Wednesday, July 15, 2015

.മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ നോക്കുകൂലിയാണു കൈപ്പറ്റുന്നത്....

.മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ നോക്കുകൂലിയാണു കൈപ്പറ്റുന്നത്....



കേരളത്തിന്‍റെ  ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍  1 ലക്ഷത്തി 62,476 ഫയലുകള്‍ തീര്‍പ്പാക്കാതെ വര്‍ഷങളായി  കിടപ്പുണ്ട്...ഇത് കേട്ട്കേള്‍‌വിയുടെയോ ഭാവനയുടേയോ അടിസ്ഥാനത്തില്‍ പറയുന്ന കണക്കല്ല 2015 മാര്‍ച്ച് 17ന് നിയമസഭയില്‍ ടി യു കുരുവിളയുടെ ചോദ്യത്തിന്ന് മറുപടിയായി നമ്മുടെ സക്ഷാല്‍  മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി പറഞ്ഞതഅണു.....ഇത് സിക്രട്ടറിയേറ്റിലെ കണക്കു മാത്രമാണു....ജില്ലാ ആസ്ഥാനങളിലും  താലൂക്ക് ആസ്ഥാനങളിലും  വില്ലേജുകളിലും  കെട്ടിക്കിടക്കുന്ന  ഫയലുകള്‍ ഇതിലേറേയാണു....ഇത്രയും ഫയലുകളില്‍ അടയിരിക്കുന്ന മുഖ്യമന്ത്രിയാണു ജനസമ്പര്‍ക്കപരിപാടിയെന്ന കോമിക്ക് നടത്തി  ജനങളെ  പറ്റിക്കാന്‍  ഓടിനടന്നിരുന്നത്.....സ്വന്തം  ഭരണസിരാകേന്ദ്രത്തില്‍  കെട്ടിക്കിടക്കുന്ന ഫയലുകളില്‍  കാലാകാലമായി ഇദ്ദേഹം അടയിരുന്നിട്ടും  ഒന്നും സംഭവിച്ചിട്ടില്ല......സിക്രട്ടറിയേറ്റില്‍   കെട്ടികിടക്കുന്ന ഫയലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കുന്നതിനുളള മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പദ്ധതിയും മിഷന്‍ 676 ഉമൊക്കെ  വെറും വാചക കസര്‍ത്തുകള്‍ മാത്രമായിരുന്നു.ജനങളെ പറ്റിക്കാനും മാധ്യമങളില്‍  നിറഞ്ഞ് നില്ല്ക്കാനും നടത്തുന്ന വെറും തരികിട നമ്പറുകള്‍ മാത്രം....സിക്രട്ടറിയേറ്റില്‍  കെട്ടിക്കിടക്കുന്നത്  ലക്ഷക്കണക്കിന്ന്  ജനങളുടെ  ജീവനും ജീവിതവുമാണു....ഇത് പരിഹരിക്കാത്തിടത്തോളം  വെറും വാചകമടിച്ച്  ശമ്പളം പറ്റുന്ന  ഒരു മുഖ്യമന്ത്രിയായി മാത്രമേ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ കഴിയുകയുള്ളു.....മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ നോക്കുകൂലിയാണു കൈപ്പറ്റുന്നത്.....പത്താം ശമ്പള കമ്മീഷന്‍ റിപ്പോര്ട്ട് നടപ്പാക്കുമ്പോള്‍ 5227 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍കാകരിനല്ല ജനങള്‍ക്ക്  ഉണ്ടാകുന്നത്. നോക്കുകൂലിവാങിക്കുന്ന മുഖ്യമന്ത്രിക്കും  ഉദ്വോഗസ്ഥന്മാര്‍ക്കും  ശമ്പളം കൊടുക്കാന്‍  ഈ നാടിന്ന് ബാധ്യതയില്ല
ജനങളുടെ  നികുതിപണം  നോക്കുകൂലിയായി വാങിക്കുന്ന മുഖ്യമന്ത്രിയും  അദ്ദേഹത്തിന്‍റെ കീഴില്‍ ഉണ്ടും ഉറങിയും  നോക്കുകൂലി  വാങിക്കുന്ന  സിക്രട്ടറിയേറ്റിലും മറ്റ്  കെട്ടിക്കിടക്കുന്ന ഫയലുകള്‍ക്ക്  തീര്‍പ്പുണ്ടാക്കി മാത്രം  മറ്റു കാര്യങള്‍ ചിന്തിച്ചാല്‍മതി....ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് ഇതിന്‍റെ ഗുണം കിട്ടുന്നുണ്ട് ഉറപ്പാക്കണം....

No comments: