Monday, June 22, 2009

നേതാക്കളും എഴുത്തുകാരും തോളില്‍ കൈയിട്ട് നടക്കുന്ന ഒരു കാലമാണ് എന്റെ സ്വപ്നം.

നേതാക്കളും എഴുത്തുകാരും തോളില്‍ കൈയിട്ട് നടക്കുന്ന ഒരു കാലമാണ് എന്റെ സ്വപ്നം.
എം മുകുന്ദന്‍ .

കേരളപ്പിറവിയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ധാരാളം പരിപാടികള്‍ നടക്കുകയുണ്ടായി. ചര്‍ച്ചകളും സംവാദങ്ങളും അനുസ്മരണങ്ങളും കവിസമ്മേളനങ്ങളും ഒക്കെ ആ ആഘോഷത്തിന്റെ ഭാഗമായിരുന്നു.
രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിലും ഉള്ളവര്‍ അതില്‍ പങ്കുചേര്‍ന്നു. ടെലിവിഷന്‍ ചാനലുകള്‍ അതില്‍ വളരെ വലിയ ഒരു പങ്കു വഹിക്കുകയുണ്ടായി.
എന്നാല്‍ അതൊക്കെ നാം മറന്നതായി തോന്നുന്നു. എല്ലാം എത്ര പെട്ടെന്നാണ് നാം മറക്കുന്നത്. നമ്മുടെ ആയുസ് വര്‍ധിച്ചുവരികയാണ്. എണ്‍പത് വയസു കഴിഞ്ഞവര്‍പോലും രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളില്‍ വളരെ സജീവമായി നില്‍ക്കുന്നു. പക്ഷേ നമ്മുടെ ജീവന്റെ ആയുസ് കൂടുന്നുണ്ടെങ്കിലും നമ്മുടെ ഓര്‍മയുടെ ആയുസിന് നീളം കുറഞ്ഞുവരികയാണോ എന്ന് സംശയിച്ചുപോകുന്നു.
ഒരിക്കലും മറക്കാതിരിക്കാന്‍വേണ്ടി ആ കേരളപ്പിറവി ആഘോഷങ്ങളില്‍നിന്ന് ഒരു ദൃശ്യം ഞാന്‍ എന്റെ മനസ്സില്‍ സൂക്ഷിച്ചു വച്ചിരുന്നു. അതിപ്പോഴും അവിടെ മായാതെ കിടക്കുന്നു. ഒരുപക്ഷേ ഒരിക്കലും മായുകയുമില്ല.
ഇന്ത്യാവിഷന്‍ ചാനല്‍ കാണിച്ച രണ്ടു മഹദ്വ്യക്തികള്‍ തമ്മിലുള്ള സൌഹൃദ സംഭാഷണമായിരുന്നു ആ പരിപാടി. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഡോ. സുകുമാര്‍ അഴീക്കോടുമായിരുന്നു ആ രണ്ടുപേര്‍. രണ്ടുപേരുടെയും വേഷം തൂവെള്ള ജുബ്ബയും മുണ്ടുമായിരുന്നു. സംസാരിക്കുമ്പോള്‍ രണ്ടുപേരും ഹൃദയംതുറന്ന് ചിരിക്കുന്നുണ്ടായിരുന്നു. കുട്ടികളുടേതുപോലുള്ള ഒരു നൈര്‍മല്യം അവരുടെ ചിരിയിലുണ്ടായിരുന്നു. കാലുഷ്യമില്ലാത്ത, പരസ്പര വിശ്വാസത്തിന്റെയും ആദരവിന്റെയും ഒരു പരിസരത്തിലിരുന്നാണ് അവര്‍ സംസാരിച്ചത്. ചെ ഗുവേരയും സദ്ദാംഹുസൈനും അവരുടെ സംഭാഷണത്തില്‍ പ്രത്യക്ഷപ്പെട്ടു. പോരാട്ടങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ല എന്നു പറഞ്ഞുകൊണ്ടാണ് വി എസ് സംസാരം അവസാനിപ്പിച്ചത്. വരാനിരിക്കുന്ന പോരാട്ടങ്ങള്‍ക്ക് വിജയമാശംസിച്ചുകൊണ്ടാണ് അഴീക്കോട് മാഷ് നിര്‍ത്തിയത്. കാണികളുടെ മനസ്സ് കുളിര്‍പ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്.
അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു. പോരാട്ടങ്ങളിലൂടെ വളര്‍ന്നുവന്ന നേതാക്കളും എഴുതി ജനഹൃദയങ്ങളില്‍ ഇടംനേടിയ എഴുത്തുകാരും തമ്മിലുള്ള സൌഹൃദത്തിന്റെ ഒരു കാലം. ഇ എം എസിനു ചുറ്റും അങ്ങനെയുള്ള എഴുത്തുകാരുടെ ഒരു സൌഹൃദവലയം തന്നെയുണ്ടായിരുന്നു. തകഴിയും കേശവദേവും എസ് കെ പൊറ്റെക്കാട്ടും മറ്റും അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ രാഷ്ട്രീയ ആചാര്യരുമായി ആത്മബന്ധം പുലര്‍ത്തിയവരായിരുന്നു.
ആദ്യകാലം കമ്യൂണിസ്റ്റായിരുന്നുവെങ്കിലും പിന്നീട് ഒ വി വിജയന്‍ സോവിയറ്റ് യൂണിയന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും കടുത്ത വിമര്‍ശകനായി മാറുകയുണ്ടായി. അപ്പോഴും വിജയന്‍ ഇ എംഎസുമായി തുറന്ന സൌഹൃദം പുലര്‍ത്തിയിരുന്നു. അവരുടെ അപൂര്‍വമായ കൂടിക്കാഴ്ചകള്‍ സാഹോദര്യത്തിന്റെയും ധൈഷണിക പ്രഭാവത്തിന്റെയും മാതൃകകളായിരുന്നു.
സുകുമാര്‍ അഴീക്കോട് ജി. വിമര്‍ശിക്കപ്പെടുന്നു എന്ന പേരില്‍ ഒരു പുസ്തകം എഴുതി. അത് ജി ശങ്കരക്കുറുപ്പ് സാഹിത്യലോകത്തിലെ മഹാരഥനായി കഴിയുന്ന കാലമായിരുന്നു. അദ്ദേഹത്തിന് എണ്ണമറ്റ ആരാധകരുണ്ടായിരുന്നു. അതുപോലുള്ള ഒരു മഹാകവിയെ അഴീക്കോട് മാഷ് നിശിതമായി വിമര്‍ശിച്ചപ്പോള്‍ മഹാകവിയുടെ ആരാധകര്‍ അദ്ദേഹത്തിനു നേരെ വധഭീഷണി മുഴക്കിയില്ല. അദ്ദേഹത്തിന്റെ കോലം കത്തിച്ചില്ല. ഏതൊരു ഭാഷയിലെയും സാഹിത്യം സമ്പുഷ്ടമാകുന്നത് സര്‍ഗാത്മക രചനയോട് ചേര്‍ന്ന് അതിന്റെ വിമര്‍ശനവും വികസിക്കുമ്പോഴാണ് . ആ കാലത്തെ ഭാഷാപ്രേമികള്‍ക്ക് അത് നന്നായറിയാമായിരുന്നു.
രാഷ്ട്രീയത്തെക്കുറിച്ചും ഇതുതന്നെ പറയാം. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം അതിന്റെ വിമര്‍ശനവും വളരേണ്ടതുണ്ട്. ആരോഗ്യകരമായ, ക്രിയാത്മകമായ ഒരു രാഷ്ട്രീയ പരിസരത്തിനു വിമര്‍ശനം അത്യന്താപേക്ഷിതമാണ്.
ഇവിടെ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്. വ്യത്യസ്തമായ പാര്‍ടികളുടെ നേതാക്കള്‍ പരസ്പരം ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ചൊരിയുന്നത് ഇന്ന് ഒരു സാധാരണ കാഴ്ചയാണ്. പത്രങ്ങളിലും ടി വി ചാനലുകളിലും അതുതന്നെയാണ് നമ്മള്‍ സദാ കാണുന്നത്. പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയെ വിമര്‍ശിക്കാം. മുഖ്യമന്ത്രിക്ക് തിരിച്ചും ആകാം. ആര്‍ക്കും പരാതിയില്ല. എന്നാല്‍ ഒരു എഴുത്തുകാരന്‍ ഏതെങ്കിലും ഒരു നേതാവിനെ വിമര്‍ശിക്കുമ്പോള്‍ അത് പത്രങ്ങളും ചാനലുകളും ആഘോഷിക്കുന്നു. എഴുത്തുകാരനെതിരെ ഭീഷണികള്‍ മുഴങ്ങുന്നു.
ഒരു നേതാവിന് മറ്റൊരു നേതാവിനെ എത്ര അസഭ്യമായ ഭാഷയിലും വിമര്‍ശിക്കാം. പക്ഷേ ഒരു എഴുത്തുകാരന്‍ നേതാവിനെതിരെ ഒരക്ഷരം ഉരിയാടുവാന്‍ പാടില്ല. ഉടനെ പ്രതിഷേധം ഉയരുന്നു. ഇതിന്റെ പിന്നിലെ യുക്തി പിടികിട്ടുന്നില്ല.
രാഷ്ട്രീയത്തിലും സാംസ്കാരികരംഗത്തും മാത്രമല്ല സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അന്നു സഹിഷ്ണുതയുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ ഭഗവദ്ഗീതയും കുറേ മുലകളും എന്നപേരില്‍ ഒരു രചന നടത്തി. ഇന്ന് സമൂഹം അത് അനുവദിക്കുമോ? എം ടിയുടെ നിര്‍മാല്യത്തിലെ വെളിച്ചപ്പാട് ഭഗവതിയുടെ മേല്‍ തുപ്പി. ഇന്ന് അത് അനുവദിക്കുമോ? രാജ്യത്തിന്റെ അഭിമാനമായ എം എഫ് ഹുസൈന്‍ ഒരു പെയിന്റിങ്ങിന്റെ പേരില്‍ വേട്ടയാടപ്പെടുകയും അവസാനം നാടുവിട്ടുപോകുകയും ചെയ്തു. കുളിര്‍മഴ പെയ്യുന്ന നമ്മുടെ രാജ്യത്തുനിന്ന് പോയി അമ്പത് ഡിഗ്രി ചൂടില്‍ കരിയുന്ന ഖത്തറിലെ ദോഹയിലാണ് അദ്ദേഹം ഇപ്പോള്‍ ജീവിക്കുന്നത്. മാധവിക്കുട്ടിയുടെ അനുഭവവും വ്യതസ്തമല്ല. ഇസ്ളാംമതത്തില്‍ ചേര്‍ന്നതോടെ അവര്‍ വേട്ടയാടപ്പെട്ടു. അവസാനം അവരും ദൈവത്തിന്റെ സ്വന്തം നാട് ഉപേക്ഷിച്ച് പുണെയില്‍ അഭയം പ്രാപിച്ചു. ആ മണ്ണില്‍ കിടന്ന് എന്നേയ്ക്കുമായി യാത്ര പറയുകയും ചെയ്തു.
അസഹിഷ്ണുതയുടെ കാലത്താണ് നാം ജീവിക്കുന്നത്. അസഹിഷ്ണുതയുടെ ഈ പശ്ചാത്തലത്തില്‍ വേണം ഇപ്പോള്‍ നടക്കുന്ന അഴീക്കോട് മാഷ് വിവാദത്തെ കാണാന്‍.
ഈ അസഹിഷ്ണുത അവസാനിക്കണം. കേരളം താലിബാന്റെ നാടല്ല. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രബുദ്ധരായ ആളുകളുടെ നാടാണ് ഇത്. സൌഹൃദാന്തരീക്ഷത്തില്‍ ആര്‍ക്കും ആരെയും എന്തിനെയും വിമര്‍ശിക്കാനുള്ള അവകാശം എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും ഉണ്ടാകണം. അല്ലെങ്കില്‍ മാധവിക്കുട്ടി പോയതുപോലെ എല്ലാ എഴുത്തുകാരും ഇവിടംവിട്ടു പോകേണ്ടിവരും. പന്നിപ്പനി വന്ന വീട്ടിലെന്നപോലെ അവര്‍ വായ മൂടിക്കെട്ടി ഇരിക്കേണ്ടിവരും. എഴുത്തുകാര്‍ വായ മൂടിക്കെട്ടുന്നത് സമൂഹത്തിന്റെ നന്മയെ സഹായിക്കില്ല. കാരണം ആധുനിക മനുഷ്യസംസ്കൃതിയുടെ ചരിത്രം പരിശോധിച്ചാല്‍ സാമൂഹ്യനീതിക്കും മാനവികതക്കുംവേണ്ടി ഏറ്റവും കൂടുതല്‍ ശബ്ദിച്ചത് എഴുത്തുകാരാണെന്ന് കാണാം.
നേതാക്കളും എഴുത്തുകാരും തോളില്‍ കൈയിട്ട് നടക്കുന്ന ഒരു കാലമാണ് ഈയുള്ളവന്റെ ഇപ്പോഴത്തെ സ്വപ്നം.
deshabhimani weekly

2 comments:

ജനശക്തി ന്യൂസ്‌ said...

നേതാക്കളും എഴുത്തുകാരും തോളില്‍ കൈയിട്ട് നടക്കുന്ന ഒരു കാലമാണ് എന്റെ സ്വപ്നം.
എം മുകുന്ദന്‍ .

കേരളപ്പിറവിയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ധാരാളം പരിപാടികള്‍ നടക്കുകയുണ്ടായി. ചര്‍ച്ചകളും സംവാദങ്ങളും അനുസ്മരണങ്ങളും കവിസമ്മേളനങ്ങളും ഒക്കെ ആ ആഘോഷത്തിന്റെ ഭാഗമായിരുന്നു.
രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിലും ഉള്ളവര്‍ അതില്‍ പങ്കുചേര്‍ന്നു. ടെലിവിഷന്‍ ചാനലുകള്‍ അതില്‍ വളരെ വലിയ ഒരു പങ്കു വഹിക്കുകയുണ്ടായി.
എന്നാല്‍ അതൊക്കെ നാം മറന്നതായി തോന്നുന്നു. എല്ലാം എത്ര പെട്ടെന്നാണ് നാം മറക്കുന്നത്. നമ്മുടെ ആയുസ് വര്‍ധിച്ചുവരികയാണ്. എണ്‍പത് വയസു കഴിഞ്ഞവര്‍പോലും രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളില്‍ വളരെ സജീവമായി നില്‍ക്കുന്നു. പക്ഷേ നമ്മുടെ ജീവന്റെ ആയുസ് കൂടുന്നുണ്ടെങ്കിലും നമ്മുടെ ഓര്‍മയുടെ ആയുസിന് നീളം കുറഞ്ഞുവരികയാണോ എന്ന് സംശയിച്ചുപോകുന്നു.
ഒരിക്കലും മറക്കാതിരിക്കാന്‍വേണ്ടി ആ കേരളപ്പിറവി ആഘോഷങ്ങളില്‍നിന്ന് ഒരു ദൃശ്യം ഞാന്‍ എന്റെ മനസ്സില്‍ സൂക്ഷിച്ചു വച്ചിരുന്നു. അതിപ്പോഴും അവിടെ മായാതെ കിടക്കുന്നു. ഒരുപക്ഷേ ഒരിക്കലും മായുകയുമില്ല.
ഇന്ത്യാവിഷന്‍ ചാനല്‍ കാണിച്ച രണ്ടു മഹദ്വ്യക്തികള്‍ തമ്മിലുള്ള സൌഹൃദ സംഭാഷണമായിരുന്നു ആ പരിപാടി. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഡോ. സുകുമാര്‍ അഴീക്കോടുമായിരുന്നു ആ രണ്ടുപേര്‍. രണ്ടുപേരുടെയും വേഷം തൂവെള്ള ജുബ്ബയും മുണ്ടുമായിരുന്നു. സംസാരിക്കുമ്പോള്‍ രണ്ടുപേരും ഹൃദയംതുറന്ന് ചിരിക്കുന്നുണ്ടായിരുന്നു. കുട്ടികളുടേതുപോലുള്ള ഒരു നൈര്‍മല്യം അവരുടെ ചിരിയിലുണ്ടായിരുന്നു. കാലുഷ്യമില്ലാത്ത, പരസ്പര വിശ്വാസത്തിന്റെയും ആദരവിന്റെയും ഒരു പരിസരത്തിലിരുന്നാണ് അവര്‍ സംസാരിച്ചത്. ചെ ഗുവേരയും സദ്ദാംഹുസൈനും അവരുടെ സംഭാഷണത്തില്‍ പ്രത്യക്ഷപ്പെട്ടു. പോരാട്ടങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ല എന്നു പറഞ്ഞുകൊണ്ടാണ് വി എസ് സംസാരം അവസാനിപ്പിച്ചത്. വരാനിരിക്കുന്ന പോരാട്ടങ്ങള്‍ക്ക് വിജയമാശംസിച്ചുകൊണ്ടാണ് അഴീക്കോട് മാഷ് നിര്‍ത്തിയത്. കാണികളുടെ മനസ്സ് കുളിര്‍പ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്.
അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു. പോരാട്ടങ്ങളിലൂടെ വളര്‍ന്നുവന്ന നേതാക്കളും എഴുതി ജനഹൃദയങ്ങളില്‍ ഇടംനേടിയ എഴുത്തുകാരും തമ്മിലുള്ള സൌഹൃദത്തിന്റെ ഒരു കാലം. ഇ എം എസിനു ചുറ്റും അങ്ങനെയുള്ള എഴുത്തുകാരുടെ ഒരു സൌഹൃദവലയം തന്നെയുണ്ടായിരുന്നു. തകഴിയും കേശവദേവും എസ് കെ പൊറ്റെക്കാട്ടും മറ്റും അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ രാഷ്ട്രീയ ആചാര്യരുമായി ആത്മബന്ധം പുലര്‍ത്തിയവരായിരുന്നു.
ആദ്യകാലം കമ്യൂണിസ്റ്റായിരുന്നുവെങ്കിലും പിന്നീട് ഒ വി വിജയന്‍ സോവിയറ്റ് യൂണിയന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും കടുത്ത വിമര്‍ശകനായി മാറുകയുണ്ടായി. അപ്പോഴും വിജയന്‍ ഇ എംഎസുമായി തുറന്ന സൌഹൃദം പുലര്‍ത്തിയിരുന്നു. അവരുടെ അപൂര്‍വമായ കൂടിക്കാഴ്ചകള്‍ സാഹോദര്യത്തിന്റെയും ധൈഷണിക പ്രഭാവത്തിന്റെയും മാതൃകകളായിരുന്നു.

ജനശക്തി ന്യൂസ്‌ said...

2
സുകുമാര്‍ അഴീക്കോട് ജി. വിമര്‍ശിക്കപ്പെടുന്നു എന്ന പേരില്‍ ഒരു പുസ്തകം എഴുതി. അത് ജി ശങ്കരക്കുറുപ്പ് സാഹിത്യലോകത്തിലെ മഹാരഥനായി കഴിയുന്ന കാലമായിരുന്നു. അദ്ദേഹത്തിന് എണ്ണമറ്റ ആരാധകരുണ്ടായിരുന്നു. അതുപോലുള്ള ഒരു മഹാകവിയെ അഴീക്കോട് മാഷ് നിശിതമായി വിമര്‍ശിച്ചപ്പോള്‍ മഹാകവിയുടെ ആരാധകര്‍ അദ്ദേഹത്തിനു നേരെ വധഭീഷണി മുഴക്കിയില്ല. അദ്ദേഹത്തിന്റെ കോലം കത്തിച്ചില്ല. ഏതൊരു ഭാഷയിലെയും സാഹിത്യം സമ്പുഷ്ടമാകുന്നത് സര്‍ഗാത്മക രചനയോട് ചേര്‍ന്ന് അതിന്റെ വിമര്‍ശനവും വികസിക്കുമ്പോഴാണ് . ആ കാലത്തെ ഭാഷാപ്രേമികള്‍ക്ക് അത് നന്നായറിയാമായിരുന്നു.
രാഷ്ട്രീയത്തെക്കുറിച്ചും ഇതുതന്നെ പറയാം. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം അതിന്റെ വിമര്‍ശനവും വളരേണ്ടതുണ്ട്. ആരോഗ്യകരമായ, ക്രിയാത്മകമായ ഒരു രാഷ്ട്രീയ പരിസരത്തിനു വിമര്‍ശനം അത്യന്താപേക്ഷിതമാണ്.
ഇവിടെ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്. വ്യത്യസ്തമായ പാര്‍ടികളുടെ നേതാക്കള്‍ പരസ്പരം ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ചൊരിയുന്നത് ഇന്ന് ഒരു സാധാരണ കാഴ്ചയാണ്. പത്രങ്ങളിലും ടി വി ചാനലുകളിലും അതുതന്നെയാണ് നമ്മള്‍ സദാ കാണുന്നത്. പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയെ വിമര്‍ശിക്കാം. മുഖ്യമന്ത്രിക്ക് തിരിച്ചും ആകാം. ആര്‍ക്കും പരാതിയില്ല. എന്നാല്‍ ഒരു എഴുത്തുകാരന്‍ ഏതെങ്കിലും ഒരു നേതാവിനെ വിമര്‍ശിക്കുമ്പോള്‍ അത് പത്രങ്ങളും ചാനലുകളും ആഘോഷിക്കുന്നു. എഴുത്തുകാരനെതിരെ ഭീഷണികള്‍ മുഴങ്ങുന്നു.
ഒരു നേതാവിന് മറ്റൊരു നേതാവിനെ എത്ര അസഭ്യമായ ഭാഷയിലും വിമര്‍ശിക്കാം. പക്ഷേ ഒരു എഴുത്തുകാരന്‍ നേതാവിനെതിരെ ഒരക്ഷരം ഉരിയാടുവാന്‍ പാടില്ല. ഉടനെ പ്രതിഷേധം ഉയരുന്നു. ഇതിന്റെ പിന്നിലെ യുക്തി പിടികിട്ടുന്നില്ല.
രാഷ്ട്രീയത്തിലും സാംസ്കാരികരംഗത്തും മാത്രമല്ല സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അന്നു സഹിഷ്ണുതയുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ ഭഗവദ്ഗീതയും കുറേ മുലകളും എന്നപേരില്‍ ഒരു രചന നടത്തി. ഇന്ന് സമൂഹം അത് അനുവദിക്കുമോ? എം ടിയുടെ നിര്‍മാല്യത്തിലെ വെളിച്ചപ്പാട് ഭഗവതിയുടെ മേല്‍ തുപ്പി. ഇന്ന് അത് അനുവദിക്കുമോ? രാജ്യത്തിന്റെ അഭിമാനമായ എം എഫ് ഹുസൈന്‍ ഒരു പെയിന്റിങ്ങിന്റെ പേരില്‍ വേട്ടയാടപ്പെടുകയും അവസാനം നാടുവിട്ടുപോകുകയും ചെയ്തു. കുളിര്‍മഴ പെയ്യുന്ന നമ്മുടെ രാജ്യത്തുനിന്ന് പോയി അമ്പത് ഡിഗ്രി ചൂടില്‍ കരിയുന്ന ഖത്തറിലെ ദോഹയിലാണ് അദ്ദേഹം ഇപ്പോള്‍ ജീവിക്കുന്നത്. മാധവിക്കുട്ടിയുടെ അനുഭവവും വ്യതസ്തമല്ല. ഇസ്ളാംമതത്തില്‍ ചേര്‍ന്നതോടെ അവര്‍ വേട്ടയാടപ്പെട്ടു. അവസാനം അവരും ദൈവത്തിന്റെ സ്വന്തം നാട് ഉപേക്ഷിച്ച് പുണെയില്‍ അഭയം പ്രാപിച്ചു. ആ മണ്ണില്‍ കിടന്ന് എന്നേയ്ക്കുമായി യാത്ര പറയുകയും ചെയ്തു.
അസഹിഷ്ണുതയുടെ കാലത്താണ് നാം ജീവിക്കുന്നത്. അസഹിഷ്ണുതയുടെ ഈ പശ്ചാത്തലത്തില്‍ വേണം ഇപ്പോള്‍ നടക്കുന്ന അഴീക്കോട് മാഷ് വിവാദത്തെ കാണാന്‍.
ഈ അസഹിഷ്ണുത അവസാനിക്കണം. കേരളം താലിബാന്റെ നാടല്ല. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രബുദ്ധരായ ആളുകളുടെ നാടാണ് ഇത്. സൌഹൃദാന്തരീക്ഷത്തില്‍ ആര്‍ക്കും ആരെയും എന്തിനെയും വിമര്‍ശിക്കാനുള്ള അവകാശം എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും ഉണ്ടാകണം. അല്ലെങ്കില്‍ മാധവിക്കുട്ടി പോയതുപോലെ എല്ലാ എഴുത്തുകാരും ഇവിടംവിട്ടു പോകേണ്ടിവരും. പന്നിപ്പനി വന്ന വീട്ടിലെന്നപോലെ അവര്‍ വായ മൂടിക്കെട്ടി ഇരിക്കേണ്ടിവരും. എഴുത്തുകാര്‍ വായ മൂടിക്കെട്ടുന്നത് സമൂഹത്തിന്റെ നന്മയെ സഹായിക്കില്ല. കാരണം ആധുനിക മനുഷ്യസംസ്കൃതിയുടെ ചരിത്രം പരിശോധിച്ചാല്‍ സാമൂഹ്യനീതിക്കും മാനവികതക്കുംവേണ്ടി ഏറ്റവും കൂടുതല്‍ ശബ്ദിച്ചത് എഴുത്തുകാരാണെന്ന് കാണാം.
നേതാക്കളും എഴുത്തുകാരും തോളില്‍ കൈയിട്ട് നടക്കുന്ന ഒരു കാലമാണ് ഈയുള്ളവന്റെ ഇപ്പോഴത്തെ സ്വപ്നം.