Monday, December 10, 2007

ഗതികിട്ടാതെ കരുണാകരന്‍ വീണ്ടും കോണ്‍ഗ്രസ്സില്‍ ചേക്കേറി.

ഗതികിട്ടാതെ കരുണാകരന്‍ വീണ്ടും കോണ്‍ഗ്രസ്സില്‍ ചേക്കേറി.



തിരുവനന്തപുരം:എല്‍ ഡി എഫിന്റെ പടിക്കുപുറത്ത് കെട്ടും ഭണ്ഡവുമായി കാത്തിരുന്നിട്ടും അകത്തേക്ക് കടക്കാന്‍ അനുമതി കിട്ടാത്തതുകൊണ്ട് മകനെപ്പോലും പാതിവഴിയില്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങുകയാണെന്ന് കെ.കരുണാകരന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ടാഗോര്‍ തീയറ്ററില്‍ നടന്ന പ്രത്യേക കണ്‍വെന്‍ഷനിലാണ് കരുണാകരന്‍ പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസിനെ വിമര്‍ശിച്ചത് തെറ്റായിപ്പോയി. തെറ്റ് ഏറ്റുപറയുന്നു. ഇന്നല്ലെങ്കില്‍ നാളെ കെ.മുരളീധരനും കോണ്‍ഗ്രസിലേക്ക് വരുമെന്ന് കരുണാകരന്‍ പറഞ്ഞു.
എന്തെല്ലാം പ്രയാസമുണ്ടായാലും കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകാമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ പ്രവര്‍ത്തകരുടെയും അനുവാദത്തോടെയാണ് മടങ്ങുന്നത്. ഇടതും വലതും എന്താണെന്ന് തിരിച്ചറിഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസിലാണ് ഇനിയുള്ള പ്രവര്‍ത്തനം. കോണ്‍ഗ്രസിലേക്കുള്ള മടക്കത്തെ ആരും എതിര്‍ക്കുമെന്ന് കരുതുന്നില്ല. സോണിയാഗാന്ധിക്ക് തെറ്റുപറ്റിയപ്പോള്‍, അവര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് കരുണാകരന്‍ പറഞ്ഞു. കോടോത്ത് ഗോവിന്ദന്‍ നായര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള കരുണാകരന്‍ അനുകൂലികള്‍ യോഗത്തില്‍ പങ്കെടുത്തു.

3 comments:

ജനശക്തി ന്യൂസ്‌ said...

ഗതികിട്ടാതെ കരുണാകരന്‍ വീണ്ടും കോണ്‍ഗ്രസ്സില്‍ ചേക്കേറി.
തിരുവനന്തപുരം:
എല്‍ ഡി എഫിന്റെ പടിക്കുപുറത്ത് കെട്ടും ഭണ്ഡവുമായി കാത്തിരുന്നിട്ടും അകത്തേക്ക് കടക്കാന്‍ അനുമതി കിട്ടാത്തതുകൊണ്ട് മകനെപ്പോലും പാതിവഴിയില്‍ ഉപേക്ഷിച്ച്
കോണ്‍ഗ്രസിലേക്ക് മടങ്ങുകയാണെന്ന് കെ.കരുണാകരന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ടാഗോര്‍ തീയറ്ററില്‍ നടന്ന പ്രത്യേക കണ്‍വെന്‍ഷനിലാണ് കരുണാകരന്‍ പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസിനെ വിമര്‍ശിച്ചത് തെറ്റായിപ്പോയി. തെറ്റ് ഏറ്റുപറയുന്നു. ഇന്നല്ലെങ്കില്‍ നാളെ കെ.മുരളീധരനും കോണ്‍ഗ്രസിലേക്ക് വരുമെന്ന് കരുണാകരന്‍ പറഞ്ഞു.

എന്തെല്ലാം പ്രയാസമുണ്ടായാലും കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകാമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ പ്രവര്‍ത്തകരുടെയും അനുവാദത്തോടെയാണ് മടങ്ങുന്നത്. ഇടതും വലതും എന്താണെന്ന് തിരിച്ചറിഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസിലാണ് ഇനിയുള്ള പ്രവര്‍ത്തനം. കോണ്‍ഗ്രസിലേക്കുള്ള മടക്കത്തെ ആരും എതിര്‍ക്കുമെന്ന് കരുതുന്നില്ല. സോണിയാഗാന്ധിക്ക് തെറ്റുപറ്റിയപ്പോള്‍, അവര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് കരുണാകരന്‍ പറഞ്ഞു. കോടോത്ത് ഗോവിന്ദന്‍ നായര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള കരുണാകരന്‍ അനുകൂലികള്‍ യോഗത്തില്‍ പങ്കെടുത്തു.

Anonymous said...

time to leave this blog :-(

ജനശക്തിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ ഭാവുകങ്ങളും ആശംസിച്ചുകൊണ്ടു വിടവാങ്ങുന്നു.

Anonymous said...

സ്റ്റാന്‍ലിന്‍ മരിച്ചതിനു ശേഷമാണു മോസ്കൊയില്‍ ശവകുഴികള്‍ കണ്ടത്‌. ബംഗാളില്‍ ബുദ്ധ്ദേവ്‌ ജീവിചിരിക്കുംബഴെ കാണാന്‍ തുടങ്ങിയല്ലൊ സഖാവെ. പുരോഗതിയുണ്ടു. ഇനി എത്ര എണ്ണം കാണാന്‍ വഴിയുണ്ട്‌ ???.
CPM മോഡല്‍ ജനാധിപത്യം സിന്ദാബാദ്‌

For Christmas and New year Greetings Visit.
No popup, No email selling
365greetings.com