Wednesday, July 14, 2010

പോപ്പുലര്‍ ഫ്രണ്ട് സിമിയേക്കാള്‍ അപകടകാരി

പോപ്പുലര്‍ ഫ്രണ്ട് സിമിയേക്കാള്‍ അപകടകാരി
ഡി ദിലീ
നിരോധിക്കപ്പെട്ട ഭീകരസംഘടനയായ സിമിയേക്കാള്‍ അപകടകാരികളാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് റിപ്പോര്‍ട്ട്. സന്നദ്ധസേവനത്തിന്റെ മുഖംമൂടിയുടെ മറവില്‍ സിമിയേക്കാള്‍ സ്വീകാര്യത നേടിയതും സംഘടനാപാടവം തെളിയിക്കാനുള്ള ശേഷിയും വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന ഇന്റലിജന്‍സ് മേധാവിക്ക് കൈമാറി. ലഷ്കര്‍, സിമി ഭീകരരുടെ നേതൃത്വത്തില്‍ തോക്കുപയോഗിക്കാന്‍ പരിശീലനം ലഭിച്ചവര്‍ സംഘത്തിലുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴുത്തുവെട്ടാനും ബോംബുണ്ടാക്കാനും പരിശീലനം നേടിയവര്‍ വേറെ. സംസ്ഥാന സിവില്‍ സര്‍വീസിലടക്കം ഇവര്‍ നുഴഞ്ഞുകയറിയതായും റിപ്പോര്‍ട്ടുണ്ട്. പ്രവര്‍ത്തനത്തിനും പ്രചാരണത്തിനും പലവഴികളിലൂടെ ഫണ്ടും സുലഭമായി ലഭിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘടനാപാടവം തെളിയിക്കുന്ന രണ്ട് സംഭവങ്ങളാണ് പൊലീസ് ഉദാഹരണമായി കാണിക്കുന്നത്. കുമരകത്ത് ബസ് നദിയിലേക്കുവീണ് ദുരന്തമുണ്ടായപ്പോള്‍ അര മണിക്കൂറിനുള്ളില്‍ അമ്പതിലേറെ സന്നദ്ധപ്രവര്‍ത്തകരെ എത്തിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിനു കഴിഞ്ഞു. അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിനു പിറ്റേദിവസം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് ചെയ്തതില്‍ പ്രതിഷേധിക്കാന്‍ ഒരു മണിക്കൂറിനുള്ളില്‍ മൂന്നൂറിലേറെ പേരെയാണ് സംഘടന പെരുമ്പാവൂരില്‍ എത്തിച്ചത്. മനുഷ്യമനഃസാക്ഷി മരവിച്ച ആക്രമണത്തിനുപിന്നാലെ പ്രതികളെ പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടാന്‍ സ്റ്റേഷന്‍ ഉപരോധിച്ചത് പൊലീസിനെ ഞെട്ടിച്ചു. തെരച്ചിലില്‍ കണ്ടെടുത്ത രേഖകളും പൊലീസിനെ അതിശയിപ്പിച്ചു. വാഗമണിലെ സിമി ക്യാമ്പില്‍ പരിശീലനത്തിന് ഉപയോഗിച്ച തോക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാകമ്മിറ്റി അംഗം അയൂബിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തത് സംഘടനയുടെ സിമി ബന്ധം തെളിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റ മറ്റൊരു ജില്ലാകമ്മിറ്റി അംഗം കുഞ്ഞുമോന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത താലിബാന്റെ ശിക്ഷാരീതികളും അല്‍ഖ്വയ്ദയുടെ പരിശീനദൃശ്യങ്ങളും അടങ്ങിയ സിഡികള്‍ ഇവരുടെ അന്താരാഷ്ട്ര ഭീകരബന്ധവും തെളിയിച്ചു. ഇവ ലഷ്കര്‍ സംഘടനവഴി കിട്ടിയതാകാമെന്നാണ് പൊലീസ് കരുതുന്നത്. ലഷ്കര്‍ ഭീകരന്‍ തടിയന്റവിട നസീറും കശ്മിരില്‍ വെടയേറ്റുമരിച്ച ഫയാസും കുഞ്ഞുമോന്റെ വീടിനുസമീപമാണ് താമസിച്ചിരുന്നത്.

14 comments:

ജനശക്തി ന്യൂസ്‌ said...

പോപ്പുലര്‍ ഫ്രണ്ട് സിമിയേക്കാള്‍ അപകടകാരി
ഡി ദിലീപ്
കൊച്ചി: നിരോധിക്കപ്പെട്ട ഭീകരസംഘടനയായ സിമിയേക്കാള്‍ അപകടകാരികളാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് റിപ്പോര്‍ട്ട്. സന്നദ്ധസേവനത്തിന്റെ മുഖംമൂടിയുടെ മറവില്‍ സിമിയേക്കാള്‍ സ്വീകാര്യത നേടിയതും സംഘടനാപാടവം തെളിയിക്കാനുള്ള ശേഷിയും വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന ഇന്റലിജന്‍സ് മേധാവിക്ക് കൈമാറി. ലഷ്കര്‍, സിമി ഭീകരരുടെ നേതൃത്വത്തില്‍ തോക്കുപയോഗിക്കാന്‍ പരിശീലനം ലഭിച്ചവര്‍ സംഘത്തിലുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴുത്തുവെട്ടാനും ബോംബുണ്ടാക്കാനും പരിശീലനം നേടിയവര്‍ വേറെ. സംസ്ഥാന സിവില്‍ സര്‍വീസിലടക്കം ഇവര്‍ നുഴഞ്ഞുകയറിയതായും റിപ്പോര്‍ട്ടുണ്ട്. പ്രവര്‍ത്തനത്തിനും പ്രചാരണത്തിനും പലവഴികളിലൂടെ ഫണ്ടും സുലഭമായി ലഭിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘടനാപാടവം തെളിയിക്കുന്ന രണ്ട് സംഭവങ്ങളാണ് പൊലീസ് ഉദാഹരണമായി കാണിക്കുന്നത്. കുമരകത്ത് ബസ് നദിയിലേക്കുവീണ് ദുരന്തമുണ്ടായപ്പോള്‍ അര മണിക്കൂറിനുള്ളില്‍ അമ്പതിലേറെ സന്നദ്ധപ്രവര്‍ത്തകരെ എത്തിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിനു കഴിഞ്ഞു. അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിനു പിറ്റേദിവസം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് ചെയ്തതില്‍ പ്രതിഷേധിക്കാന്‍ ഒരു മണിക്കൂറിനുള്ളില്‍ മൂന്നൂറിലേറെ പേരെയാണ് സംഘടന പെരുമ്പാവൂരില്‍ എത്തിച്ചത്. മനുഷ്യമനഃസാക്ഷി മരവിച്ച ആക്രമണത്തിനുപിന്നാലെ പ്രതികളെ പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടാന്‍ സ്റ്റേഷന്‍ ഉപരോധിച്ചത് പൊലീസിനെ ഞെട്ടിച്ചു. തെരച്ചിലില്‍ കണ്ടെടുത്ത രേഖകളും പൊലീസിനെ അതിശയിപ്പിച്ചു. വാഗമണിലെ സിമി ക്യാമ്പില്‍ പരിശീലനത്തിന് ഉപയോഗിച്ച തോക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാകമ്മിറ്റി അംഗം അയൂബിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തത് സംഘടനയുടെ സിമി ബന്ധം തെളിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റ മറ്റൊരു ജില്ലാകമ്മിറ്റി അംഗം കുഞ്ഞുമോന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത താലിബാന്റെ ശിക്ഷാരീതികളും അല്‍ഖ്വയ്ദയുടെ പരിശീനദൃശ്യങ്ങളും അടങ്ങിയ സിഡികള്‍ ഇവരുടെ അന്താരാഷ്ട്ര ഭീകരബന്ധവും തെളിയിച്ചു. ഇവ ലഷ്കര്‍ സംഘടനവഴി കിട്ടിയതാകാമെന്നാണ് പൊലീസ് കരുതുന്നത്. ലഷ്കര്‍ ഭീകരന്‍ തടിയന്റവിട നസീറും കശ്മിരില്‍ വെടയേറ്റുമരിച്ച ഫയാസും കുഞ്ഞുമോന്റെ വീടിനുസമീപമാണ് താമസിച്ചിരുന്നത്.

chithrakaran:ചിത്രകാരന്‍ said...

ഇന്ത്യന്‍ പൌരന്മാരെ ഉപയോഗിച്ചുള്ള ശത്രുരാജ്യത്തിന്റെ സൈന്യം രാജ്യത്തിന് ആരോഗ്യകരമാണെന്ന് എത്രകാലമാണ്
വിശ്വസിച്ച് കണ്ണടച്ച് ഇരുട്ടാക്കുക !!!!

രജന said...

സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസ് റിപോര്‍ട്ടിന്റെ ഒരു കോപ്പി കിട്ട്വോ. പതിവ് പോലെ സ്വന്തം വക സ്‌പെഷ്യല്‍ ബ്രാഞ്ചാണെങ്കില്‍ ഞാന്‍ ഒന്നും ചോദിച്ചില്ല കേട്ടോ.
പോപുലര്‍ ഫ്രണ്ടിന് എവിടെയെങ്കിലും പ്രവര്‍ത്തകരെ എത്തിക്കണമെങ്കില്‍ അരമണിക്കൂര്‍ കൂടുതലാണ്. കാരണം അതിന്റെ പ്രവര്‍ത്തകര്‍ തികഞ്ഞ അച്ചടക്കമുള്ളവരും വിളിച്ചാല്‍ വിളിപ്പുറത്ത് വരുന്നവരും നേതൃത്വത്തെ അനുസരിക്കുന്നവരുമാണ്. അതില്‍ അസൂയപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല. പക്ഷേ ആര്‍.എസ്.എസിനെപ്പോലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംഘടനാ ശേഷി ഉപയോഗിക്കുന്നില്ലെന്നതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം.
അയ്യൂബിന്റെ വീട്ടില്‍ നിന്ന് ലഭിച്ചത് കളിത്തോക്കാണെന്ന് പോലിസ് തന്നെ സമ്മതിച്ചിരുന്നു. സിമിക്കാര്‍ കളിത്തോക്ക് ഉപയോഗിച്ചാണോ പരിശീലനം നടത്തുന്നതാവോ?
ഈ പറയുന്ന കുഞ്ഞുമോന്‍ എറണാകുളം ജില്ലയിലും തടിയന്റവിട നസീറും ഫയാസും കണ്ണൂര്‍ ജില്ലക്കാരുമാണ്. കണ്ണൂരും എറണാകുളവുമുള്ളവര്‍ അയല്‍പക്കക്കാരാവുന്ന മാജിക് എനിക്കിഷ്ടമായി.
മൂട്ടിന് തീപിടിക്കുമ്പോള്‍ ഇതിലും വലിയ ബഡായികളും തരികിടകളുമായി ആര്‍.എസ്.എസുകാര്‍ വരുമെന്നറിയാം. അതിന് ഒന്നാം നമ്പര്‍ ഉദാഹരണമാണ് കര്‍ണാടകയിലെ സര്‍ക്കാര്‍ ഓഫിസിന് മുകളില്‍ പാക് പതാക ഉയര്‍ത്തി കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച സംഭവം

തണല്‍ said...

കഷ്ട്ടം..അല്ലാതെന്തുപറയാന്‍?/ഈ ലോകത്ത് ഇത്രയും വലിയ ഒരു രാജ്യത് ഇത്രയും വലിയ ഒരു സൈന്യവും പോലീസും ഉണ്ടായിട്ടു ഇതൊന്നു കണ്ടു പിടിക്കാന്‍ കഴിയാത്തതെന്ത???
ഉത്തരം ഇത് തന്നെ ഇതക്കെ മാധ്യമ സ്ര്ഷ്ട്ടിയാ ചില rssഭീകരരുടെ കുതന്ത്രങ്ങള്‍.......

Anonymous said...

പാകിസ്ഥാന്റെ പതാകയുമേന്തി പാകിസ്ഥാന് വേണ്ടി ഇന്ത്യയില്‍ നിരന്തരം സ്ഫോടങ്ങളുണ്ടാകി ഇന്ത്യയെ അസ്ഥിരപെടുത്തി ഇന്ത്യയെ നശിപിക്കാന്‍ വേണ്ടി കച്ചകെട്ടിയ സംഖ് പരിവാരത്തെക്കാള്‍ എത്രയോ നല്ലത് ഈ 'ഭീകരന്‍' തന്നെ.ആര്‍ എസ്എസ് ഇന്ത്യില്‍ ഇല്ലയിരുനെങ്കില്‍ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയായിരുന്നു.ഇന്ത്യുടെ എല്ലാ കുതിപ്പുകള്‍ക്കും മാര്‍ഗ്ഗ തടസ്സം ആര്‍ എസ് എസ് ആയിരുന്നു.ആര്‍ എസ് എസ് നടത്തിയ ഓരോ ഭീകര സ്ഫോടനങ്ങളും,വര്‍ഗീയ കലാപങ്ങളും,കുട്ടകൊലകളും ഇന്ത്യയുടെ വളര്‍ച്ചയെ പതിറ്റാണ്ടുകലോളം പിറകൊട്ടടുപിച്ചു.

പുലരി said...

ചിത്രകാരന്‍ ഉദ്ദേശിച്ചത് സംഘപരിവാരിനെയാകും എന്ന് പ്രതീക്ഷിക്കുന്നു.

Anonymous said...

ഒന്ന് പോ മോനെ ദിനേശാ ... RSS ആണ് ഇന്ത്യയില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തുന്നതും വര്‍ഘീയ കലാപം ഉണ്ടാകുന്നതും. ഇവിടെ ശമ്പളം കൊടുത്തു പോലിസ് intelligence മറ്റും പിന്നെ എന്തിനാണാവോ.

Anonymous said...

ഈ റിപ്പോര്‍ട്ട് പേര്‍സണല്‍ ആയി ജനശക്തിക്കു മെയിലില്‍ വന്നതാവും. മീഡിയ സ്കൂപ് ഞങ്ങള്‍ കുറെ കണ്ടതാ. ലവ് ജിഹാദും പിന്നെ സ്പോടനഗള്‍ക്കു പിന്നിലെ ഭീകരവാധവും.. നിന്നെ പോലെയുള്ള പേന ഉന്തികളുടെ വിസര്‍ജം ആണ് അതെല്ലാം. അതിന്റെ നാറ്റം ഇതുവരെ അന്തരീക്ഷത്തില്‍ നിന്നും പോയിട്ടില്ല.

അനോണി said...

പോപ്പുലര്‍ ഫ്രണ്ടിന്റെ സന്കടന പടവത്തില്‍ അസൂയ പൂണ്ടവന്റെ ദീനരോദനം... സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്‌ ആണത്രേ...പ്ഫൂ...

ANSAR ARAMANA said...
This comment has been removed by the author.
ANSAR ARAMANA said...

ഈ പൈങ്കിളി ലേഖനം വായിക്കുമ്പോള്‍ ഒരു ദേശാഭിമാനി യുടെ ചുവ

kader said...

ജനശക്തിയുടെ കണ്ടു പിടുത്തം അപാരം, അത്യാവശ്യ ഗട്ടത്തില്‍ പ്രവര്‍ത്തകരെ സേവന രണ്കത്ത് എത്തിക്കുന്നത് ഇന്ത്യ രാജ്യത്ത് പാപമാനെന്കില്‍ അഗ്നി ശമന സേനയെ (ആവശ്യത്തിന് എത്തുന്നില്ലെന്കിലും)ഏതു ഗണത്തില്‍ പെടുത്തു ജനശക്തി?

Anonymous said...

bloody bullshit...

Anonymous said...

NONSENSE