Wednesday, October 31, 2007

ആര്‍ എസ് എസ് ഗുണ്ടാപ്പടയെ അഴിഞാടാന്‍ അനുവദിക്കരുത്. രക്തദാഹികളെ തളക്കാന്‍ അമാന്തം കാണിക്കുന്നത് നാടിന്ന് ആപത്താണ്.

ആര്‍ എസ് എസ് ഗുണ്ടാപ്പടയെ അഴിഞാടാന്‍ അനുവദിക്കരുത്. രക്തദാഹികളെ തളക്കാന്‍ അമാന്തം കാണിക്കുന്നത് നാടിന്ന് ആപത്താണ്.


ആര്‍എസ്എസിന്റെ തനിനിറം ഗുജറാത്തില്‍ കണ്ടുകഴിഞ്ഞു. ഒരു മുഖ്യമന്ത്രിതന്നെ ഒരു വിഭാഗം ജനങ്ങളെ കൂട്ടക്കൊല നടത്താനും സ്വത്തുക്കള്‍ നശിപ്പിക്കാനും കടകമ്പോളങ്ങള്‍ തീവയ്ക്കാനും നേതൃത്വം നല്‍കുന്ന സ്ഥിതിവിശേഷം സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്തതാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട മന്ത്രിമാരും പൊലീസ് സേനയും ക്രിമിനലുകളോടൊപ്പം ചേര്‍ന്ന് ആക്രമണം നടത്തുന്നത് ഒരു കെട്ടുകഥയല്ലെന്നും യാഥാര്‍ഥ്യമാണെന്നും തെളിവുസഹിതം ബഹുജനസമക്ഷം സമര്‍പ്പിച്ചുകഴിഞ്ഞു. ഇതിന്റെ വെളിച്ചത്തില്‍വേണം കേരളത്തില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടമാടുന്ന ആക്രമണങ്ങളെയും കൊലപാതകങ്ങളെയും കാണാന്‍.
ചങ്ങനാശ്ശേരിയില്‍ നിയമപാലകരായ പൊലീസിനുനേരെയാണ് പൈശാചികമായ ആക്രമണം അഴിച്ചുവിട്ടത്. ഒരു എഎസ്ഐയെ തലയ്ക്കടിച്ചുകൊന്നു. അക്രമത്തില്‍ പരിക്കുപറ്റിയ മറ്റുള്ളവര്‍ ആശുപത്രിയിലാണ്. പാലക്കാട്ട് സിപിഐ എം പ്രവര്‍ത്തകരായ ഗോപാലകൃഷ്ണനെയും രവിയെയും ആര്‍എസ്എസുകാര്‍ പൈശാചികമായി വെട്ടി കൊലപ്പെടുത്തിയിരിക്കുന്നു. ആര്‍എസ്എസ് എവിടെയും ഒരു ക്രിമിനല്‍സംഘമായാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് അവരുടെ പ്രവര്‍ത്തനം സംഘടിപ്പിച്ചുവരുന്നത്. മതവിശ്വാസവും ദൈവവിശ്വാസവുമൊക്കെ ക്രിമിനലുകള്‍ക്ക് ഒന്നാംതരം മറയാണ്. യുഡിഎഫിന്റെ പിന്തുണയും അവര്‍ക്ക് ലഭിക്കുമെന്നായിരിക്കുന്നു. ബൂര്‍ഷ്വാ മാധ്യമങ്ങളും കടുത്ത മാര്‍ക്സിസ്റ്റ്വിരോധം കാരണം ആര്‍എസ്എസ് ക്രിമിനലുകളെ വെള്ളപൂശാന്‍ പാടുപെടുന്നതാണ് കാണുന്നത്. ഈ ക്രിമിനല്‍സംഘത്തിന്റെ അഴിഞ്ഞാട്ടത്തിനെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ മറവില്‍ ഇത്തരം ക്രിമിനല്‍സംഘങ്ങളെ രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ.

1 comment:

ജനശക്തി ന്യൂസ്‌ said...

ആര്‍ എസ് എസ് ഗുണ്ടാപ്പടയെ അഴിഞാടാന്‍ അനുവദിക്കരുത്. രക്തദാഹികളെ തളക്കാന്‍ അമാന്തം കാണിക്കുന്നത് നാടിന്ന് ആപത്താണ്.

ആര്‍എസ്എസിന്റെ തനിനിറം ഗുജറാത്തില്‍ കണ്ടുകഴിഞ്ഞു. ഒരു മുഖ്യമന്ത്രിതന്നെ ഒരു വിഭാഗം ജനങ്ങളെ കൂട്ടക്കൊല നടത്താനും സ്വത്തുക്കള്‍ നശിപ്പിക്കാനും കടകമ്പോളങ്ങള്‍ തീവയ്ക്കാനും നേതൃത്വം നല്‍കുന്ന സ്ഥിതിവിശേഷം സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്തതാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട മന്ത്രിമാരും പൊലീസ് സേനയും ക്രിമിനലുകളോടൊപ്പം ചേര്‍ന്ന് ആക്രമണം നടത്തുന്നത് ഒരു കെട്ടുകഥയല്ലെന്നും യാഥാര്‍ഥ്യമാണെന്നും തെളിവുസഹിതം ബഹുജനസമക്ഷം സമര്‍പ്പിച്ചുകഴിഞ്ഞു. ഇതിന്റെ വെളിച്ചത്തില്‍വേണം കേരളത്തില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടമാടുന്ന ആക്രമണങ്ങളെയും കൊലപാതകങ്ങളെയും കാണാന്‍.

ചങ്ങനാശ്ശേരിയില്‍ നിയമപാലകരായ പൊലീസിനുനേരെയാണ് പൈശാചികമായ ആക്രമണം അഴിച്ചുവിട്ടത്. ഒരു എഎസ്ഐയെ തലയ്ക്കടിച്ചുകൊന്നു. അക്രമത്തില്‍ പരിക്കുപറ്റിയ മറ്റുള്ളവര്‍ ആശുപത്രിയിലാണ്. പാലക്കാട്ട് സിപിഐ എം പ്രവര്‍ത്തകരായ ഗോപാലകൃഷ്ണനെയും രവിയെയും ആര്‍എസ്എസുകാര്‍ പൈശാചികമായി വെട്ടി കൊലപ്പെടുത്തിയിരിക്കുന്നു. ആര്‍എസ്എസ് എവിടെയും ഒരു ക്രിമിനല്‍സംഘമായാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് അവരുടെ പ്രവര്‍ത്തനം സംഘടിപ്പിച്ചുവരുന്നത്. മതവിശ്വാസവും ദൈവവിശ്വാസവുമൊക്കെ ക്രിമിനലുകള്‍ക്ക് ഒന്നാംതരം മറയാണ്. യുഡിഎഫിന്റെ പിന്തുണയും അവര്‍ക്ക് ലഭിക്കുമെന്നായിരിക്കുന്നു. ബൂര്‍ഷ്വാ മാധ്യമങ്ങളും കടുത്ത മാര്‍ക്സിസ്റ്റ്വിരോധം കാരണം ആര്‍എസ്എസ് ക്രിമിനലുകളെ വെള്ളപൂശാന്‍ പാടുപെടുന്നതാണ് കാണുന്നത്. ഈ ക്രിമിനല്‍സംഘത്തിന്റെ അഴിഞ്ഞാട്ടത്തിനെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ മറവില്‍ ഇത്തരം ക്രിമിനല്‍സംഘങ്ങളെ രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ.