Wednesday, February 02, 2011

കേരളത്തിന്റെ ഒരിഞ്ച് ഭൂമിപോലും വില്‍‌പന അവകാശത്തൊടെ വിട്ടുകൊടുക്കാതെ ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കാതെ സ്മാര്‍ട്ട് സിറ്റി കരാര്‍

കേരളത്തിന്റെ ഒരിഞ്ച് ഭൂമിപോലും വില്‍‌പന അവകാശത്തൊടെ വിട്ടുകൊടുക്കാതെ ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കാതെ സ്മാര്‍ട്ട് സിറ്റി കരാര്‍.

തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റി കരാറില്‍ സര്‍ക്കാര്‍ ഒപ്പുവച്ചു. അനിശ്ചിതത്വം പരിഹരിക്കാന്‍ ദുബായ് സര്‍ക്കാരിന്റെ പ്രതിനിധികള്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായി നടത്തിയ ചര്‍ച്ചയിലാണ് പദ്ധതി സംബന്ധിച്ച അന്തിമ ധാരണ ഉണ്ടായത്. ധാരണയിലെത്തിയ രേഖകള്‍ കൈമാറിയതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ചര്‍ച്ചകള്‍ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗം കരാറിന് അംഗീകാരം നല്‍കും.
സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട സ്തംഭനങ്ങള്‍ അവസാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെട്ടിടങ്ങള്‍ കഴിയുന്നത്രവേഗം നിര്‍ദ്ദിഷ്ട സ്ഥലത്ത് നിര്‍മ്മിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഴ്ചകള്‍ക്കുള്ളില്‍ സ്മാര്‍ട്ട്‌സിറ്റിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നാണ് സൂചന.
ദുബായ് വേള്‍ഡ്ഗ്രൂപ്പിന്റെ പരമോന്നത സമിതിയംഗം അഹമ്മദ് ഹുമൈദ് അല്‍തായറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് ചര്‍ച്ചയ്ക്ക് എത്തിയത്. ടീകോം ഗ്രൂപ്പ് സി.ഇ.ഒ. അബ്ദുല്‍ലത്തീഫ് അല്‍മുള്ളയും സംസ്ഥാന സര്‍ക്കാരിന്റെ ദൂതനായ എം.എ. യൂസഫ് അലിയും സംഘത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം സംസ്ഥാന ഐ.ടി. സെക്രട്ടറി കെ.സുരേഷ്‌കുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലാണ് ചര്‍ച്ച നടന്നത്

1 comment:

മുക്കുവന്‍ said...

ഇത് അഭിനന്ദനീയം തന്നെ.... പക്ഷേ, മാര്‍ക്കറ്റില്‍ ഒരു ചൊല്ലുണ്ട്.. ആര്‍ക്കും ആവശ്യമില്ലാത്തത് ഏറ്റവും വിലകുറവിനു മാര്‍ക്കറ്റില്‍ കിട്ടും.. അതായത് ഓരോന്നും നടപ്പിലാക്കേണ്ടത് പതിറ്റാണ്ടുകള്‍ മാറി നടപ്പാക്കിയാല്‍ ലാഭത്തേക്കാളധികം നഷ്ടങ്ങളായിരിക്കും എന്ന് ചുരുക്കം... പോയബുദ്ദി ആന പിടിച്ചാ കിട്ടില്ലാ... ഇനിയെങ്കിലും വല്യ നോക്കുകൂലി ബഹളമില്ലാതെ പദ്ധതി നടപ്പിലാക്കുമെന്ന് വിശ്വസിക്കുന്നു!