Tuesday, July 19, 2011

കെ എം മാണി ഇറക്കിയത് ധവളപത്രമല്ല കപടപത്രമാണു..


കെ എം മാണി ഇറക്കിയത് ധവളപത്രമല്ല കപടപത്രമാണു.. നേരിന്റെ ധവളപത്രം നാളെ ഡോ.തോമസ്സ് ഐസക് ഇറക്കും....കള്ളക്കണക്കെഴുതി രക്ഷപ്പെടാന്‍ മാണിയെ അനുവദിക്കില്ല....



സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് മന്ത്രി കെ എം മാണി ചൊവ്വാഴ്ച നിയമസഭയില്‍ ധവളപത്രം അവതരിപ്പിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 3881.11 കോടി രൂപ ട്രഷറിയില്‍ ബാക്കിയുണ്ടെന്ന് മാണി സമ്മതിച്ചു. എന്നാല്‍ ഇത് കേരളത്തിന്റെ ധനസ്ഥിതിയുടെ സൂചനയല്ലെന്ന് അവകാശപ്പെട്ട മാണി, പല ബാധ്യതകളും കൊടുക്കാനുണ്ടെന്നും കുറ്റപ്പെടുത്തി. മൊത്തം 10,197 കോടി രൂപയുടെ ബാധ്യത ഈ വര്‍ഷമുണ്ടാകുമെന്നാണ്് മാണി അവതരിപ്പിച്ച ധവളപത്രത്തില്‍ പറയുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക വളര്‍ച്ചാതോത് കുറഞ്ഞു. കാര്‍ഷിക, കാര്‍ഷിക അനുബന്ധ മേഖലകളില്‍ വേണ്ടത്ര വളര്‍ച്ചയുണ്ടായില്ല. വികസനേതര ചെലവ്കുതിച്ചുയര്‍ന്നു. പെന്‍ഷന്‍ , ശമ്പള പരിഷ്കരണം വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കി. റേഷന്‍ സബ്സിഡി കൂടിയെന്നും ധവളപത്രത്തില്‍ പറയുന്നു. ധവളപത്രം പൂര്‍ണമായി വായിച്ചശേഷംബുധനാഴ്ച നിയമസഭയില്‍ ബദല്‍ ധവളപത്രം അവതരിപ്പിക്കുമെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

കെ എം മാണി ഇറക്കിയത് ധവളപത്രമല്ല കപടപത്രമാണു.. നേരിന്റെ ധവളപത്രം നാളെ ഡോ.തോമസ്സ് ഐസക് ഇറക്കും....കള്ളക്കണക്കെഴുതി രക്ഷപ്പെടാന്‍ മാണിയെ അനുവദിക്കില്ല....
സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് മന്ത്രി കെ എം മാണി ചൊവ്വാഴ്ച നിയമസഭയില്‍ ധവളപത്രം അവതരിപ്പിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 3881.11 കോടി രൂപ ട്രഷറിയില്‍ ബാക്കിയുണ്ടെന്ന് മാണി സമ്മതിച്ചു. എന്നാല്‍ ഇത് കേരളത്തിന്റെ ധനസ്ഥിതിയുടെ സൂചനയല്ലെന്ന് അവകാശപ്പെട്ട മാണി, പല ബാധ്യതകളും കൊടുക്കാനുണ്ടെന്നും കുറ്റപ്പെടുത്തി. മൊത്തം 10,197 കോടി രൂപയുടെ ബാധ്യത ഈ വര്‍ഷമുണ്ടാകുമെന്നാണ്് മാണി അവതരിപ്പിച്ച ധവളപത്രത്തില്‍ പറയുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക വളര്‍ച്ചാതോത് കുറഞ്ഞു. കാര്‍ഷിക, കാര്‍ഷിക അനുബന്ധ മേഖലകളില്‍ വേണ്ടത്ര വളര്‍ച്ചയുണ്ടായില്ല. വികസനേതര ചെലവ്കുതിച്ചുയര്‍ന്നു. പെന്‍ഷന്‍ , ശമ്പള പരിഷ്കരണം വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കി. റേഷന്‍ സബ്സിഡി കൂടിയെന്നും ധവളപത്രത്തില്‍ പറയുന്നു. ധവളപത്രം പൂര്‍ണമായി വായിച്ചശേഷംബുധനാഴ്ച നിയമസഭയില്‍ ബദല്‍ ധവളപത്രം അവതരിപ്പിക്കുമെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.