Monday, November 19, 2007

വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ ഹൈക്കോടതി സാമൂഹ്യ നീതിക്കെതിരെ കണ്ണടയ്ക്കരുത് . മുഖ്യമന്ത്രി

വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ ഹൈക്കോടതി സാമൂഹ്യ നീതിക്കെതിരെകണ്ണടയ്ക്കരുത് . മുഖ്യമന്ത്രി


തിരുവനന്തപുരം: വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ ഹൈക്കോടതി സാമൂഹ്യ നീതിക്കെതിരെ കണ്ണടയ്ക്കരുതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. പാമോയില്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധിയെ തുടര്‍ന്ന് ജഡ്ജിക്കെതിരെ രൂക്ഷമായ വിമര്‍ശനം വി.എസ് നേരത്തെ നടത്തിയിരുന്നു. ഇതിനെതിരെ ജസ്റ്റീസ് സിരിഗജന്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്.

4 comments:

ജനശക്തി ന്യൂസ്‌ said...

തിരുവനന്തപുരം: വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ ഹൈക്കോടതി സാമൂഹ്യ നീതിക്കെതിരെ കണ്ണടയ്ക്കരുതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. പാമോയില്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധിയെ തുടര്‍ന്ന് ജഡ്ജിക്കെതിരെ രൂക്ഷമായ വിമര്‍ശനം വി.എസ് നേരത്തെ നടത്തിയിരുന്നു. ഇതിനെതിരെ ജസ്റ്റീസ് സിരിഗജന്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്.

sajith90 said...

നമ്മളുടെ തേങ്ങയ്ക്ക്‌ വില കുറഞ്ഞതിനു പാവം ജുഡ്ജി എന്തു പിഴച്ചു. കൊളസ്ട്രോള്‍ കൂടരമായ വെളിച്ചെണ്ണ കഴിച്ചു 50ആം വയസ്സില്‍ കുഴഞ്ഞു വീണു മരിക്കണൊ.
വെളിച്ചെണയ്ക്ക്‌ കണ്ടമാനം വില കൂടിയാല്‍ പാവം ഉപഭോക്തക്കള്‍ക്ക്‌ നമ്മള്‍ തേങ്ങ വില കുറച്ചു കൊടുക്കാറുണ്ടൊ.
നമ്മള്‍ തേങ്ങെയെ എല്ലം വിട്ടു ഇന്‍ഡസ്റ്റ്രി ഉണ്ടാക്കേണ്ടെ സമയം കഴിഞ്ഞു.
വിദേശത്ത്‌ നിന്നു ഒരു ടിന്നിലാക്കിയ തേങ്ങവെള്ളം വാങ്ങിയാല്‍ അതു മൈഡ്‌ ഇന്‍ തായ്‌വന്‍ ആണൂ. ഫ്രോസന്‍ തേങ്ങ വാങ്ങിയാല്‍ അതു മൈഡ്‌ ഇന്‍ ശ്രീലങ്ക. നമ്മുടെ നാട്ടില്‍ ഇതെല്ലം പറ്റില്ലെ.ഇതെല്ലം ലോകം മുഴുവനും ഡിമാന്‍ഡു ഉള്ള പ്രൊഡക്ട്‌ ആണൂ
ആച്ചുതാനന്ദനും ടീമും ജുഡ്ജിയെ കുറ്റം പറയുന്ന സമയം കൊണ്ടു ഇങ്ങെനെ യുള്ള ഇന്‍ഡസ്ട്രി വരാനുള്ള പരിപാടി ചെയട്ടെ. തേങ്ങയ്ക്‌ ഓട്ടോമാറ്റിക്‌ ആയി വില കൂടികൊള്ളും.
അതിനു എവിടെ പറ്റും. പണി എടുക്കാത കുറെ തൊഴിലാളികളെയും വെച്ചു തോന്നുംബോള്‍ തോന്നിയ വോള്‍ട്ടില്‍ കിട്ടുന്ന കറണ്ടു സിസ്റ്റം ഉള്ളടുത്തു എങ്ങിനെയാടൊ ഇന്‍ഡസ്റ്റ്‌റി വരുക.
നാടു നശിച്ചാലും വേണ്ടില്ല കറണ്ടു സിസ്റ്റം സ്വകര്യ മൂലധനത്തോടു കൂടി നന്നാക്കന്‍ നിങ്ങള്‍ CPM വിടൊ??
കേരളത്തില്‍ വേണമെങ്ങില്‍ ബെന്‍സ്‌ കാറു വാങ്ങം, ആഡംബര വീടു പണിയാം. കേബിള്‍ കാണാമ്മ്. പക്ഷെ മര്യാതയ്ക്കു ഉള്ള കറണ്ടു മാത്രം കിട്ടാന്‍ ഒരു വഴിയും ഇല്ല.
ഈ ജനശക്തി ന്യൂസ്‌ എല്ലം വെറുതെ കണ കുണ ഏഴുതാതെ കാലികറ്റ്‌ യൂണിവേര്‍സിറ്റി, ഇലക്ട്രികിറ്റി ബോര്‍ഡ്‌ പോലുള്ള സ്ഥലത്ത്‌ സഖാക്കന്മര്‍ 5 അക്ക ശംബളം വാങ്ങി പണി എടുകതെ ഇരിക്കുന്നതെല്ലം ഒന്നു എഴുതിയാല്‍ നാടു നന്നാകുമായിരുന്നു

sajith90 said...

50 അം വയസില്‍ കുഴഞ്ഞു വീണു മരിച്ച മലയാളികള്‍ക്കയി ഒരു നിമിഷം നമ്മള്‍ക്ക്‌ പ്രാര്‍ഥിക്കാം

Anonymous said...

കോടതിയില്‍ പോകുമ്പോള്‍ കേസിനാസ്പദമായ കാര്യങ്ങള്‍ നന്നായി പഠിക്കണം. കുറഞ്ഞ പക്ഷം, പാമോയില്‍ ഇറക്കുമതി ചെയ്താല്‍ തേങ്ങയുടെ വില എങ്ങിനെ കുറയും എന്നു സമര്‍ത്ഥിച്ചു സ്ഥാപിക്കാന്‍ പഠിക്കണം.

വെറുതെയല്ല... മുല്ലപെരിയാറില്‍ ഇനിയും കോടതിയുടെ സപ്പോര്‍ട്ട് കിട്ടാത്തതിനു കാരണം. എല്ലാ ന്യായങ്ങളും നമ്മുടെ ഭാഗത്താണെന്ന് ഏതു പൊലിസുകാരനും അറിയാം! പക്ഷേ കോടതിയില്‍ വാദമുഖങ്ങള്‍ക്കാണ് പ്രാധാന്യം.

ചുമ്മാതാണോ സാശ്രയകോളേജിന്റെ കേസ്സില്‍ ഇന്നേവരെ സര്‍ക്കരിന്നു ജയിക്കാന്‍ പറ്റാത്തത്. കുറഞ്ഞപക്ഷം, ജയിക്കണം എന്നു ആഗ്രഹമെങ്കിലും വേണം. കോടതിയില്‍ ജയിച്ചാല്‍ പിന്നെ എങ്ങിനെ സമരങ്ങള്‍ ഉണ്ടാകുമല്ലേ?

ചുമ്മാ കോടതിക്കെതിരെ പുലംമ്പാതെ നാളികേരത്തിന്റെ വിലകൂട്ടനുള്ള മാര്‍ഗ്ഗം എന്തിങ്കിലുമുണ്ടോ എന്ന്വേഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതു്. എല്ലാ ഫീല്‍ഡിലും 'ഗോ'മ്പറ്റീഷന്‍ ഉണ്ടാകും. അതു കണ്ട് പേടീച്ചോടിയാല്‍ അതിനേ നേരം കാണൂ.

ഒരു ചൊദ്യം. കൊച്ചിയില്‍ പാമോയില്‍ ഇറക്കാന്‍ പറ്റിയില്ലെങ്കിലും ചെന്നൈയില്‍ ഇറക്കിയാല്‍ അതു കേരളത്തില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടോ?