Thursday, October 30, 2008

കേരളത്തിന്റെ പുരോഗതിക്ക് ഒന്നിച്ച് അണിനിരക്കുക, വര്ഗ്ഗിയവാദികളെയും തീവ്രവാദികളെയും ഒറ്റപ്പെടുത്തുക.

കേരളത്തിന്റെ പുരോഗതിക്ക് ഒന്നിച്ച് അണിനിരക്കുക, വര്‍ഗ്ഗിയവാദികളെയും തീവ്രവാദികളെയും ഒറ്റപ്പെടുത്തുക.

ഐക്യകേരളം നിലവില് വന്നിട്ട് അമ്പ്ത്തിരണ്ടു വര്ഷം( 2008 നവമ്പറ് ഒന്ന് ) പിന്നിടുമ്പോള് നമുക്ക് അഭിമാനിക്കാന് നിരവധി കാര്യങള് ഉണ്ട്. എന്നാല് ഇന്ന് അപമാനകരമായ കാര്യങളും കുറവല്ല. സാക്ഷരത, വിദ്യാഭ്യാസ നിലവാരം , ആരോഗ്യം , ഭൂപരിഷ്കരണം , ശിശു മരണ നിരക്ക് , ആയുര് ദൈര്ഘ്യം എന്നിവയിലൊക്കെ നാം ഏറെ അഭിമാനം വെച്ചുപുലര്ത്തിയിരുന്നു.എന്നാല് ആരോഗ്യമേഖലയിലും വിദ്യാഭ്യാസരംഗത്തും തിരിച്ചടികള് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ അടുത്തകാലത്തായി പകര്ച്ചവ്യാധികള് വ്യാപമാവുകയും അത് രാജ്യത്തെ ഒട്ടാകെ നടുക്കിയ സംഭവമ്മായിമാറുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയില് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങളെ യാതൊരു കടിഞാണുമില്ലാതെകയറൂരി വിട്ടത് പഠിക്കാന് മിടുക്കന്മാരായ സാധാരണക്കാരന്റെ മക്കള് ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന തരത്തില് എത്തിച്ചിരിക്കുകയാണ്. സ്വാശ്രയ കോളേജുകളിലെ ഉയര്‍ന്ന ഫീസ്സും വന് തുക തലവരിയും മേനേജുമെന്റുകള്‍ക്ക് എന്തും ചെയ്യാമെന്ന ധാര്‍ഢ്യവും കലാലയങ്ങളില് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നു. പണമുള്ളവര്ക്ക് മാത്രം പഠിച്ചാല് മതിയെന്ന സ്വാശ്രയ കോളേജ് മാനേജ്മെന്റിന്റെയും കോടതികളുടെയും കാഴ്ചപ്പാടുകള് ഒരു പരിഷ്‌കൃത സമൂഹത്തിനും യോജിച്ചതല്ല. ഇതു രാജ്യത്തെ അരാജകത്വത്തില് മാത്രമേ നയിക്കുകയുള്ളൂ.കാര്‍ഷീക വ്യാവസായിക രംഗവും പരമ്പരാഗത വ്യവസായവും ഇന്നു തികച്ചും തകര്ച്ചയുടെ പാതയിലാണ്. ഈ വ്യവസായങളെ ആശ്രയിച്ചിരുന്ന പതിനായിരങ്ങളുടെ ജീവിതം ഇന്നു ദുരിതപൂര് ണ്ണമായിരിക്കുകയാണ്. കേന്ദ്രസര് ക്കാര് പിന്തുടരുന്ന ആഗോളവത്കരണ-ഉദാരവത്കരണ നയങ്ങള് കാര് ഷീക വ്യാവസായിക മേഖലകളിലെ തകര് ച്ചയുടെ തോത് ത്വരിതപ്പെടുത്തിയിരിക്കുന്നു. കാര്‍ഷിക വ്യവസായ മേഖലകളെ തകര്‍ച്ചയില് നിന്ന് രക്ഷിക്കാനോ ,ഈ രംഗത്ത് കഷ്ടപ്പാടും ദുരുതങ്ങളും അനിഭവിക്കുന്നവര്‍ക്ക് അടിയന്തിര സഹായം എത്തിക്കുന്നതിന്നോ , കടം കയറി ആത്മഹത്യ ചെയ്യുന്നവരെ അതില് നിന്ന് പിന്തിരിപ്പിക്കാനും നമ്മുടെ ഭരണാധികാരികള്‍ ക്ക് കഴിയുന്നില്ല.കേരളത്തില്‍ പരിമിതമായ രീതിയില്‍ കര്‍ഷകരെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമങള്‍ നടത്തുന്നുണ്ടെങ്കിലും പ്രശ്നം പരിപൂറ്ണ്ണമായി പരിഹരിക്കപ്പെട്ടുവെന്ന് പറയാന്‍ വയ്യ.കേരളത്തോട് കേന്ദ്രസര്ക്കര് പിന്തുടരുന്ന അവഗണനയ്ക്കെതിരെ, അര്ഹതപ്പെട്ട ആനുകൂല്യങള് നിക്ഷേധിക്കുന്നതിനെതിരെ കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ക്ക് ഒന്നും ചെയ്യാന് കഴിയുന്നില്ല എന്ന പരാതിയിന്നും നിലനില്‍ക്കുന്നു. കേരളത്തിന്റെ അര്‍ഹതപ്പെട്ട അവകാശങ്ങള് നേടിയെടുക്കാന് കഴിയാത്ത മന്ത്രിമാര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളില്‍നിന്ന് ഉയരുന്നത്.കേരളത്തിന്ന് അവകാശപ്പെട്ട അരിവിഹിതം,വൈദ്യുതി വിഹിതം .പ്രകൃതിക്ഷോഭങളില്‍ കൃഷിയും മറ്റു നശിച്ചവറ്ക്കുള്ള അടിയന്തിരസഹായങള്‍ ഒന്നും തന്നെ തരാന്‍ കേന്ദ്ര സറ്ക്കാറ് തയ്യാറാകുന്നില്ല. കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ ആനുകൂല്യങളും,കേരളത്തിന്ന് ന്യായമായി അവകാശപ്പെട്ട ആനുകൂല്യങളും പിടിച്ചു വാങാന്‍ രാഷ്ട്രീയത്തിനധീതമായ ഐക്യം കെട്ടിപ്പടുക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും തയ്യാറാകേണ്ടിയിരിക്കുന്നു.സാമൂഹ്യരംഗത്ത് ജാതിമത വര് ഗ്ഗീയ ശക്തികളുടെ മേധാവിത്വത്തെ തടുത്തു നിര് ത്താന് കഴിഞുവെന്നതും മത സൌഹാര്‍ദ്ദവും സമാധാനപരമായ ജീവിത സാഹചര്യവും കേരളത്തിനു പ്രധാനം ചെയ്യാന് കഴിഞുവെന്നതും എടുത്തുപറയേണ്ട കാര്യങളാണ്. എന്നാല് ഇന്ന് വര്‍ഗ്ഗിയ ശക്തികള് തീവ്രവാദത്തിന്റെ പാതയിലേക്ക് മാറിയിരിക്കുന്നുവെന്നതും അന്താരാഷ്ട്ര തീവ്രവാദി സംഘടനകളുമായി ബന്ധം വെച്ചിരിക്കുന്നുവെന്നതും, അവറ്ക്കു വേണ്ടി കേരളത്തില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നുവെന്നതും കേരളിയരുടെ ഉറക്കം കെടുത്തിയിരിക്കുന്നു .ദേശദ്രോഹികള്‍ക്കെതിരെ കേരളത്തിലെ ജങളും സറ്ക്കാറും ശക്തമായ നിലപാടാണ്‍ എടുത്തിരിക്കുന്നത്. കാശ്മീരില്‍ വെച്ച് ഇന്ത്യന്‍ പട്ടാളക്കാരുമായി ഏറ്റുമുട്ടലില്‍ നാലു മലയാളികള്‍ മരിച്ചുവെന്നതും ,തീവ്രവാദി കേന്ദ്രങളില്‍ മലയാളത്തില്‍ ക്ലാസ്സുകള്‍ നടത്തുന്നുവെന്നതും കേരളത്തെ തീവ്രവാദികളുടെ കേന്ദ്രമാക്കാനുള്ള ശ്രമങളാണ്‍ എന്നതിന്റെ വ്യക്തമായ തെളിവുകളാണ്‍. സൈന്യവുമായിട്ടുള്ള ഏറ്റുമുട്ടലില്‍ സ്വന്തം മകന്‍ കൊല്ലപ്പെട്ടിട്ടും ആ രാജ്യദ്രോഹിയുടെ മുഖം എനിക്ക് കാണണ്ടയെന്ന് പറയാന്‍ ചങ്കുറ്റം കാണിച്ച ദേശസ്‌നേഹിയായ അമ്മമാരുണ്ട് ഇവിടെയെന്നതാണ്‍ കേരളത്തിന്റെ കരുത്ത്, ഇന്ത്യയുടെ കരുത്ത്.‍കേരളത്തിലെ ജനങളെ പണത്തിനോടുള്ള അത്യാര്ത്തി എന്തു അപരാധം ചെയ്യുവാനും മടിയില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു. പരസ്പര സ്നേഹവും സൌഹാര്ദ്ദവും എങോ പോയി മറഞിരിക്കുന്നു. കുടുബ ബന്ധങ്ങളില് വന്നുകൊണ്ടിരിക്കുന്ന ശിഥിലീകരണം മഹാവിപത്തിലേക്കാണ് വിരല് ചുണ്ടുന്നത്. കൊള്ളക്കാരും കൊലയാളികളും ഗുണ്ടാ സം ഘങളും ജനജീവിതത്തെ സ്വൈര്യം കെടുത്തുവാന് കിണഞ് പരിശ്രമിക്കുന്നുണ്ട്. അഴിമതിയും അക്രമങളും ദിനം പ്രതി കൂടിവരുന്നു. സ്ത്രീ പീഡനങളും പെണ് വാണിഭവും നിത്യ സം ഭവമായി മാറിയിരിക്കുന്നു.വര്‍ഗ്ഗീയ പിന്തിരിപ്പന് ശക്തികള് മേധാവിത്വത്തിന്നായി തീവ്രവാദത്തിന്റെ പാതയില് അതിവേഗം നീങിക്കൊണ്ടിരിക്കുന്നതും വിദ്യാഭ്യാസവും വിജ്ഞാനവും ചുരുക്കം ചിലരുടെ കൈപ്പിടിയില് ഒതുങിയിരിക്കുന്നതും മാറാ രോഗങളും പകര്‍ച്ചവ്യാധികളും പടരുമ്പോഴും നിസ്സംഗതരായി നിലകൊള്ളുന്ന സര്ക്കാരുകളെയുമാണ് ജനങള് കാണുന്നത്. സ്വന്തം കാര്യങ്ങളില് തല്‍പ്പരരായ ജനങ്ങള് സാമൂഹ്യ പ്രതിബദ്ധതയാകെ മറക്കുന്നു .കാടും മേടും ജലവും കൊള്ളയടിക്കുമ്പോഴും തങ്ങള്‍ക്ക് ഒന്നുമില്ലയെന്ന സ്ഥിതിയിലേക്ക് കേരളിയരുടെ ബോധം മാറിയിരിക്കുന്നു..സ്ത്രികളെപ്പോലും പരസ്യമായി നടുറോഡില് വെച്ച് വസ്ത്രാക്ഷേപം ചെയ്യാനും ക്രൂരമായി മര്‍ദ്ദിക്കാനും മടിയില്ലാത്ത മനുഷ്യത്തം നഷ്ടപ്പെട്ടവരായി കേരളിയര് ഇന്ന് മാറിയിരിക്കുന്നു. നാട് നശിച്ചാലും താനും തന്റെ കുടുംബവും മാത്രം രക്ഷപ്പെട്ടാല് മതിയെന്ന സങ്കുചിത ചിന്താഗതി കേരളിയരെ നാശത്തിളെക്ക് മാത്രമെ നയിക്കുവെന്ന് നാം തിരിച്ചറിഞ്ഞേ മതിയാകൂ.നേട്ടങളുടെ പിത്രുത്വം അവകാശപ്പെടാന് വലിയ അര്ഹതയൊന്നും ഇല്ലെങ്കിലും കോട്ടങളുടെ ഉത്തരവാദിത്തം നമ്മളില് തന്നെ നിക്ഷിപ്തമാണ്. നമ്മുടെ പൂര്‍വ്വീകര് നേടിതന്ന നേട്ടങള് നിലനിര്‍ത്താന് കഴിയാതെ പോയത് നാം നാടിനോട് ചെയ്ത മഹാ അപരാധമാണ്. ഐക്യകേരള പോരാട്ടത്തില് നാം കാണിച്ച വീറും വാശിയും അവകാശങള് നേടിയെടുക്കുന്ന കാര്യത്തിലും പ്രകടിപ്പിച്ചിട്ടുണ്ദ്. അവകാശ പോരാട്ടത്തില് അടിപതറാതെ മുന്നോട്ട് നീങിയ നമുക്ക് നാടിന്റെ മൂല്യങള് നഷ്ടപ്പെടുമ്പോള് അതിനെതിരെ പോരാടാനും നിലനിര്ത്താനും കഴിഞിട്ടില്ലായെന്ന യാതാര്‍ത്ഥ്യം നാം മനസ്സിലാക്കണം . അവകാശബോധത്തോടൊപ്പം നാടിനോടുള്ള ഉത്തരവാദിത്തം നമുക്ക് സാധിച്ചുവോ എന്ന് സ്വയം വിമര്‍ശനപരമായി ചിന്തിക്കേണ്ദിയിരിക്കുന്നു.. നഷ്ടപ്പെട്ട നമ്മുടെ മൂല്യങള് വീണ്ടെടുക്കാന് ഉദ്ദേശ്യം വെച്ചുള്ള പ്രവര്ത്തങള്ക്കൊപ്പം സാമൂഹ്യവും സാമ്പത്തീകവുമായ അസമത്വങള്ക്കും അന്ധവിശ്വാസങള്‍ക്കും അനാചാരങള്‍ക്കും അധിനിവേശ ശക്തികളുടെ കടന്നുകയറ്റത്തിന്നുമെതിരെ ശക്തമായി പോരാടുവാനും ഈ ഐക്യകേരളത്തിന്റെ അമ്പത്തിരണ്ടാം വാര്‍ഷീകം പ്രചോദനമാകട്ടെ
Narayanan Veliancode.Dubai
kunneth@gmail.com

1 comment:

ജനശക്തി ന്യൂസ്‌ said...

കേരളത്തിന്റെ പുരോഗതിക്ക് ഒന്നിച്ച് അണിനിരക്കുക, വര്ഗ്ഗിയവാദികളെയും തീവ്രവാദികളെയും ഒറ്റപ്പെടുത്തുക.

ഐക്യകേരളം നിലവില് വന്നിട്ട് അമ്പ്ത്തിരണ്ടു വര്ഷം( 2008 നവമ്പറ് ഒന്ന് ) പിന്നിടുമ്പോള് നമുക്ക് അഭിമാനിക്കാന് നിരവധി കാര്യങള് ഉണ്ട്. എന്നാല് ഇന്ന് അപമാനകരമായ കാര്യങളും കുറവല്ല. സാക്ഷരത, വിദ്യാഭ്യാസ നിലവാരം , ആരോഗ്യം , ഭൂപരിഷ്കരണം , ശിശു മരണ നിരക്ക് , ആയുര് ദൈര്ഘ്യം എന്നിവയിലൊക്കെ നാം ഏറെ അഭിമാനം വെച്ചുപുലര്ത്തിയിരുന്നു.എന്നാല് ആരോഗ്യമേഖലയിലും വിദ്യാഭ്യാസരംഗത്തും തിരിച്ചടികള് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ അടുത്തകാലത്തായി പകര്ച്ചവ്യാധികള് വ്യാപമാവുകയും അത് രാജ്യത്തെ ഒട്ടാകെ നടുക്കിയ സംഭവമ്മായിമാറുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയില് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങളെ യാതൊരു കടിഞാണുമില്ലാതെകയറൂരി വിട്ടത് പഠിക്കാന് മിടുക്കന്മാരായ സാധാരണക്കാരന്റെ മക്കള് ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന തരത്തില് എത്തിച്ചിരിക്കുകയാണ്. സ്വാശ്രയ കോളേജുകളിലെ ഉയര്ന്ന ഫീസ്സും വന് തുക തലവരിയും മേനേജുമെന്റുകള്ക്ക് എന്തും ചെയ്യാമെന്ന ധാര്ഢ്യവും കലാലയങ്ങളില് കലാപക്കൊടി ഉയര്ത്തിയിരിക്കുന്നു. പണമുള്ളവര്ക്ക് മാത്രം പഠിച്ചാല് മതിയെന്ന സ്വാശ്രയ കോളേജ് മാനേജ്മെന്റിന്റെയും കോടതികളുടെയും കാഴ്ചപ്പാടുകള് ഒരു പരിഷ്കൃത സമൂഹത്തിനും യോജിച്ചതല്ല. ഇതു രാജ്യത്തെ അരാജകത്വത്തില് മാത്രമേ നയിക്കുകയുള്ളൂ.

കാര്ഷീക വ്യാവസായിക രംഗവും പരമ്പരാഗത വ്യവസായവും ഇന്നു തികച്ചും തകര്ച്ചയുടെ പാതയിലാണ്. ഈ വ്യവസായങളെ ആശ്രയിച്ചിരുന്ന പതിനായിരങ്ങളുടെ ജീവിതം ഇന്നു ദുരിതപൂര് ണ്ണമായിരിക്കുകയാണ്. കേന്ദ്രസര് ക്കാര് പിന്തുടരുന്ന ആഗോളവത്കരണ-ഉദാരവത്കരണ നയങ്ങള് കാര് ഷീക വ്യാവസായിക മേഖലകളിലെ തകര് ച്ചയുടെ തോത് ത്വരിതപ്പെടുത്തിയിരിക്കുന്നു. കാര്ഷിക വ്യവസായ മേഖലകളെ തകര്ച്ചയില് നിന്ന് രക്ഷിക്കാനോ ,ഈ രംഗത്ത് കഷ്ടപ്പാടും ദുരുതങ്ങളും അനിഭവിക്കുന്നവര്ക്ക് അടിയന്തിര സഹായം എത്തിക്കുന്നതിന്നോ , കടം കയറി ആത്മഹത്യ ചെയ്യുന്നവരെ അതില് നിന്ന് പിന്തിരിപ്പിക്കാനും നമ്മുടെ ഭരണാധികാരികള് ക്ക് കഴിയുന്നില്ല.കേരളത്തില് പരിമിതമായ രീതിയില് കര്ഷകരെ കടക്കെണിയില് നിന്ന് രക്ഷിക്കാനുള്ള ശ്രമങള് നടത്തുന്നുണ്ടെങ്കിലും പ്രശ്നം പരിപൂറ്ണ്ണമായി പരിഹരിക്കപ്പെട്ടുവെന്ന് പറയാന് വയ്യ.
കേരളത്തോട് കേന്ദ്രസര്ക്കര് പിന്തുടരുന്ന അവഗണനയ്ക്കെതിരെ, അര്ഹതപ്പെട്ട ആനുകൂല്യങള് നിക്ഷേധിക്കുന്നതിനെതിരെ കേരളത്തില്നിന്നുള്ള കേന്ദ്ര മന്ത്രിമാര്ക്ക് ഒന്നും ചെയ്യാന് കഴിയുന്നില്ല എന്ന പരാതിയിന്നും നിലനില്ക്കുന്നു. കേരളത്തിന്റെ അര്ഹതപ്പെട്ട അവകാശങ്ങള് നേടിയെടുക്കാന് കഴിയാത്ത മന്ത്രിമാര്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളില്നിന്ന് ഉയരുന്നത്.കേരളത്തിന്ന് അവകാശപ്പെട്ട അരിവിഹിതം,വൈദ്യുതി വിഹിതം .പ്രകൃതിക്ഷോഭങളില് കൃഷിയും മറ്റു നശിച്ചവറ്ക്കുള്ള അടിയന്തിരസഹായങള് ഒന്നും തന്നെ തരാന് കേന്ദ്ര സറ്ക്കാറ് തയ്യാറാകുന്നില്ല. കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ ആനുകൂല്യങളും,കേരളത്തിന്ന് ന്യായമായി അവകാശപ്പെട്ട ആനുകൂല്യങളും പിടിച്ചു വാങാന് രാഷ്ട്രീയത്തിനധീതമായ ഐക്യം കെട്ടിപ്പടുക്കാന് ഭരണപക്ഷവും പ്രതിപക്ഷവും തയ്യാറാകേണ്ടിയിരിക്കുന്നു.


സാമൂഹ്യരംഗത്ത് ജാതിമത വര് ഗ്ഗീയ ശക്തികളുടെ മേധാവിത്വത്തെ തടുത്തു നിര് ത്താന് കഴിഞുവെന്നതും മത സൌഹാര്ദ്ദവും സമാധാനപരമായ ജീവിത സാഹചര്യവും കേരളത്തിനു പ്രധാനം ചെയ്യാന് കഴിഞുവെന്നതും എടുത്തുപറയേണ്ട കാര്യങളാണ്. എന്നാല് ഇന്ന് വര്ഗ്ഗിയ ശക്തികള് തീവ്രവാദത്തിന്റെ പാതയിലേക്ക് മാറിയിരിക്കുന്നുവെന്നതും അന്താരാഷ്ട്ര തീവ്രവാദി സംഘടനകളുമായി ബന്ധം വെച്ചിരിക്കുന്നുവെന്നതും, അവറ്ക്കു വേണ്ടി കേരളത്തില് നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നുവെന്നതും കേരളിയരുടെ ഉറക്കം കെടുത്തിയിരിക്കുന്നു .ദേശദ്രോഹികള്ക്കെതിരെ കേരളത്തിലെ ജങളും സറ്ക്കാറും ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. കാശ്മീരില് വെച്ച് ഇന്ത്യന് പട്ടാളക്കാരുമായി ഏറ്റുമുട്ടലില് നാലു മലയാളികള് മരിച്ചുവെന്നതും ,തീവ്രവാദി കേന്ദ്രങളില് മലയാളത്തില് ക്ലാസ്സുകള് നടത്തുന്നുവെന്നതും കേരളത്തെ തീവ്രവാദികളുടെ കേന്ദ്രമാക്കാനുള്ള ശ്രമങളാണ് എന്നതിന്റെ വ്യക്തമായ തെളിവുകളാണ്. സൈന്യവുമായിട്ടുള്ള ഏറ്റുമുട്ടലില് സ്വന്തം മകന് കൊല്ലപ്പെട്ടിട്ടും ആ രാജ്യദ്രോഹിയുടെ മുഖം എനിക്ക് കാണണ്ടയെന്ന് പറയാന് ചങ്കുറ്റം കാണിച്ച ദേശസ്നേഹിയായ അമ്മമാരുണ്ട് ഇവിടെയെന്നതാണ് കേരളത്തിന്റെ കരുത്ത്, ഇന്ത്യയുടെ കരുത്ത്.

കേരളത്തിലെ ജനങളെ പണത്തിനോടുള്ള അത്യാര്ത്തി എന്തു അപരാധം ചെയ്യുവാനും മടിയില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു. പരസ്പര സ്നേഹവും സൌഹാര്ദ്ദവും എങോ പോയി മറഞിരിക്കുന്നു. കുടുബ ബന്ധങ്ങളില് വന്നുകൊണ്ടിരിക്കുന്ന ശിഥിലീകരണം മഹാവിപത്തിലേക്കാണ് വിരല് ചുണ്ടുന്നത്. കൊള്ളക്കാരും കൊലയാളികളും ഗുണ്ടാ സം ഘങളും ജനജീവിതത്തെ സ്വൈര്യം കെടുത്തുവാന് കിണഞ് പരിശ്രമിക്കുന്നുണ്ട്. അഴിമതിയും അക്രമങളും ദിനം പ്രതി കൂടിവരുന്നു. സ്ത്രീ പീഡനങളും പെണ് വാണിഭവും നിത്യ സം ഭവമായി മാറിയിരിക്കുന്നു.
വര്ഗ്ഗീയ പിന്തിരിപ്പന് ശക്തികള് മേധാവിത്വത്തിന്നായി തീവ്രവാദത്തിന്റെ പാതയില് അതിവേഗം നീങിക്കൊണ്ടിരിക്കുന്നതും വിദ്യാഭ്യാസവും വിജ്ഞാനവും ചുരുക്കം ചിലരുടെ കൈപ്പിടിയില് ഒതുങിയിരിക്കുന്നതും മാറാ രോഗങളും പകര്ച്ചവ്യാധികളും പടരുമ്പോഴും നിസ്സംഗതരായി നിലകൊള്ളുന്ന സര്ക്കാരുകളെയുമാണ് ജനങള് കാണുന്നത്. സ്വന്തം കാര്യങ്ങളില് തല്പ്പരരായ ജനങ്ങള് സാമൂഹ്യ പ്രതിബദ്ധതയാകെ മറക്കുന്നു .കാടും മേടും ജലവും കൊള്ളയടിക്കുമ്പോഴും തങ്ങള്ക്ക് ഒന്നുമില്ലയെന്ന സ്ഥിതിയിലേക്ക് കേരളിയരുടെ ബോധം മാറിയിരിക്കുന്നു..
സ്ത്രികളെപ്പോലും പരസ്യമായി നടുറോഡില് വെച്ച് വസ്ത്രാക്ഷേപം ചെയ്യാനും ക്രൂരമായി മര്ദ്ദിക്കാനും മടിയില്ലാത്ത മനുഷ്യത്തം നഷ്ടപ്പെട്ടവരായി കേരളിയര് ഇന്ന് മാറിയിരിക്കുന്നു. നാട് നശിച്ചാലും താനും തന്റെ കുടുംബവും മാത്രം രക്ഷപ്പെട്ടാല് മതിയെന്ന സങ്കുചിത ചിന്താഗതി കേരളിയരെ നാശത്തിളെക്ക് മാത്രമെ നയിക്കുവെന്ന് നാം തിരിച്ചറിഞ്ഞേ മതിയാകൂ.
നേട്ടങളുടെ പിത്രുത്വം അവകാശപ്പെടാന് വലിയ അര്ഹതയൊന്നും ഇല്ലെങ്കിലും കോട്ടങളുടെ ഉത്തരവാദിത്തം നമ്മളില് തന്നെ നിക്ഷിപ്തമാണ്. നമ്മുടെ പൂര്വ്വീകര് നേടിതന്ന നേട്ടങള് നിലനിര്ത്താന് കഴിയാതെ പോയത് നാം നാടിനോട് ചെയ്ത മഹാ അപരാധമാണ്. ഐക്യകേരള പോരാട്ടത്തില് നാം കാണിച്ച വീറും വാശിയും അവകാശങള് നേടിയെടുക്കുന്ന കാര്യത്തിലും പ്രകടിപ്പിച്ചിട്ടുണ്ദ്. അവകാശ പോരാട്ടത്തില് അടിപതറാതെ മുന്നോട്ട് നീങിയ നമുക്ക് നാടിന്റെ മൂല്യങള് നഷ്ടപ്പെടുമ്പോള് അതിനെതിരെ പോരാടാനും നിലനിര്ത്താനും കഴിഞിട്ടില്ലായെന്ന യാതാര്ത്ഥ്യം നാം മനസ്സിലാക്കണം . അവകാശബോധത്തോടൊപ്പം നാടിനോടുള്ള ഉത്തരവാദിത്തം നമുക്ക് സാധിച്ചുവോ എന്ന് സ്വയം വിമര്ശനപരമായി ചിന്തിക്കേണ്ദിയിരിക്കുന്നു.. നഷ്ടപ്പെട്ട നമ്മുടെ മൂല്യങള് വീണ്ടെടുക്കാന് ഉദ്ദേശ്യം വെച്ചുള്ള പ്രവര്ത്തങള്ക്കൊപ്പം സാമൂഹ്യവും സാമ്പത്തീകവുമായ അസമത്വങള്ക്കും അന്ധവിശ്വാസങള്ക്കും അനാചാരങള്ക്കും അധിനിവേശ ശക്തികളുടെ കടന്നുകയറ്റത്തിന്നുമെതിരെ ശക്തമായി പോരാടുവാനും ഈ ഐക്യകേരളത്തിന്റെ അമ്പത്തിരണ്ടാം വാര്ഷീകം പ്രചോദനമാകട്ടെ
Narayanan Veliancode.Dubai
kunneth@gmail.com