Thursday, March 05, 2009

ഹജ്ജ് ക്വാട്ട വിറ്റ് കാശാക്കാനൊരു കേന്ദ്രമന്ത്രി.

ഹജ്ജ് ക്വാട്ട വിറ്റ് കാശാക്കാനൊരു കേന്ദ്രമന്ത്രി.
മലപ്പുറം: ഹജ്ജ് സീറ്റുവിതരണത്തിലെ അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടി കെ ഹംസ എംപി വിദേശമന്ത്രി പ്രണബ് മുഖര്‍ജിക്ക് കത്ത് നല്‍കി. ഹജ്ജ് ക്വാട്ടയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് വിതരണംചെയ്യാതെ പിടിച്ചുവച്ച പതിനേഴായിരത്തോളം സീറ്റില്‍ ഏറെയും ക്രമവിരുദ്ധമായാണ് നല്‍കിയതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര- സംസ്ഥാന ഹജ്ജ് കമ്മിറ്റികളും കേന്ദ്രസര്‍ക്കാരിന്് പരാതി അയച്ചിട്ടുണ്ടെന്ന് ടി കെ ഹംസ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഹജ്ജിന് ഇത്തവണ ആകെ 1,23,000 സീറ്റാണുണ്ടായിരുന്നത്. അതില്‍ 1,06,000 സീറ്റ് മാത്രമാണ് 34 ഹജ്ജ് കമ്മിറ്റികള്‍ക്ക് വീതിച്ചുനല്‍കിയത്. 17,000 സീറ്റ് കേന്ദ്ര വിദേശ മന്ത്രാലയത്തിന് കീഴിലുള്ള ഹജ്ജ് വിഭാഗം നേരിട്ട് വിതരണംചെയ്തു. സഹമന്ത്രി ഇ അഹമ്മദിനാണ് ഹജ്ജ് കാര്യങ്ങളുടെ ചുമതല. മുന്‍വര്‍ഷങ്ങളില്‍ 2000 സീറ്റ് മാത്രമാണ് വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വളന്റിയര്‍മാര്‍ക്കുമായി മാറ്റിവച്ചിരുന്നത്. അതുപോലും പൂര്‍ണമായി ആവശ്യം വരാറില്ല. ഇത്തവണ മന്ത്രാലയം മാറ്റിവച്ച 17,000 സീറ്റില്‍ വിഐപികളും ഉദ്യോഗസ്ഥരും വളന്റിയര്‍മാരുമായി എത്രപേര്‍ പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തണം. ബാക്കി സീറ്റുകള്‍ എന്ത് മാനദണ്ഡമനുസരിച്ചാണ് വിതരണംചെയ്തതെന്നും വ്യക്തമാക്കണം. ഈ ഇടപാടില്‍ ഇ അഹമ്മദിനുണ്ടായിരുന്ന പ്രത്യേക താല്‍പ്പര്യം എന്താണെന്ന് അന്വേഷിക്കണമെന്നും ഹംസ ആവശ്യപ്പെട്ടു. ഹജ്ജ് സീറ്റ് മുസ്ളിം ജനസംഖ്യാനുപാതികമായി സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് വീതിച്ചുനല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇതിനു വിരുദ്ധമായാണ് കാര്യങ്ങള്‍ നടന്നത്. ഇന്ത്യയില്‍ 1,66,000 പേര്‍ വെയ്റ്റിങ് ലിസ്റ്റില്‍ നില്‍ക്കെയാണ് അപേക്ഷ നല്‍കാത്തവര്‍ക്ക് വിദേശ സഹമന്ത്രിയുടെ ഓഫീസ് നേരിട്ട് പ്രത്യേക ഉത്തരവു പ്രകാരം സീറ്റ് നല്‍കിയത്. ഇവരുടെ യാത്രയ്ക്ക് വഴിയൊരുക്കാന്‍ സ്റ്റാമ്പ് ചെയ്തുവരുന്ന ഹജ്ജ് പാസ്പോര്‍ട്ട് വിദേശ മന്ത്രാലയം പിടിച്ചുവച്ചതായും ഹംസ പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി നറുക്കെടുപ്പിലൂടെ സുതാര്യമായാണ് ഹജ്ജ് ക്വാട്ട വിതരണം ചെയ്യുന്നത്. 47,000 പ്രൈവറ്റ് ഹജ്ജ് ക്വാട്ട ഏജന്‍സികള്‍ക്ക് വീതിച്ചുകൊടുത്തതിലും ക്രമക്കേടുണ്ട്. 300-400 സീറ്റ് വീതം ഏജന്‍സികള്‍ക്കു നല്‍കിയപ്പോള്‍ കോഴിക്കോട്ടെ ഒരു ഏജന്‍സിക്കുമാത്രം 1700 സീറ്റ് നല്‍കി.

2 comments:

ജനശക്തി ന്യൂസ്‌ said...

ഹജ്ജ് ക്വാട്ട വിറ്റ് കാശാക്കാനൊരു കേന്ദ്രമന്ത്രി.

മലപ്പുറം: ഹജ്ജ് സീറ്റുവിതരണത്തിലെ അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടി കെ ഹംസ എംപി വിദേശമന്ത്രി പ്രണബ് മുഖര്‍ജിക്ക് കത്ത് നല്‍കി. ഹജ്ജ് ക്വാട്ടയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് വിതരണംചെയ്യാതെ പിടിച്ചുവച്ച പതിനേഴായിരത്തോളം സീറ്റില്‍ ഏറെയും ക്രമവിരുദ്ധമായാണ് നല്‍കിയതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര- സംസ്ഥാന ഹജ്ജ് കമ്മിറ്റികളും കേന്ദ്രസര്‍ക്കാരിന്് പരാതി അയച്ചിട്ടുണ്ടെന്ന് ടി കെ ഹംസ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഹജ്ജിന് ഇത്തവണ ആകെ 1,23,000 സീറ്റാണുണ്ടായിരുന്നത്. അതില്‍ 1,06,000 സീറ്റ് മാത്രമാണ് 34 ഹജ്ജ് കമ്മിറ്റികള്‍ക്ക് വീതിച്ചുനല്‍കിയത്. 17,000 സീറ്റ് കേന്ദ്ര വിദേശ മന്ത്രാലയത്തിന് കീഴിലുള്ള ഹജ്ജ് വിഭാഗം നേരിട്ട് വിതരണംചെയ്തു. സഹമന്ത്രി ഇ അഹമ്മദിനാണ് ഹജ്ജ് കാര്യങ്ങളുടെ ചുമതല. മുന്‍വര്‍ഷങ്ങളില്‍ 2000 സീറ്റ് മാത്രമാണ് വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വളന്റിയര്‍മാര്‍ക്കുമായി മാറ്റിവച്ചിരുന്നത്. അതുപോലും പൂര്‍ണമായി ആവശ്യം വരാറില്ല. ഇത്തവണ മന്ത്രാലയം മാറ്റിവച്ച 17,000 സീറ്റില്‍ വിഐപികളും ഉദ്യോഗസ്ഥരും വളന്റിയര്‍മാരുമായി എത്രപേര്‍ പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തണം. ബാക്കി സീറ്റുകള്‍ എന്ത് മാനദണ്ഡമനുസരിച്ചാണ് വിതരണംചെയ്തതെന്നും വ്യക്തമാക്കണം. ഈ ഇടപാടില്‍ ഇ അഹമ്മദിനുണ്ടായിരുന്ന പ്രത്യേക താല്‍പ്പര്യം എന്താണെന്ന് അന്വേഷിക്കണമെന്നും ഹംസ ആവശ്യപ്പെട്ടു. ഹജ്ജ് സീറ്റ് മുസ്ളിം ജനസംഖ്യാനുപാതികമായി സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് വീതിച്ചുനല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇതിനു വിരുദ്ധമായാണ് കാര്യങ്ങള്‍ നടന്നത്. ഇന്ത്യയില്‍ 1,66,000 പേര്‍ വെയ്റ്റിങ് ലിസ്റ്റില്‍ നില്‍ക്കെയാണ് അപേക്ഷ നല്‍കാത്തവര്‍ക്ക് വിദേശ സഹമന്ത്രിയുടെ ഓഫീസ് നേരിട്ട് പ്രത്യേക ഉത്തരവു പ്രകാരം സീറ്റ് നല്‍കിയത്. ഇവരുടെ യാത്രയ്ക്ക് വഴിയൊരുക്കാന്‍ സ്റ്റാമ്പ് ചെയ്തുവരുന്ന ഹജ്ജ് പാസ്പോര്‍ട്ട് വിദേശ മന്ത്രാലയം പിടിച്ചുവച്ചതായും ഹംസ പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി നറുക്കെടുപ്പിലൂടെ സുതാര്യമായാണ് ഹജ്ജ് ക്വാട്ട വിതരണം ചെയ്യുന്നത്. 47,000 പ്രൈവറ്റ് ഹജ്ജ് ക്വാട്ട ഏജന്‍സികള്‍ക്ക് വീതിച്ചുകൊടുത്തതിലും ക്രമക്കേടുണ്ട്. 300-400 സീറ്റ് വീതം ഏജന്‍സികള്‍ക്കു നല്‍കിയപ്പോള്‍ കോഴിക്കോട്ടെ ഒരു ഏജന്‍സിക്കുമാത്രം 1700 സീറ്റ് നല്‍കി.

Anonymous said...

വോട്ടിനുവേണ്ടി പി.ഡി.പീ നേതാവ്‌ മദനിയുടെ കാലും നക്കാം. പിന്നെ മതേതരത്തം പറയാം.
സി.പി.എം. പ്രത്യയശാസ്ത്രം


Regards
Sajith