Wednesday, April 29, 2009

മേയ് ഒന്ന് സര്‍വ്വ ദേശിയ തൊഴിലാളി ദിനം .നേടിയെടുത്ത അവകാശങള്‍ സം‌രക്ഷിക്കാന്‍ പോരാടുക.


മേയ് ഒന്ന് സര്‍വ്വ ദേശിയ തൊഴിലാളി ദിനം .നേടിയെടുത്ത അവകാശങള്‍ സം‌രക്ഷിക്കാന്‍ പോരാടുക.

മേയ് ഒന്ന്, ലോകത്താകമാനമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്ഗ്ഗം സര്‍വ്വ ദേശിയ തൊഴിലാളി ദിനമായി ആചരിക്കുകയാണ്.

1886 ല് അമേരിക്കയിലെ ചിക്കഗോ വ്യവസായ നഗരത്തിലെ തെരുവീഥികളില് മരിച്ചു വീണ നൂറുകണക്കിന്ന് തൊഴിലാളികളുടെയും, ആ സമരത്തിന്ന് നേതൃത്വം കൊടുത്തുവെന്നതിന്റെ പേരില് കൊലമരത്തില് കയറേണ്ടിവന്ന പാര്സന്സ്, സ്പൈസര്,ഫിഷര്,എംഗല്സ് തുടങ്ങിയ തൊഴിലാളി നേതാക്കന്മാരുടെയും സ്മരണാര്ത്ഥം ഫെഡറിക്ക് എംഗല്സിന്റെ നേതൃത്വത്തിലുള്ള 2-ാം സോഷ്യലിസ്റ്റ് ഇന്റര്നാഷനലാണ് ഈ ദിനം സര്വ്വദേശിയ തൊഴിലാളിദിനമായി ആചരിക്കാന് തീരുമാനിച്ചത്.
16-ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന്ന് ശേഷം ഉല്പാദനം വര്ദ്ധിപ്പിക്കാന് തൊഴിലളികളെക്കൊണ്ട് രാവും പകലും അടിമകളെപ്പോലെ പണിയെടുപ്പിക്കാനാണ് മുതലാളിമാര് സദാ ശ്രമിച്ചുകൊണ്ടിരുന്നത്. തൊഴിലാളികളുടെ ആരോഗ്യമോ അവരുടെ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ മുതലാളിമാര് ശ്രദ്ധിച്ചിരുന്നില്ല.അവരെ സംബന്ധിച്ചിടത്തോളം തൊഴിലളികള് സദാ സമയം പണിയെടുത്തുകൊണ്ടിരിക്കണം,ഉല്പാദനം വര്ദ്ധിച്ചുകൊണ്ടിരിക്കണം,ലാഭം കുന്നുകൂടിക്കൊണ്ടിരിക്കണം.അതിന്നുവേണ്ടി ശാരീരികവും മാനസ്സികവുമായ പീഢനങ്ങള് അടക്കം നടത്താനാവര് തയ്യാറായത്.തൊഴിലാളികളുടെ പ്രഥമികാവശ്യങ്ങള് പോലും പരിഗണിക്കാതെ അവരെക്കൊണ്ട് അടിമകളെപ്പോലെ പണിയെടുപ്പിക്കാന് വികസിത മുതലാളിത്ത രാജ്യങ്ങളിലെയും അവികസിത മുതലാളിത്ത രാജ്യങ്ങളിലെയും മുതലാളിമാരും അവരുടെ ഏജന്റുമാരും മുതിര്ന്നപ്പോള് സ്വാഭാവികമായി ഇതിന്നെതിരെ പ്രതികരിക്കാന് തൊഴിലാളികള് തയ്യാറായി.
ദിവസവും 14 ഉം 16 ഉം മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കാന് തയ്യാറില്ലായെന്നും,എടുക്കുന്ന ജോലിക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും ,ജോലി സമയം ക്ലിപ്തപ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തമായിത്തന്നെ ഉയര്ത്താനവര് തയ്യാറായി.മുതലാളിമാരുടെ ശാരീരികവും മനസികവുമായ പിഢനങ്ങള് അനുഭവിച്ചിരുന്ന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ആശക്ക് വകനല്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങല്.തൊഴിലാളികളുടെ ജോലിസമയവും സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്നാവശ്യത്തിന്ന് മുഴുവന് തൊഴിലാളികളുടെയും പിന്തുണ വളരെ വേഗം നേടിയെടുക്കാന് കഴിഞ്ഞു.

1886 ചിക്കാഗോ വ്യവസായ നഗരത്തിലെ നാലു ലക്ഷത്തോളം വരുന്ന തൊഴിലാളികള് 8 മണിക്കൂര് ജോലി, 8 മണിക്കൂര് വിനോദം, 8 മണിക്കൂര് വിശ്രമമെന്ന പരമപ്രധാനമായ മുദ്രവാക്യം മുഴക്കി സമരരംഗത്ത് ഇറങ്ങാന് തീരുമാനിച്ചു. ഇന്നലെവരെ അടിമകളെപ്പോലെ പണിയെടുത്തിരുന്ന തൊഴിലാളികള് അവരുടെ അടിസ്ഥാന ആവശ്യങ്ങള് ഉന്നയിച്ച് നടത്തിയ പ്രക്ഷോഭം മുതലാളി വര്ഗ്ഗത്തേയും ഭരണാധികാരികളെയും അക്ഷരാര്ത്ഥത്തില് ഞെട്ടിക്കുന്നതായിരുന്നു.എന്നാല്തൊഴിലളി വര്ഗ്ഗം ഉന്നയിച്ച ആവശ്യങ്ങള് തികച്ചും ന്യായവും മനുഷ്യത്തപരമാണെന്ന് ബോധ്യപ്പെട്ടിട്ടുപോലും അത് വകവെച്ച് കൊടുക്കാന് ചിക്കഗോ വ്യവസായ നഗരത്തിലെ വന് മില്ലുടമകളും ഫക്ടറി മുതലാളിമാരും തയ്യാറായില്ല .
തൊഴിലാളികള് അടിമകളെപ്പോലെ മുതലാളി പറയുന്നത്ര സമയം പണിയെടുക്കണമെന്നും, അവര് എന്തുചെയ്യണമെന്നും തീരുമാനിക്കാനുള്ള അവകാശവും അധികാരവും കൂലികൊടുക്കുന്ന മുതലാളിക്കാണെന്നുള്ള ധാര്‍ഷ്‌ഢ്യമായിരുന്നു വന്കിട മുതലാളിമാര് വെച്ചുപുലര്ത്തിയിരുന്നത്.ഇവര്ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കാനാണ് ഭരണാധികാരികള് തയ്യാറായത്.അടിമകളെപ്പോലെ പണിയെടുക്കാന് ഇനി മേലില് ഞങ്ങള് തയ്യാറില്ലായെന്നും,മനുഷ്യത്തപരമായ പരിഗണന ഞങ്ങള്ക്കും കിട്ടണമെന്നും അസ്ന്നിഗ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങാന് തീരുമാനിച്ച തൊഴിലാളികളെ ഭരണാധികാരികളുടെ ഭീഷണീകള്ക്കൊണ്ടൊന്നും പിന്തിരിപ്പിക്കാന് കഴിഞ്ഞില്ല.
പോലീസിന്നെതിരെ ബോബെറിഞ്ഞു വെന്ന് കള്ളപ്രചരണം അഴിച്ചുവിട്ട് ഈ അവകാശപ്രഖ്യാപന സമരത്തെ അതിക്രൂരമായി അടിച്ചമര്ത്താനാണ് തൊഴിലാളി വിരുദ്ധഭരണകൂടം തീരുമാനിച്ചത്.ലാത്തിച്ചാര്ജ്ജിലും വെടിവെപ്പിലുമായി അനേകായിരം ആളുകള്ക്ക് പരിക്കും നൂറുകണക്കിന്ന് ജീവനും നഷ്ടപ്പെട്ടു.ചിക്കാഗോ നഗരമാകെ ചൊരക്കളമാക്കിമാറ്റിയ ഭരണകൂട ഭീകരതയ്ക്കെതിരെ , ധാര്‍ഷ്‌ഢ്യത്തിന്നെതിരെ പൊരുതിമരിച്ച ധീരരായ രക്തസാക്ഷികളുടെ ഓര്മ്മക്കുമുന്നില് ഒരു പിടി രക്ത പുഷ്പങ്ങള് അര്പ്പിച്ചുകൊണ്ടാണ് ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്ഗ്ഗം ഈ ദിനം ആവേശപൂര്‍വ്വം കൊണ്ടാടുന്നത്.1886 ല് ചിക്കാഗോവിലെ ലക്ഷക്കണക്കായ തൊഴിലാളികള് നടത്തിയ അവകാശസമരത്തെ തല്ലിത്തകര്ക്കാന് നേതൃത്വം കൊടുത്ത അതേവര്ഗ്ഗത്തില് പെട്ടവര് തന്നെയാണ് ലോകത്താകമാനമുള്ള പണിയെടുക്കുന്നവന്റെ അവകാശ നിഷേധത്തിന്നായി അവരുടെ ആവനാഴിയിലെ ആയുധങ്ങളൊക്കെ ഇന്നും എടുത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സാമ്രാജിത്ത അധിനിവേശത്തിന്നും മുതലാളിത്ത ചൂഷണത്തിന്നുമെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങള് ഇന്നും ലോകത്തിന്റെ എല്ലാഭാഗത്തും നടന്നുകൊണ്ടിരിക്കുകയണ്.

ലോകത്തിലാകമാനം മുതലാളിത്തവും സാമ്രാജിത്തവും ആഗോളവല്‍ക്കരണ ശക്തികളും ഇന്ന് കടുത്ത പ്രതിസന്ധിയും തകര്‍ച്ചയും നേരിട്ട് കൊണ്ടിരിക്കുന്ന അവസരമാണിന്ന്.
ഇന്ത്യ ഉള്പ്പെടെ മുതലാളിത്ത സാമൂഹ്യ സാമ്പത്തിക വ്യവസ്ഥ പിന്തുടരുന്ന എല്ലാ രാജ്യങ്ങളുടെയും ഇന്ന് കടുത്ത പ്രതിസന്ധി യിലാണ് സാര്‍‌വദേശിയമായുണ്ടായിട്ടുള്ള മുതലാളിത്ത തകര്ച്ചയുടെ ഭാഗമായി ആഗോള മാന്ദ്യത്തിന്റെ കെടുതികള് ഇന്ത്യയിലും അനുഭവപ്പെടുകയാണു്. ഉല്പന്നങ്ങള് കെട്ടിക്കിടക്കുന്നു. കയറ്റുമതി ഇടിയുന്നു. ക്രയവിക്രയം ആപേക്ഷികമായി കുറയുന്നു. ഉല്പാദനം നിലയ്ക്കുന്നു. തൊഴില്ലായ്മ ഉയരുന്നു. അപ്പോഴും സാധനവില ഉയരുകയും, കാര്ഷിക-വ്യവസായമേഖലയാകെ പ്രതിസന്ധിയുടെ പിടിയില്‍ അമരുകയും ചെയ്തിരിക്കുന്നു.ഈ ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്തവ്യവസ്ഥയുടെ പരാജയമാണ് തുറന്ന് കാണിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയുടെ ഭാരം അധ്വാനിക്കുന്ന ജനങ്ങളുടെമേല് അടിച്ചേല്പ്പിക്കുകയും അവരുടെ ചെലവില് പ്രതിസന്ധിക്ക് പരിഹാരം കാണാനുമാണ് അമേരിക്കയിലെയും ഇന്ത്യയിലെയുമെല്ലാം ഭരണാധികാരികള്‍ പരിശ്രമിക്കുന്നത്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. വേതനം വെട്ടിക്കുറയ്ക്കുന്നു. തൊഴില് അവകാശങ്ങള് നിഷേധിക്കുന്നു. നിരവധി യാതനകളും ത്യാഗങ്ങളും സഹിച്ച് നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും ഓരൊന്ന് ഓരോന്നായി ഹനിക്കപ്പെടുന്നു . ഇതിന്നെതിരായി ശക്തവും വിപുലവുമായ ചെറുത്ത് നില്പ് അനിവാര്യമായിതിര്‍ന്നിരിക്കുന്നു.
തൊഴിലാളികളുടെയും മറ്റ് അധ്വാനിക്കുന്ന ജനങ്ങളുടെയും രാജ്യത്തിന്റെയാകെയും അവകാശങ്ങള് സംരക്ഷിക്കാന് കൂടുതല് വിപുലമായ ഐക്യനിര കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത തൊഴിലാളികള്ക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഈ മേയ് ദിനം ഇന്ത്യന് തൊഴിലാളിവര്ഗ്ഗത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യങള്‍ നിറഞ്ഞതാണ്.
ആഗോളവല്ക്കരണത്തിന്നും ഉദാരവല്ക്കരണത്തിന്നും അനുകൂലമായി ശക്തമായ നിലപാടെടുക്കുകയും സാമ്രാജിത്തദാസ്യം അഭിമാനമായി കരുതുകയും ചെയ്യുന്ന കോണ്ഗ്രസ്സിന്നും വര്ഗ്ഗിയതയും ന്യൂനപക്ഷവിരുദ്ധ നിലപാടൂം സമ്പന്നവര്ഗ്ഗത്തിന്നും സാമ്രാജിത്ത ശക്തികള്ക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ബി ജെ പിക്കുമെതിരെ ശക്തമായി നിലയുറപ്പിക്കാനും അവരുടെ തനിനിറം തുറന്ന് കാണിക്കാനും പതിനഞ്ചാം ലോകസഭയിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പില്‍ അവരെ തോല്പ്പിക്കാനും ഇടതുപക്ഷ ജനാധിപത്യ ബദല്‍ നയങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയില്‍ മുന്നം മുന്നണിലെ അധികാരത്തില്‍ കൊണ്ടുവരാനുമുള്ള ശ്രമങള്‍ ശക്തമായി നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ഈ തെരെഞ്ഞെടുപ്പിന്ന് ശേഷം ഇടതുപക്ഷത്തിന്ന് മുന്‍‌തൂക്കമുള്ള ഇന്ത്യയിലെ കഷ്ടപ്പാടും ദുരിതങളും അനുഭവിക്കുന്ന ജനകോടികള്‍ക്ക് ആശ്വാസം നല്‍കുന്ന ,അധ്വാനിക്കുന്ന തൊഴിലാളികളുടെ അവകാശങള്‍ സം‌ര‌ക്ഷിക്കുന്ന, മതനിരപേക്ഷതയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഉയര്‍ത്തിപിടിക്കുകയും സാമൂഹ്യനീതി ഉറപ്പ് വരുത്തുകയും ചെയ്യുന്ന മുന്നാം മുന്നണിയെകേന്ദ്രത്തില്‍ അധികാരത്തില്‍ കൊണ്ടുവരാനുള്ള ശ്രമങള്‍ക്ക് ശക്തമായ കരുത്തും പിന്തുണയും നല്‍കേണ്ടതായിട്ടുണ്ട്.
കേരളത്തില്‍ തങളുടെ ആധിപത്യത്തിന്നും ചുഷണത്തിന്നും വിഘാതമായി നില്‍ക്കുന്നത് സംഘടിത തൊഴിലാളി പ്രസ്ഥാനമാണെന്ന് മനസ്സിലാക്കി അതിനെ തകര്‍ക്കാന്‍ സംഘടിതമായി ഇറങിത്തിരിച്ചിരിക്കുന്ന പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കുമെതിരെ പ്രബുദ്ധരായ കേരളത്തിലെ ജനങള്‍ കരുതിയിരിക്കേണ്ടതയിട്ടുണ്ട്.ലോകത്തിലെമ്പാടും അമേരിക്കന്‍ സാമ്രാജിത്ത ശക്തികള്‍ മര്‍ദ്ദനവും ചൂഷണവും കൂട്ടക്കുരുതികളും നടത്തുമ്പോള്‍ അവര്‍ക്കൊപ്പം നിന്ന് ലാഭം കൊയ്യുന്ന ഇവരുടെ തനിനിറം ജനം തിരിച്ചറിയണം.
ലോകത്തിലെ മുഴുവന് ജനവിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കുറെകൂടി കെട്ടുറപ്പുള്ളതാക്കാനും , സാമ്രാജ്യത്ത ശക്തികളുടെയും ഭരണവര്ഗ്ഗത്തിന്റെയും കന്നാക്രമണങ്ങളെ ചെറുക്കാനും, വിനാശകരമായ അവരുടെ സാമ്പത്തിക നയങ്ങള് മൂലം സംജാതമായിട്ടുള്ള അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില് നിന്ന് കരകയറാനും ലോകത്തിലെ തൊഴിലാളി വര്ഗ്ഗത്തിന്ന് കഴിയേണ്ടതായിട്ടുണ്ട്. തൊഴിലാളികളില് പുത്തന് പ്രതീക്ഷകളുടെ നാമ്പുകള് കിളിര്പ്പിക്കാനും അവകാശങള്‍ക്കുവേണ്ടി അടിപതറാതെ മുന്നേറാനും ഈ സാര്‍‌വ്വ ദേശി‍യ തൊഴിലാളി ദിനത്തിന്ന് കഴിയെട്ടെയെന്ന് ആശം‍സിക്കുന്നു

നാരായണന്‍ വെളിയംകോട് .ദുബായ്

2 comments:

ജനശക്തി ന്യൂസ്‌ said...

മേയ് ഒന്ന് സര്‍വ്വ ദേശിയ തൊഴിലാളി ദിനം .നേടിയെടുത്ത അവകാശങള്‍ സം‌രക്ഷിക്കാന്‍ പോരാടുക.

മേയ് ഒന്ന്, ലോകത്താകമാനമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്ഗ്ഗം സര്‍വ്വ ദേശിയ തൊഴിലാളി ദിനമായി ആചരിക്കുകയാണ്.

1886 ല് അമേരിക്കയിലെ ചിക്കഗോ വ്യവസായ നഗരത്തിലെ തെരുവീഥികളില് മരിച്ചു വീണ നൂറുകണക്കിന്ന് തൊഴിലാളികളുടെയും, ആ സമരത്തിന്ന് നേതൃത്വം കൊടുത്തുവെന്നതിന്റെ പേരില് കൊലമരത്തില് കയറേണ്ടിവന്ന പാര്സന്സ്, സ്പൈസര്,ഫിഷര്,എംഗല്സ് തുടങ്ങിയ തൊഴിലാളി നേതാക്കന്മാരുടെയും സ്മരണാര്ത്ഥം ഫെഡറിക്ക് എംഗല്സിന്റെ നേതൃത്വത്തിലുള്ള 2-ാം സോഷ്യലിസ്റ്റ് ഇന്റര്നാഷനലാണ് ഈ ദിനം സര്വ്വദേശിയ തൊഴിലാളിദിനമായി ആചരിക്കാന് തീരുമാനിച്ചത്.
16-ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന്ന് ശേഷം ഉല്പാദനം വര്ദ്ധിപ്പിക്കാന് തൊഴിലളികളെക്കൊണ്ട് രാവും പകലും അടിമകളെപ്പോലെ പണിയെടുപ്പിക്കാനാണ് മുതലാളിമാര് സദാ ശ്രമിച്ചുകൊണ്ടിരുന്നത്. തൊഴിലാളികളുടെ ആരോഗ്യമോ അവരുടെ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ മുതലാളിമാര് ശ്രദ്ധിച്ചിരുന്നില്ല.അവരെ സംബന്ധിച്ചിടത്തോളം തൊഴിലളികള് സദാ സമയം പണിയെടുത്തുകൊണ്ടിരിക്കണം,ഉല്പാദനം വര്ദ്ധിച്ചുകൊണ്ടിരിക്കണം,ലാഭം കുന്നുകൂടിക്കൊണ്ടിരിക്കണം.അതിന്നുവേണ്ടി ശാരീരികവും മാനസ്സികവുമായ പീഢനങ്ങള് അടക്കം നടത്താനാവര് തയ്യാറായത്.തൊഴിലാളികളുടെ പ്രഥമികാവശ്യങ്ങള് പോലും പരിഗണിക്കാതെ അവരെക്കൊണ്ട് അടിമകളെപ്പോലെ പണിയെടുപ്പിക്കാന് വികസിത മുതലാളിത്ത രാജ്യങ്ങളിലെയും അവികസിത മുതലാളിത്ത രാജ്യങ്ങളിലെയും മുതലാളിമാരും അവരുടെ ഏജന്റുമാരും മുതിര്ന്നപ്പോള് സ്വാഭാവികമായി ഇതിന്നെതിരെ പ്രതികരിക്കാന് തൊഴിലാളികള് തയ്യാറായി.
ദിവസവും 14 ഉം 16 ഉം മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കാന് തയ്യാറില്ലായെന്നും,എടുക്കുന്ന ജോലിക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും ,ജോലി സമയം ക്ലിപ്തപ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തമായിത്തന്നെ ഉയര്ത്താനവര് തയ്യാറായി.മുതലാളിമാരുടെ ശാരീരികവും മനസികവുമായ പിഢനങ്ങള് അനുഭവിച്ചിരുന്ന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ആശക്ക് വകനല്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങല്.തൊഴിലാളികളുടെ ജോലിസമയവും സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്നാവശ്യത്തിന്ന് മുഴുവന് തൊഴിലാളികളുടെയും പിന്തുണ വളരെ വേഗം നേടിയെടുക്കാന് കഴിഞ്ഞു.

1886 ചിക്കാഗോ വ്യവസായ നഗരത്തിലെ നാലു ലക്ഷത്തോളം വരുന്ന തൊഴിലാളികള് 8 മണിക്കൂര് ജോലി, 8 മണിക്കൂര് വിനോദം, 8 മണിക്കൂര് വിശ്രമമെന്ന പരമപ്രധാനമായ മുദ്രവാക്യം മുഴക്കി സമരരംഗത്ത് ഇറങ്ങാന് തീരുമാനിച്ചു. ഇന്നലെവരെ അടിമകളെപ്പോലെ പണിയെടുത്തിരുന്ന തൊഴിലാളികള് അവരുടെ അടിസ്ഥാന ആവശ്യങ്ങള് ഉന്നയിച്ച് നടത്തിയ പ്രക്ഷോഭം മുതലാളി വര്ഗ്ഗത്തേയും ഭരണാധികാരികളെയും അക്ഷരാര്ത്ഥത്തില് ഞെട്ടിക്കുന്നതായിരുന്നു.എന്നാല്തൊഴിലളി വര്ഗ്ഗം ഉന്നയിച്ച ആവശ്യങ്ങള് തികച്ചും ന്യായവും മനുഷ്യത്തപരമാണെന്ന് ബോധ്യപ്പെട്ടിട്ടുപോലും അത് വകവെച്ച് കൊടുക്കാന് ചിക്കഗോ വ്യവസായ നഗരത്തിലെ വന് മില്ലുടമകളും ഫക്ടറി മുതലാളിമാരും തയ്യാറായില്ല .
തൊഴിലാളികള് അടിമകളെപ്പോലെ മുതലാളി പറയുന്നത്ര സമയം പണിയെടുക്കണമെന്നും, അവര് എന്തുചെയ്യണമെന്നും തീരുമാനിക്കാനുള്ള അവകാശവും അധികാരവും കൂലികൊടുക്കുന്ന മുതലാളിക്കാണെന്നുള്ള ധാര്‍ഷ്‌ഢ്യമായിരുന്നു വന്കിട മുതലാളിമാര് വെച്ചുപുലര്ത്തിയിരുന്നത്.ഇവര്ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കാനാണ് ഭരണാധികാരികള് തയ്യാറായത്.അടിമകളെപ്പോലെ പണിയെടുക്കാന് ഇനി മേലില് ഞങ്ങള് തയ്യാറില്ലായെന്നും,മനുഷ്യത്തപരമായ പരിഗണന ഞങ്ങള്ക്കും കിട്ടണമെന്നും അസ്ന്നിഗ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങാന് തീരുമാനിച്ച തൊഴിലാളികളെ ഭരണാധികാരികളുടെ ഭീഷണീകള്ക്കൊണ്ടൊന്നും പിന്തിരിപ്പിക്കാന് കഴിഞ്ഞില്ല.
പോലീസിന്നെതിരെ ബോബെറിഞ്ഞു വെന്ന് കള്ളപ്രചരണം അഴിച്ചുവിട്ട് ഈ അവകാശപ്രഖ്യാപന സമരത്തെ അതിക്രൂരമായി അടിച്ചമര്ത്താനാണ് തൊഴിലാളി വിരുദ്ധഭരണകൂടം തീരുമാനിച്ചത്.ലാത്തിച്ചാര്ജ്ജിലും വെടിവെപ്പിലുമായി അനേകായിരം ആളുകള്ക്ക് പരിക്കും നൂറുകണക്കിന്ന് ജീവനും നഷ്ടപ്പെട്ടു.ചിക്കാഗോ നഗരമാകെ ചൊരക്കളമാക്കിമാറ്റിയ ഭരണകൂട ഭീകരതയ്ക്കെതിരെ , ധാര്‍ഷ്‌ഢ്യത്തിന്നെതിരെ പൊരുതിമരിച്ച ധീരരായ രക്തസാക്ഷികളുടെ ഓര്മ്മക്കുമുന്നില് ഒരു പിടി രക്ത പുഷ്പങ്ങള് അര്പ്പിച്ചുകൊണ്ടാണ് ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്ഗ്ഗം ഈ ദിനം ആവേശപൂര്‍വ്വം കൊണ്ടാടുന്നത്.1886 ല് ചിക്കാഗോവിലെ ലക്ഷക്കണക്കായ തൊഴിലാളികള് നടത്തിയ അവകാശസമരത്തെ തല്ലിത്തകര്ക്കാന് നേതൃത്വം കൊടുത്ത അതേവര്ഗ്ഗത്തില് പെട്ടവര് തന്നെയാണ് ലോകത്താകമാനമുള്ള പണിയെടുക്കുന്നവന്റെ അവകാശ നിഷേധത്തിന്നായി അവരുടെ ആവനാഴിയിലെ ആയുധങ്ങളൊക്കെ ഇന്നും എടുത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സാമ്രാജിത്ത അധിനിവേശത്തിന്നും മുതലാളിത്ത ചൂഷണത്തിന്നുമെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങള് ഇന്നും ലോകത്തിന്റെ എല്ലാഭാഗത്തും നടന്നുകൊണ്ടിരിക്കുകയണ്.

ലോകത്തിലാകമാനം മുതലാളിത്തവും സാമ്രാജിത്തവും ആഗോളവല്‍ക്കരണ ശക്തികളും ഇന്ന് കടുത്ത പ്രതിസന്ധിയും തകര്‍ച്ചയും നേരിട്ട് കൊണ്ടിരിക്കുന്ന അവസരമാണിന്ന്.
ഇന്ത്യ ഉള്പ്പെടെ മുതലാളിത്ത സാമൂഹ്യ സാമ്പത്തിക വ്യവസ്ഥ പിന്തുടരുന്ന എല്ലാ രാജ്യങ്ങളുടെയും ഇന്ന് കടുത്ത പ്രതിസന്ധി യിലാണ് സാര്‍‌വദേശിയമായുണ്ടായിട്ടുള്ള മുതലാളിത്ത തകര്ച്ചയുടെ ഭാഗമായി ആഗോള മാന്ദ്യത്തിന്റെ കെടുതികള് ഇന്ത്യയിലും അനുഭവപ്പെടുകയാണു്. ഉല്പന്നങ്ങള് കെട്ടിക്കിടക്കുന്നു. കയറ്റുമതി ഇടിയുന്നു. ക്രയവിക്രയം ആപേക്ഷികമായി കുറയുന്നു. ഉല്പാദനം നിലയ്ക്കുന്നു. തൊഴില്ലായ്മ ഉയരുന്നു. അപ്പോഴും സാധനവില ഉയരുകയും, കാര്ഷിക-വ്യവസായമേഖലയാകെ പ്രതിസന്ധിയുടെ പിടിയില്‍ അമരുകയും ചെയ്തിരിക്കുന്നു.ഈ ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്തവ്യവസ്ഥയുടെ പരാജയമാണ് തുറന്ന് കാണിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയുടെ ഭാരം അധ്വാനിക്കുന്ന ജനങ്ങളുടെമേല് അടിച്ചേല്പ്പിക്കുകയും അവരുടെ ചെലവില് പ്രതിസന്ധിക്ക് പരിഹാരം കാണാനുമാണ് അമേരിക്കയിലെയും ഇന്ത്യയിലെയുമെല്ലാം ഭരണാധികാരികള്‍ പരിശ്രമിക്കുന്നത്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. വേതനം വെട്ടിക്കുറയ്ക്കുന്നു. തൊഴില് അവകാശങ്ങള് നിഷേധിക്കുന്നു. നിരവധി യാതനകളും ത്യാഗങ്ങളും സഹിച്ച് നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും ഓരൊന്ന് ഓരോന്നായി ഹനിക്കപ്പെടുന്നു . ഇതിന്നെതിരായി ശക്തവും വിപുലവുമായ ചെറുത്ത് നില്പ് അനിവാര്യമായിതിര്‍ന്നിരിക്കുന്നു.
തൊഴിലാളികളുടെയും മറ്റ് അധ്വാനിക്കുന്ന ജനങ്ങളുടെയും രാജ്യത്തിന്റെയാകെയും അവകാശങ്ങള് സംരക്ഷിക്കാന് കൂടുതല് വിപുലമായ ഐക്യനിര കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത തൊഴിലാളികള്ക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഈ മേയ് ദിനം ഇന്ത്യന് തൊഴിലാളിവര്ഗ്ഗത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യങള്‍ നിറഞ്ഞതാണ്.
ആഗോളവല്ക്കരണത്തിന്നും ഉദാരവല്ക്കരണത്തിന്നും അനുകൂലമായി ശക്തമായ നിലപാടെടുക്കുകയുംസാമ്രാജിത്തദാസ്യം അഭിമാനമായി കരുതുകയും ചെയ്യുന്ന കോണ്ഗ്രസ്സിന്നും വര്ഗ്ഗിയതയും ന്യൂനപക്ഷവിരുദ്ധ നിലപാടൂം സമ്പന്നവര്ഗ്ഗത്തിന്നും സാമ്രാജിത്ത ശക്തികള്ക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ബി ജെ പിക്കുമെതിരെ ശക്തമായി നിലയുറപ്പിക്കാനും അവരുടെ തനിനിറം തുറന്ന് കാണിക്കാനും പതിനഞ്ചാം ലോകസഭയിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പില്‍ അവരെ തോല്പ്പിക്കാനും ഇടതുപക്ഷ ജനാധിപത്യ ബദല്‍ നയങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയില്‍ മുന്നം മുന്നണിലെ അധികാരത്തില്‍ കൊണ്ടുവരാനുമുള്ള ശ്രമങള്‍ ശക്തമായി നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ഈ തെരെഞ്ഞെടുപ്പിന്ന് ശേഷം ഇടതുപക്ഷത്തിന്ന് മുന്‍‌തൂക്കമുള്ള ഇന്ത്യയിലെ കഷ്ടപ്പാടും ദുരിതങളും അനുഭവിക്കുന്ന ജനകോടികള്‍ക്ക് ആശ്വാസം നല്‍കുന്ന ,അധ്വാനിക്കുന്ന തൊഴിലാളികളുടെ അവകാശങള്‍ സം‌ര‌ക്ഷിക്കുന്ന, മതനിരപേക്ഷതയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഉയര്‍ത്തിപിടിക്കുകയും സാമൂഹ്യനീതി ഉറപ്പ് വരുത്തുകയും ചെയ്യുന്ന മുന്നാം മുന്നണിയെകേന്ദ്രത്തില്‍ അധികാരത്തില്‍ കൊണ്ടുവരാനുള്ള ശ്രമങള്‍ക്ക് ശക്തമായ കരുത്തും പിന്തുണയും നല്‍കേണ്ടതായിട്ടുണ്ട്.
കേരളത്തില്‍ തങളുടെ ആധിപത്യത്തിന്നും ചുഷണത്തിന്നും വിഘാതമായി നില്‍ക്കുന്നത് സംഘടിത തൊഴിലാളി പ്രസ്ഥാനമാണെന്ന് മനസ്സിലാക്കി അതിനെ തകര്‍ക്കാന്‍ സംഘടിതമായി ഇറങിത്തിരിച്ചിരിക്കുന്ന പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കുമെതിരെ പ്രബുദ്ധരായ കേരളത്തിലെ ജനങള്‍ കരുതിയിരിക്കേണ്ടതയിട്ടുണ്ട്.ലോകത്തിലെമ്പാടും അമേരിക്കന്‍ സാമ്രാജിത്ത ശക്തികള്‍ മര്‍ദ്ദനവും ചൂഷണവും കൂട്ടക്കുരുതികളും നടത്തുമ്പോള്‍ അവര്‍ക്കൊപ്പം നിന്ന് ലാഭം കൊയ്യുന്ന ഇവരുടെ തനിനിറം ജനം തിരിച്ചറിയണം.
ലോകത്തിലെ മുഴുവന് ജനവിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കുറെകൂടി കെട്ടുറപ്പുള്ളതാക്കാനും , സാമ്രാജ്യത്ത ശക്തികളുടെയും ഭരണവര്ഗ്ഗത്തിന്റെയും കന്നാക്രമണങ്ങളെ ചെറുക്കാനും, വിനാശകരമായ അവരുടെ സാമ്പത്തിക നയങ്ങള് മൂലം സംജാതമായിട്ടുള്ള അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില് നിന്ന് കരകയറാനും ലോകത്തിലെ തൊഴിലാളി വര്ഗ്ഗത്തിന്ന് കഴിയേണ്ടതായിട്ടുണ്ട്. തൊഴിലാളികളില് പുത്തന് പ്രതീക്ഷകളുടെ നാമ്പുകള് കിളിര്പ്പിക്കാനും അവകാശങള്‍ക്കുവേണ്ടി അടിപതറാതെ മുന്നേറാനും ഈ സാര്‍‌വ്വ ദേശി‍യ തൊഴിലാളി ദിനത്തിന്ന് കഴിയെട്ടെയെന്ന് ആശം‍സിക്കുന്നു

നാരായണന്‍ വെളിയംകോട് .ദുബായ്

Anonymous said...

വിപ്ലവം, കമ്മ്യൂനിസ്സം തുടങ്ങിയ കള്ളവാക്കുകള്‍ പ്രയോഗിക്കാതെ മുതലാളിത്ത രാജ്യത്തെ തൊഴിലാളികള്‍ നേടിയെടുത്തതിനെ അഘോഅഹിക്കാന്‍ല്ലാതെ നമുക്കെന്തു ചെയ്യാന്‍ പട്ടും അല്ലേ