Saturday, May 17, 2008

വികസന രംഗത്ത് രണ്ടുവറ്ഷം പിന്നിട്ട എല് ഡി എഫ് സറ്ക്കാറ് നേട്ടങളും കോട്ടങളും

വികസന രംഗത്ത് രണ്ടുവറ്ഷം പിന്നിട്ട എല്‍ ഡി എഫ് സറ്ക്കാറ് നേട്ടങളും കോട്ടങളും

കേരളത്തിലെ ഇടതുപക്ഷ മുന്നണി സറ്ക്കാറ് രണ്‍ണ്ടു വറ്ഷം പൂറ്ത്തികരിച്ച് മഹത്തായ മൂന്നാം വറ്ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.രണ്ടു വറ്ഷക്കാലം കോണ്ട് വികസന രംഗത്തും കാറ്ഷിക വ്യ്വസായ രംഗത്തും ഐ ടി രംഗത്തും പരമ്പരാഗത വ്യവസായ രംഗത്തും സാമ്പാത്തിക രംഗത്തും വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ രംഗത്തും വലിയ നേട്ടങള്‍ കൈവരില്ക്കാന്‍ സറ്ക്കാറിന്നു കഴിഞുവെന്നത് യാഥാറ്ത്ഥ്യമഅണ്‍.ഈ കാര്യത്തില്‍ നിങള്‍ക്കും അഭിപ്രായം പറ്യാം .കേരളത്തിന്റെ സമഗ്രഹ വികസനത്തണ് ആവശ്യമായ ക്രിയാത്മ നിറ്ദ്ദേശങള്‍ ഉള്‍ക്കോള്ളുന്ന ചറ്ച്ചക്കുവേണ്ടി ാവതരിപ്പിക്കുന്നു വികസന രംഗത്ത് രണ്ടു വറ്ഷം പിന്നിട്ട എല്‍ ഡി എഫ് സറ്ക്കാറ് നേട്ടങളും കോട്ടങളും

‍സമഗ്രപുരോഗതിക്ക് തുടര്‍ച്ചയായ എല്‍ഡിഎഫ് ഭരണം വേണം-മുഖ്യമന്ത്രി




തിരു: സംസ്ഥാനത്തിന്റെ വികസനത്തിനും സാമൂഹ്യപൂരോഗതിക്കും തുടര്‍ച്ചയായ എല്‍ഡിഎഫ് ഭരണം വേണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുന്നണികള്‍ മാറിമാറി വരുന്നത് വികസനപദ്ധതികളെ തടസ്സപ്പെടുത്തുകയാണ്. പശ്ചിമബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ച്ചയായി അധികാരത്തിലിരിക്കുന്നത് കാര്‍ഷികോല്പാദനവര്‍ധനവിനും വികസനത്തിനും വഴിയൊരുക്കിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് തുടര്‍ച്ചയായി അധികാരത്തിലിരുന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ക്കായി അന്യസംസ്ഥാനങ്ങളുടെ പുറകെ പോകുന്ന അവസ്ഥ അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗവമെന്റുകള്‍ മാറിമാറി വരുന്ന അവസ്ഥ പുരോഗതിക്ക് തടസ്സമാണ്. ഭൂപരിഷ്കരണനിയമം കൊണ്ടുവന്ന ഇഎംഎസ് സര്‍ക്കാറിനെ തള്ളി താഴെയിട്ടത് തുടര്‍ന്നുള്ള നടപടികള്‍ക്ക് തിരിച്ചടിയായി. ബംഗാളില്‍ ഭൂപരിഷ്കരണനടപടികള്‍ തുടര്‍ന്നുകൊണ്ടുപോയതുമൂലം കാര്‍ഷികോല്പാദനം കുതിച്ചുയര്‍ന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ സമസ്തമേഖലകളിലും പുരോഗതിയുടെ പാത തുറന്നതായി മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക-വ്യാവസായിക-പരമ്പരാഗത മേഖലകളിലെല്ലാം പുതിയ ഉണര്‍വ് പ്രകടമാണ്. കര്‍ഷകആത്മഹത്യകള്‍ ഇല്ലാതായി. കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തി. വിഴിഞ്ഞം അന്തരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി ടെണ്ടര്‍ ചെയ്തു. വിദേശമലയാളികള്‍ക്ക് നിക്ഷേപത്തിനായി നോര്‍ക്കയുടെ കീഴില്‍ പുതിയ കമ്പനി വരികയാണ്. കാര്‍ഷികോല്പാദനം വര്‍ധിപ്പിച്ച് ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള പദ്ധതിക്ക് രൂപം നല്‍കി. ആയിരം പഞ്ചായത്തുകളില്‍ ഒരിടത്ത് പത്ത് ഏക്കര്‍ വീതമെങ്കിലും നെല്‍കൃഷി നടത്തിയാല്‍ ഉല്പാദനത്തില്‍ വന്‍വര്‍ധനവ് കൈവരിക്കാം. ഭക്ഷ്യോല്പാദനം ശക്തമായ ക്യാമ്പയിനായി ഉയര്‍ത്തിക്കൊണ്ടുവരും. കൃഷിയിലും മറും നിന്ന് അകന്നുപോയ ചെറുപ്പക്കാരെ മടക്കിക്കൊണ്ടുവരും. ദേശിയജലപാത വികസനമാണ് മറ്റൊരു പ്രധാനലക്ഷ്യം. രണ്ടുവര്‍ഷം കൊണ്ട് ജലപാത യാഥാര്‍ഥ്യമാക്കും. മാഫിയകളില്‍ നിന്ന് പൊതുസ്വത്ത് വീണ്ടെടുക്കും. നവീന മൂന്നാര്‍ രൂപപ്പെടുത്തും. ഐഎസ്ആര്‍ഒ ഇന്‍സ്റ്റിറ്റ്യൂട്ടിന് അവര്‍ ആവശ്യപ്പെട്ട സ്ഥലം നല്‍കാന്‍ നടപടി പൂര്‍ത്തിയായി. സംസ്ഥാനത്തെ മുഴുവന്‍ ഭുരഹിതര്‍ക്കും ഭൂമിയും എല്ലാവര്‍ക്കും വീടും ഉറപ്പുവരുത്തും. ഭക്ഷ്യസുരക്ഷാ പദ്ധതി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അവയുടെ കൈവശമുള്ള പണം ഉപയോഗപ്പെടുത്തിയാണ് നടപ്പാക്കുക. പദ്ധതിക്ക് പണം പ്രശ്നമല്ല.

1 comment:

ജനശക്തി ന്യൂസ്‌ said...

വികസന രംഗത്ത് രണ്ടുവറ്ഷം പിന്നിട്ട എല് ഡി എഫ് സറ്ക്കാറ് നേട്ടങളും കോട്ടങളും

കേരളത്തിലെ ഇടതുപക്ഷ മുന്നണി സറ്ക്കാറ് രണ്ണ്ടു വറ്ഷം പൂറ്ത്തികരിച്ച് മഹത്തായ മൂന്നാം വറ്ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.രണ്ടു വറ്ഷക്കാലം കോണ്ട് വികസന രംഗത്തും കാറ്ഷിക വ്യ്വസായ രംഗത്തും ഐ ടി രംഗത്തും പരമ്പരാഗത വ്യവസായ രംഗത്തും സാമ്പാത്തിക രംഗത്തും വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ രംഗത്തും വലിയ നേട്ടങള് കൈവരില്ക്കാന് സറ്ക്കാറിന്നു കഴിഞുവെന്നത് യാഥാറ്ത്ഥ്യമഅണ്.ഈ കാര്യത്തില് നിങള്ക്കും അഭിപ്രായം പറ്യാം .കേരളത്തിന്റെ സമഗ്രഹ വികസനത്തണ് ആവശ്യമായ ക്രിയാത്മ നിറ്ദ്ദേശങള് ഉള്ക്കോള്ളുന്ന ചറ്ച്ചക്കുവേണ്ടി ാവതരിപ്പിക്കുന്നു വികസന രംഗത്ത് രണ്ടു വറ്ഷം പിന്നിട്ട എല് ഡി എഫ് സറ്ക്കാറ് നേട്ടങളും കോട്ടങളും

സമഗ്രപുരോഗതിക്ക് തുടര്ച്ചയായ എല്ഡിഎഫ് ഭരണം വേണം-മുഖ്യമന്ത്രി


തിരു: സംസ്ഥാനത്തിന്റെ വികസനത്തിനും സാമൂഹ്യപൂരോഗതിക്കും തുടര്ച്ചയായ എല്ഡിഎഫ് ഭരണം വേണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പറഞ്ഞു. മുന്നണികള് മാറിമാറി വരുന്നത് വികസനപദ്ധതികളെ തടസ്സപ്പെടുത്തുകയാണ്. പശ്ചിമബംഗാളില് ഇടതുമുന്നണി സര്ക്കാര് തുടര്ച്ചയായി അധികാരത്തിലിരിക്കുന്നത് കാര്ഷികോല്പാദനവര്ധനവിനും വികസനത്തിനും വഴിയൊരുക്കിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ഡിഎഫ് തുടര്ച്ചയായി അധികാരത്തിലിരുന്നാല് ഭക്ഷ്യവസ്തുക്കള്ക്കായി അന്യസംസ്ഥാനങ്ങളുടെ പുറകെ പോകുന്ന അവസ്ഥ അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ഡിഎഫ് സര്ക്കാറിന്റെ രണ്ടാം വാര്ഷികത്തോടനുബന്ധിച്ച് വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗവമെന്റുകള് മാറിമാറി വരുന്ന അവസ്ഥ പുരോഗതിക്ക് തടസ്സമാണ്. ഭൂപരിഷ്കരണനിയമം കൊണ്ടുവന്ന ഇഎംഎസ് സര്ക്കാറിനെ തള്ളി താഴെയിട്ടത് തുടര്ന്നുള്ള നടപടികള്ക്ക് തിരിച്ചടിയായി. ബംഗാളില് ഭൂപരിഷ്കരണനടപടികള് തുടര്ന്നുകൊണ്ടുപോയതുമൂലം കാര്ഷികോല്പാദനം കുതിച്ചുയര്ന്നു. എല്ഡിഎഫ് സര്ക്കാര് സമസ്തമേഖലകളിലും പുരോഗതിയുടെ പാത തുറന്നതായി മുഖ്യമന്ത്രി പറഞ്ഞു. കാര്ഷിക-വ്യാവസായിക-പരമ്പരാഗത മേഖലകളിലെല്ലാം പുതിയ ഉണര്വ് പ്രകടമാണ്. കര്ഷകആത്മഹത്യകള് ഇല്ലാതായി. കാര്ഷികോല്പന്നങ്ങള്ക്ക് ന്യായവില ഉറപ്പുവരുത്തി. വിഴിഞ്ഞം അന്തരാഷ്ട്ര കണ്ടെയ്നര് ടെര്മിനല് പദ്ധതി ടെണ്ടര് ചെയ്തു. വിദേശമലയാളികള്ക്ക് നിക്ഷേപത്തിനായി നോര്ക്കയുടെ കീഴില് പുതിയ കമ്പനി വരികയാണ്. കാര്ഷികോല്പാദനം വര്ധിപ്പിച്ച് ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള പദ്ധതിക്ക് രൂപം നല്കി. ആയിരം പഞ്ചായത്തുകളില് ഒരിടത്ത് പത്ത് ഏക്കര് വീതമെങ്കിലും നെല്കൃഷി നടത്തിയാല് ഉല്പാദനത്തില് വന്വര്ധനവ് കൈവരിക്കാം. ഭക്ഷ്യോല്പാദനം ശക്തമായ ക്യാമ്പയിനായി ഉയര്ത്തിക്കൊണ്ടുവരും. കൃഷിയിലും മറും നിന്ന് അകന്നുപോയ ചെറുപ്പക്കാരെ മടക്കിക്കൊണ്ടുവരും. ദേശിയജലപാത വികസനമാണ് മറ്റൊരു പ്രധാനലക്ഷ്യം. രണ്ടുവര്ഷം കൊണ്ട് ജലപാത യാഥാര്ഥ്യമാക്കും. മാഫിയകളില് നിന്ന് പൊതുസ്വത്ത് വീണ്ടെടുക്കും. നവീന മൂന്നാര് രൂപപ്പെടുത്തും. ഐഎസ്ആര്ഒ ഇന്സ്റ്റിറ്റ്യൂട്ടിന് അവര് ആവശ്യപ്പെട്ട സ്ഥലം നല്കാന് നടപടി പൂര്ത്തിയായി. സംസ്ഥാനത്തെ മുഴുവന് ഭുരഹിതര്ക്കും ഭൂമിയും എല്ലാവര്ക്കും വീടും ഉറപ്പുവരുത്തും. ഭക്ഷ്യസുരക്ഷാ പദ്ധതി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അവയുടെ കൈവശമുള്ള പണം ഉപയോഗപ്പെടുത്തിയാണ് നടപ്പാക്കുക. പദ്ധതിക്ക് പണം പ്രശ്നമല്ല.