകാരം നേരത്തേ നടപ്പാക്കേണ്ടിയിരുന്ന പദ്ധതിയാണിത്. 51 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന് 60,000 കോടിയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ഈ പദ്ധതി നടപ്പാക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. കേന്ദ്രപദ്ധതി എങ്ങും എത്താത്ത സാഹചര്യത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യ മന്ത്രി പറഞ്ഞു.

ഒരു മാസം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക പരിപാടികളാണ് നടപ്പാക്കുന്നത്. 14 ജില്ലകളിലും മന്ത്രിമാര്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, പൂര്‍ത്തിയായവ ഉദ്ഘാടനം ചെയ്യും. കെ.എസ്.എഫ്.ഇയുടെ പുനഃസംഘടനയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

മറ്റ് പ്രധാന പരിപാടികള്‍
1ആക്കുളം അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷന്‍ സെന്ററിന് തറക്കല്ലിടും
2ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി വിതരണത്തിന് തുടക്കംകുറിക്കും
3 കണ്ണൂരില്‍ 300 ആദിവാസികള്‍ക്ക് ഒരു ഏക്കര്‍ വീതവും ഭൂരഹിതരായ 3000 പേര്‍ക്ക്
വീടുവയ്ക്കാന്‍ ഭൂമിയും നല്‍കും
4ബഹിരാകാശ പഠനകേന്ദ്രം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് എന്നിവയ്ക്ക് തറക്കല്ലിടും
5 ജില്ലാതല ഐ.ടി പാര്‍ക്കുകള്‍ക്ക് തുടക്കം കുറിക്കും
6 എട്ടാം ക്ളാസുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകങ്ങള്‍ സൌജന്യമായി നല്‍കും (ഇതുവരെ പെണ്‍കുട്ടികള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുമാണ് നല്‍കിയിരുന്നത്)
7 കായംകുളം മത്സ്യബന്ധന തുറമുഖം ഉദ്ഘാടനം ചെയ്യും
8ചെത്തി, ആര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ക്ക് തറക്കല്ലിടും
9 സംസ്ഥാനത്തെ മുഴുവന്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും കംപ്യൂട്ടറൈസേഷന്‍ നടപ്പാക്കും
10നേര്യമംഗലം വൈദ്യുതിപദ്ധതി കമ്മിഷന്‍ ചെയ്യും
11പ്രവാസി മലയാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങും
12 സ്വാതന്ത്യ്രസമര സേനാനികളുടെ വര്‍ദ്ധിപ്പിച്ച 2500 രൂപ പെന്‍ഷന്‍ തുക നല്‍കും.