Sunday, December 02, 2007

യു എ ഇ 36-) ദേശിയദിനാഘോഷത്തിന്റെ സന്തോഷലഹരിയില്‍; രാജ്യമൊട്ടുക്ക് ഉ‍ത്സവ പ്രതീതി.

യു എ ഇ ദേശിയദിനാഘോഷത്തിന്റെ സന്തോഷലഹരിയില്‍; രാജ്യമൊട്ടുക്ക് ഉ‍ത്സവ പ്രതീതി.

ദുബൈ: യു.എ.ഇ ദേശീയദിനാഘോഷ പൊലിമയില്‍. സ്വാതന്ത്യ്രത്തിന്റെയും പുരോഗതിയുടെയും മൂന്നു വ്യാഴവട്ടമാണ് രാഷ്ട്രം പിന്നിടുന്നത്. അബൂദബി ഉള്‍പ്പെടെ എല്ലാ എമിറേറ്റുകളിലും വൈവിധ്യമാര്‍ന്ന ദേശീയദിന പരിപാടികളാകും ഇന്ന് നടക്കുക.
പ്രധാന കെട്ടിടങ്ങളൊക്കെയും ദീപപ്രഭയില്‍ കുളിച്ചു നില്‍ക്കുകയാണ്. ശൈഖ് സായിദിന്റെ സജീവ സ്മൃതികള്‍ക്ക് ജനഹൃദയങ്ങളില്‍ മരണമില്ലെന്ന് തെളിയിക്കുമാറുള്ള പ്രദര്‍ശന പരിപാടികള്‍ക്കും അധികൃതര്‍ രൂപം നല്‍കിയിട്ടുണ്ട്.
രാജ്യത്തിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കിയ വിട പറഞ്ഞ രാഷ്ട്ര നായകരുടെ അപദാനങ്ങള്‍ നിറഞ്ഞ പ്രോഗ്രാമുകളാണ് ഔദ്യോഗിക മാധ്യമങ്ങള്‍ നിറയെ. രണ്ടു ദിവസത്തെ അവധി പ്രഖ്യാപനം ആഘോഷ പരിപാടികളില്‍ സജീവ പങ്കാളിത്തം വഹിക്കാന്‍ ആളുകള്‍ക്ക് സൌകര്യമായി.
സൈനിക^പോലിസ് വിഭാഗങ്ങളുടെ പ്രത്യേക പരേഡുകള്‍ രാവിലെ നടക്കും. ഇന്ത്യ ഉള്‍പ്പെടെ ലോക രാജ്യങ്ങള്‍ യു.എ.ഇ ദേശീയദിനത്തിന് ആശംസകള്‍ നേര്‍ന്നു. ഐക്യ അറബ് എമിറേറ്റുകളുടെ ലയനം മേഖലയുടെ ചരിത്രത്തില്‍ തന്നെ നിര്‍ണായക നേട്ടത്തിന് വഴിയൊരുക്കുകയുണ്ടായെന്ന് ആശംസാ സന്ദേശത്തില്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ചൂണ്ടിക്കാട്ടി. യു.എ.ഇ ഭരണാധികാരി ഖ്ൈ ഖലീഫക്ക് എല്ലാ എമിറേറ്റ്സ് ഭരണാധികാരികളും ആശംസ നേര്‍ന്നു. യു.എ.ഇ ചരിത്രം പ്രതിപാദിക്കുന്ന നിരവധി പ്രദര്‍ശനങ്ങള്‍ ഇന്ന് നടക്കും.
ഫെഡറല്‍ ദേശീയ കൌണ്‍സിലിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന ശൈഖ് ഖലീഫയുടെ പ്രഖ്യാപനം ആഹ്ലാദത്തോടെയാണ് യു.എ.ഇ ജനത സ്വീകരിച്ചത്. അടുത്തിടെ രൂപം കൊണ്ട ദേശീയ കൌണ്‍സിലിലെ പകുതി അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുക്കുകയായിരുന്നു. നയരൂപീകരണ സമിതികളില്‍ ജന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുതകുന്ന തീരുമാനങ്ങള്‍ ഉടന്‍ കൈക്കൊള്ളുമെന്ന സൂചനയും ദേശീയദിന ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയില്‍ ശൈഖ് ഖലീഫ ഉണര്‍ത്തി.
മൂന്നര പതിറ്റാണ്ടുകള്‍ക്കിടയില്‍ യു.എ.ഇയുടെ സാമ്പത്തിക മേഖലയില്‍ ഉണ്ടായ ഉണര്‍വ് ഏറെ ശ്രദ്ധേയമാണ്. പെട്രോ ഡോളറിനപ്പുറം വാണിജ്യ മേഖലയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ദുബൈ ഉള്‍പ്പെടെ എമിറേറ്റുകള്‍ പ്രകടിപ്പിച്ച ദീര്‍ഘീക്ഷണം കലര്‍ന്ന നടപടികളാണ് യു.എ.ഇയുടെ പൊതുമുന്നേറ്റത്തിന് ഗുണകരമായത്. തിനു പുറമെ ആരോഗ്യ സേവനം, വിദ്യാഭ്യാസം, തൊഴില്‍ വിപണി, സ്വദേശിവത്കരണം എന്നീ മേഖലകളിലും കാര്യമായ പുരോഗതി ക്വൈരിക്കാന്‍ സാധിച്ചു. വിവിധ തുറകളിള്‍ മികച്ച സാങ്കേതികത പ്രയോജനപ്പെടുത്താന്‍ തന്നെയാണ് തീരുമാനം. സ്വകീയ മൂല്യങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ആധുനികതയുടെ മികവുകള്‍ പ്രയോജനപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് ഖലീഫ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.




യു എ ഇ യുടെ 36-)ം ദേശീയ ദിനാഘോഷം; തലസ്ഥാനനഗരി ഉല്‍സവലഹരിയില്‍ .

അബൂദബി: 36ാമത് യു.എ.ഇ. ദേശീയ ദിനാഘോഷങ്ങള്‍ക്കായി തലസ്ഥാനം അണിഞ്ഞൊരുങ്ങി. ഇരു രാജപാതകള്‍ക്കിടെ കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുത ദിപാലങ്കാരങ്ങള്‍ കൊണ്ട് അബൂദബി നഗരം ഉത്സവലഹരിയിലമര്‍ന്നു.
യു.എ.ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദിനെ അനുസ്മരിച്ചുകൊണ്ടും ആധുനിക യു.എ.ഇയെ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം അര്‍പ്പിച്ച സേവനങ്ങള്‍ സ്മരിച്ചുകൊണ്ടും യു.എ.ഇ. ഭരണാധികാരികള്‍ക്ക് ആശംസ നേര്‍ന്നുകൊണ്ടും പ്രധാന വീഥികളില്‍ കമാനങ്ങള്‍ ഉയര്‍ത്തിയിട്ടുമുണ്ട്.
അബൂദബി നഗരസഭ ദേശീയദിനാഘോഷങ്ങള്‍ക്ക് പ്രത്യേകം ഒരുങ്ങിയിട്ടുണ്ട്. പാരമ്പര്യ^സാംസ്കാരിക പരിപാടികള്‍ വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. ഖലീഫാ പാര്‍ക്കില്‍ അഞ്ചുദിവസത്തെ സാംസ്കാരിക^പരമ്പരാഗത പരിപാടികള്‍ക്ക് കഴിഞ്ഞദിവസം തുടക്കം കുറിച്ചു. വിദ്യാഭ്യാസ രംഗം കൈവരിച്ച നേട്ടങ്ങള്‍ സൂചിപ്പിക്കുന്ന ചിത്രരചനാ മത്സരം ഇവിടെ നടക്കും. അബൂദബി വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാണ് ഈ പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
സായിദ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ വൈവിധ്യം കൊണ്ടും ധിഷണാ വൈഭവം കൊണ്ടും വേറിട്ടുനില്‍ക്കുന്നു. നാളെയും മറ്റന്നാളുമാണ് ദേശീയദിനാഘോഷത്തിന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇയുടെ ആഘോഷങ്ങളില്‍ മലയാളി സംഘടനകളും തങ്ങളുടേതായ പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്. ഇന്തോ^യു.എ.ഇ. ബന്ധങ്ങളെ കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രഭാഷണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
അബൂദബി പോലിസിന്റെ 50ാം വാര്‍ഷികം കൂടി ഒത്തുവന്നതോടെ, ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷത്തിന് കൂടുതല്‍ വര്‍ണ്ണപ്പൊലിമ കൈവന്നിരിക്കുകയാണ്. സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് വിവിധ കര്‍മപദ്ധതികളാണ് അബൂദബി പോലിസ് ആവിഷ്കരിച്ചിരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമുണ്ട് കൂട്ടത്തില്‍.



3 comments:

ജനശക്തി ന്യൂസ്‌ said...

യു എ ഇ യുടെ 36-)ം ദേശീയ ദിനാഘോഷം; തലസ്ഥാനനഗരി ഉല്‍സവലഹരിയില്‍


അബൂദബി: 36ാമത് യു.എ.ഇ. ദേശീയ ദിനാഘോഷങ്ങള്‍ക്കായി തലസ്ഥാനം അണിഞ്ഞൊരുങ്ങി. ഇരു രാജപാതകള്‍ക്കിടെ കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുത ദിപാലങ്കാരങ്ങള്‍ കൊണ്ട് അബൂദബി നഗരം ഉത്സവലഹരിയിലമര്‍ന്നു.

യു.എ.ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദിനെ അനുസ്മരിച്ചുകൊണ്ടും ആധുനിക യു.എ.ഇയെ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം അര്‍പ്പിച്ച സേവനങ്ങള്‍ സ്മരിച്ചുകൊണ്ടും യു.എ.ഇ. ഭരണാധികാരികള്‍ക്ക് ആശംസ നേര്‍ന്നുകൊണ്ടും പ്രധാന വീഥികളില്‍ കമാനങ്ങള്‍ ഉയര്‍ത്തിയിട്ടുമുണ്ട്.

അബൂദബി നഗരസഭ ദേശീയദിനാഘോഷങ്ങള്‍ക്ക് പ്രത്യേകം ഒരുങ്ങിയിട്ടുണ്ട്. പാരമ്പര്യ^സാംസ്കാരിക പരിപാടികള്‍ വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. ഖലീഫാ പാര്‍ക്കില്‍ അഞ്ചുദിവസത്തെ സാംസ്കാരിക^പരമ്പരാഗത പരിപാടികള്‍ക്ക് കഴിഞ്ഞദിവസം തുടക്കം കുറിച്ചു. വിദ്യാഭ്യാസ രംഗം കൈവരിച്ച നേട്ടങ്ങള്‍ സൂചിപ്പിക്കുന്ന ചിത്രരചനാ മത്സരം ഇവിടെ നടക്കും. അബൂദബി വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാണ് ഈ പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

സായിദ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ വൈവിധ്യം കൊണ്ടും ധിഷണാ വൈഭവം കൊണ്ടും വേറിട്ടുനില്‍ക്കുന്നു. നാളെയും മറ്റന്നാളുമാണ് ദേശീയദിനാഘോഷത്തിന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇയുടെ ആഘോഷങ്ങളില്‍ മലയാളി സംഘടനകളും തങ്ങളുടേതായ പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്. ഇന്തോ^യു.എ.ഇ. ബന്ധങ്ങളെ കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രഭാഷണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

അബൂദബി പോലിസിന്റെ 50ാം വാര്‍ഷികം കൂടി ഒത്തുവന്നതോടെ, ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷത്തിന് കൂടുതല്‍ വര്‍ണ്ണപ്പൊലിമ കൈവന്നിരിക്കുകയാണ്. സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് വിവിധ കര്‍മപദ്ധതികളാണ് അബൂദബി പോലിസ് ആവിഷ്കരിച്ചിരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമുണ്ട് കൂട്ടത്തില്‍.

ജനശക്തി ന്യൂസ്‌ said...

യു എ ഇ 36-) ദേശിയദിനാഘോഷത്തിന്റെ സന്തോഷലഹരിയില്‍; രാജ്യമൊട്ടുക്ക് ഉ‍ത്സവ പ്രതീതി.

ദുബൈ: യു.എ.ഇ ദേശീയദിനാഘോഷ പൊലിമയില്‍. സ്വാതന്ത്യ്രത്തിന്റെയും പുരോഗതിയുടെയും മൂന്നു വ്യാഴവട്ടമാണ് രാഷ്ട്രം പിന്നിടുന്നത്. അബൂദബി ഉള്‍പ്പെടെ എല്ലാ എമിറേറ്റുകളിലും വൈവിധ്യമാര്‍ന്ന ദേശീയദിന പരിപാടികളാകും ഇന്ന് നടക്കുക.

പ്രധാന കെട്ടിടങ്ങളൊക്കെയും ദീപപ്രഭയില്‍ കുളിച്ചു നില്‍ക്കുകയാണ്. ശൈഖ് സായിദിന്റെ സജീവ സ്മൃതികള്‍ക്ക് ജനഹൃദയങ്ങളില്‍ മരണമില്ലെന്ന് തെളിയിക്കുമാറുള്ള പ്രദര്‍ശന പരിപാടികള്‍ക്കും അധികൃതര്‍ രൂപം നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കിയ വിട പറഞ്ഞ രാഷ്ട്ര നായകരുടെ അപദാനങ്ങള്‍ നിറഞ്ഞ പ്രോഗ്രാമുകളാണ് ഔദ്യോഗിക മാധ്യമങ്ങള്‍ നിറയെ. രണ്ടു ദിവസത്തെ അവധി പ്രഖ്യാപനം ആഘോഷ പരിപാടികളില്‍ സജീവ പങ്കാളിത്തം വഹിക്കാന്‍ ആളുകള്‍ക്ക് സൌകര്യമായി.

സൈനിക^പോലിസ് വിഭാഗങ്ങളുടെ പ്രത്യേക പരേഡുകള്‍ രാവിലെ നടക്കും. ഇന്ത്യ ഉള്‍പ്പെടെ ലോക രാജ്യങ്ങള്‍ യു.എ.ഇ ദേശീയദിനത്തിന് ആശംസകള്‍ നേര്‍ന്നു. ഐക്യ അറബ് എമിറേറ്റുകളുടെ ലയനം മേഖലയുടെ ചരിത്രത്തില്‍ തന്നെ നിര്‍ണായക നേട്ടത്തിന് വഴിയൊരുക്കുകയുണ്ടായെന്ന് ആശംസാ സന്ദേശത്തില്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ചൂണ്ടിക്കാട്ടി. യു.എ.ഇ ഭരണാധികാരി ഖ്ൈ ഖലീഫക്ക് എല്ലാ എമിറേറ്റ്സ് ഭരണാധികാരികളും ആശംസ നേര്‍ന്നു. യു.എ.ഇ ചരിത്രം പ്രതിപാദിക്കുന്ന നിരവധി പ്രദര്‍ശനങ്ങള്‍ ഇന്ന് നടക്കും.

ഫെഡറല്‍ ദേശീയ കൌണ്‍സിലിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന ശൈഖ് ഖലീഫയുടെ പ്രഖ്യാപനം ആഹ്ലാദത്തോടെയാണ് യു.എ.ഇ ജനത സ്വീകരിച്ചത്. അടുത്തിടെ രൂപം കൊണ്ട ദേശീയ കൌണ്‍സിലിലെ പകുതി അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുക്കുകയായിരുന്നു. നയരൂപീകരണ സമിതികളില്‍ ജന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുതകുന്ന തീരുമാനങ്ങള്‍ ഉടന്‍ കൈക്കൊള്ളുമെന്ന സൂചനയും ദേശീയദിന ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയില്‍ ശൈഖ് ഖലീഫ ഉണര്‍ത്തി.

മൂന്നര പതിറ്റാണ്ടുകള്‍ക്കിടയില്‍ യു.എ.ഇയുടെ സാമ്പത്തിക മേഖലയില്‍ ഉണ്ടായ ഉണര്‍വ് ഏറെ ശ്രദ്ധേയമാണ്. പെട്രോ ഡോളറിനപ്പുറം വാണിജ്യ മേഖലയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ദുബൈ ഉള്‍പ്പെടെ എമിറേറ്റുകള്‍ പ്രകടിപ്പിച്ച ദീര്‍ഘീക്ഷണം കലര്‍ന്ന നടപടികളാണ് യു.എ.ഇയുടെ പൊതുമുന്നേറ്റത്തിന് ഗുണകരമായത്. തിനു പുറമെ ആരോഗ്യ സേവനം, വിദ്യാഭ്യാസം, തൊഴില്‍ വിപണി, സ്വദേശിവത്കരണം എന്നീ മേഖലകളിലും കാര്യമായ പുരോഗതി ക്വൈരിക്കാന്‍ സാധിച്ചു. വിവിധ തുറകളിള്‍ മികച്ച സാങ്കേതികത പ്രയോജനപ്പെടുത്താന്‍ തന്നെയാണ് തീരുമാനം. സ്വകീയ മൂല്യങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ആധുനികതയുടെ മികവുകള്‍ പ്രയോജനപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് ഖലീഫ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

sajith90 said...

നായനാര്‍ സര്‍ക്കാരും കരുണാകര സര്‍ക്കാരും മാറി മാറി ഭരിച്ചു മുടിപ്പിച്ചതു കൊണ്ടു മാത്രം ഇപ്പോഴും കേരളത്തിലെ പാവം ജനങ്ങള്‍ അറബി നാട്ടില്‍ പോയി അവരുടെ വീട്ടു പണി ചെയ്യുംബോള്‍ അവരുടെ ദേശിയ ദിനാഘോഷം മലായാളം ബ്ലോഗില്‍ വലിയ അഷരത്തില്‍ എഴുതുന്നത്‌ തെറ്റല്ല