Saturday, December 20, 2008

നെടുമ്പശേരിയില്‍ യുസേഴ്സ് ഫീ പുനഃസ്ഥാപികാനുള്ള നീക്കത്തെ ചെറുക്കണം

നെടുമ്പശേരിയില്‍ യുസേഴ്സ് ഫീ പുനഃസ്ഥാപികാനുള്ള നീക്കത്തെ ചെറുക്കണം

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരോട് ഈടാക്കിയിരുന്ന യൂസേഴ്സ് ഫീ പുനരാരംഭിക്കുന്ന കാര്യം അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് വിമാനത്താവള കമ്പനി (സിയാല്‍) ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇന്ന് പറഞ്ഞത്. ഇന്ന് ചേര്‍ന്ന ഷെയര്‍ ഹോള്‍ഡര്‍മാരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ മുന്‍പുണ്ടായിരുന്ന 500 രൂപ യൂസേഴ്സ് ഫീ പുനസ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഇതിനെ ഒരു വിഭാഗം എതിര്‍ത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. 250 രൂപ യൂസേഴ്സ് ഫീയായി ഏര്‍പ്പെടുത്തണമെന്ന പുതിയ നിര്‍ദേശവും ഉയര്‍ന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതേതുടര്‍ന്ന് പൊതുയോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയും മറ്റുപലതരത്തിലുള്ള പ്രയാസങളും അനുഭവിക്കുന്ന ഗള്‍ഫ് മലയാളികളെ വീണ്ടും ബുദ്ധിമുട്ടിക്കാനാണ് യുസേഴ്സ് ഫീ വീണ്ടും കൊണ്ടുവരാന്‍ നെടുമ്പശ്ശേരി എയര്‍പോര്‍ട്ട് ഡയരക്ടര്‍ ബോര്‍ഡ് ശ്രമിക്കുന്നത്. പ്രവാസികളുടെ നിരവധികാലത്തെ പരിശ്രമം കൊണ്ട് എടുത്ത് കളഞ്ഞ യുസേഴ്സ് ഫീ വീണ്ടും തിരിച്ച് കൊ ണ്ടുവരാനുള്ള നീക്കത്തെ ശക്തമായി ചെറുക്കാന്‍ ഗള്‍ഫ് മലയാളികള്‍ രംഗത്ത് വരണം‍

5 comments:

ജനശക്തി ന്യൂസ്‌ said...

നെടുമ്പശേരിയില്‍ യുസേഴ്സ് ഫീ പുനഃസ്ഥാപികാനുള്ള നീക്കത്തെ ചെറുക്കണം

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരോട് ഈടാക്കിയിരുന്ന യൂസേഴ്സ് ഫീ പുനരാരംഭിക്കുന്ന കാര്യം അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് വിമാനത്താവള കമ്പനി (സിയാല്‍) ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇന്ന് പറഞ്ഞത്. ഇന്ന് ചേര്‍ന്ന ഷെയര്‍ ഹോള്‍ഡര്‍മാരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ മുന്‍പുണ്ടായിരുന്ന 500 രൂപ യൂസേഴ്സ് ഫീ പുനസ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഇതിനെ ഒരു വിഭാഗം എതിര്‍ത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. 250 രൂപ യൂസേഴ്സ് ഫീയായി ഏര്‍പ്പെടുത്തണമെന്ന പുതിയ നിര്‍ദേശവും ഉയര്‍ന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതേതുടര്‍ന്ന് പൊതുയോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയും മറ്റുപലതരത്തിലുള്ള പ്രയാസങളും അനുഭവിക്കുന്ന ഗള്‍ഫ് മലയാളികളെ വീണ്ടും ബുദ്ധിമുട്ടിക്കാനാണ് യുസേഴ്സ് ഫീ വീണ്ടും കൊണ്ടുവരാന്‍ നെടുമ്പശ്ശേരി എയര്‍പോര്‍ട്ട് ഡയരക്ടര്‍ ബോര്‍ഡ് ശ്രമിക്കുന്നത്. പ്രവാസികളുടെ നിരവധികാലത്തെ പരിശ്രമം കൊണ്ട് എടുത്ത് കളഞ്ഞ യുസേഴ്സ് ഫീ വീണ്ടും തിരിച്ച് കൊ ണ്ടുവരാനുള്ള നീക്കത്തെ ശക്തമായി ചെറുക്കാന്‍ ഗള്‍ഫ് മലയാളികള്‍ രംഗത്ത് വരണം‍

ഒരു “ദേശാഭിമാനി” said...
This comment has been removed by the author.
ഒരു “ദേശാഭിമാനി” said...

ദൈവസഹായം കൊണ്ട്‌ നല്ല പോലെ നെടുമ്പാശ്ശേരി മുന്നോട്ട്‌ പോകുന്നുണ്ട്‌. പിന്നെ അത്യാർത്തി കൊൻണ്ടു ഡയറക്ടേർസ്‌ പാവങ്ങ്നളായ ഗൽഫ്‌ കെട്ടിടം പണിക്കാരേയും കഫറ്റേറിയ തൊഴിലാളികളെയും ( അവരാണു പ്രവാസികളിൽ 80%വും) പിഴിയുന്നതു കഷ്ടമാണേ!

മുസാഫിര്‍ said...

കഴിഞ്ഞ കൊല്ലം 28 കോ‍ടി രൂപ ലാഭമുണ്ടാക്കിയെന്നു പറയുന്നുണ്ടല്ലോ.പിന്നെയെന്തിനാ‍ണാവോ ഒരു പുതിയ പിരിവ് ?

Anonymous said...

We have to fight to break Air India monopoly in kerala airports. Then the price of ticket will reduce drastically

Regards
Prasad