Friday, June 06, 2008

ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്ക കള്ളം പറഞ്ഞു,ഇറാഖിനെ തരിപ്പണമാക്കി,ലക്ഷങളെ കൊന്നൊടുക്കി.



ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്ക കള്ളം
പറഞ്ഞു, ഇറാഖിനെ തകര്‍ത്തു തരിപ്പണമാക്കി, ലക്ഷങളെ കൊന്നൊടുക്കി.



ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്കയും പ്രസിഡണ്ട് ജോര്‍ജ് ബുഷും ഉന്നയിച്ച ന്യായങ്ങളെല്ലാം തെറ്റായിരുന്നുവെന്ന് സെനറ്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുന്ന ഈ വേളയില്‍ സെനറ്റ്സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റി റിപ്പോര്‍ട്ട് കൂടുതല്‍ ചര്‍ച്ചയ്ക്കും വിവാദത്തിനും വഴിവെക്കും. സെപ്തംബര്‍ 11ന്റെ ആക്രമണത്തിന് സദ്ദാം ഹുസൈനും അല്‍ ഖ്വയ്ദയും ഉത്തരവാദിയാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയിരുന്നുവെന്ന് സെനറ്റ് കമ്മിറ്റി കണ്ടെത്തി. ഇതിന് രഹസ്യ റിപ്പോര്‍ട്ടുകളൊന്നും ഉണ്ടായിരുന്നില്ലെ. ഇറാഖ് രാസ ജൈവ ആണവായുധങ്ങള്‍ ഭീകരരര്‍ക്ക് നല്‍കുമെന്നും ഇറാഖ് ഡ്രോണേ വിമാനങ്ങള്‍ വികസിപ്പിക്കുകയാണെന്നും അമേരിക്കന്‍ അധികൃതരും ജോര്‍ജ് ബുഷും പ്രചരിപ്പിച്ചു. എന്നാല്‍ ഇതിനൊന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ പിന്‍ബലം ഇല്ലായിരുന്നുവെന്ന് സെനറ്റ് കമ്മിറ്റി വിലയിരുത്തി. വ്യാഴാഴ്ച പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് സെനറ്റ് കമ്മിറ്റിയുടെ അന്വേഷണങ്ങളുടെ രണ്ടാം ഘട്ടമാണ്. ഇറാഖ് ആക്രമണത്തിന് ഗവര്‍മെണ്ടാണ് ഉത്തരവാദിയെന്ന് റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നതായും ഇനിയൊരിക്കലും ഇങ്ങനെ സംഭവിച്ചുകൂടെന്ന് വ്യക്തമാക്കുന്നതായും കമ്മിറ്റി ചെയര്‍മാന്‍ ജെയ് റോക്ഫെല്ലര്‍ പറഞ്ഞു. തെറ്റായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളാണ് യുദ്ധത്തിലേക്ക് നയിച്ചതെന്ന് ബുഷിന്റെ പ്രസ് സെക്രട്ടറി ഡാന പെരിനോ പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണായിരുന്നു. പക്ഷേ അത് തെറ്റായിരുന്നു. തീര്‍ച്ചയായും അതില്‍ പശ്ചാതിപ്പിക്കുന്നു - ഡാന തുടര്‍ന്നു.

3 comments:

ജനശക്തി ന്യൂസ്‌ said...

ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്ക കള്ളം
പറഞ്ഞു,ഇറാഖിനെ തരിപ്പണമാക്കി,ലക്ഷങളെ കൊന്നൊടുക്കി.




ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്കയും പ്രസിഡണ്ട് ജോര്‍ജ് ബുഷും ഉന്നയിച്ച ന്യായങ്ങളെല്ലാം തെറ്റായിരുന്നുവെന്ന് സെനറ്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുന്ന ഈ വേളയില്‍ സെനറ്റ്സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റി റിപ്പോര്‍ട്ട് കൂടുതല്‍ ചര്‍ച്ചയ്ക്കും വിവാദത്തിനും വഴിവെക്കും. സെപ്തംബര്‍ 11ന്റെ ആക്രമണത്തിന് സദ്ദാം ഹുസൈനും അല്‍ ഖ്വയ്ദയും ഉത്തരവാദിയാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയിരുന്നുവെന്ന് സെനറ്റ് കമ്മിറ്റി കണ്ടെത്തി. ഇതിന് രഹസ്യ റിപ്പോര്‍ട്ടുകളൊന്നും ഉണ്ടായിരുന്നില്ലെ. ഇറാഖ് രാസ ജൈവ ആണവായുധങ്ങള്‍ ഭീകരരര്‍ക്ക് നല്‍കുമെന്നും ഇറാഖ് ഡ്രോണേ വിമാനങ്ങള്‍ വികസിപ്പിക്കുകയാണെന്നും അമേരിക്കന്‍ അധികൃതരും ജോര്‍ജ് ബുഷും പ്രചരിപ്പിച്ചു. എന്നാല്‍ ഇതിനൊന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ പിന്‍ബലം ഇല്ലായിരുന്നുവെന്ന് സെനറ്റ് കമ്മിറ്റി വിലയിരുത്തി. വ്യാഴാഴ്ച പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് സെനറ്റ് കമ്മിറ്റിയുടെ അന്വേഷണങ്ങളുടെ രണ്ടാം ഘട്ടമാണ്. ഇറാഖ് ആക്രമണത്തിന് ഗവര്‍മെണ്ടാണ് ഉത്തരവാദിയെന്ന് റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നതായും ഇനിയൊരിക്കലും ഇങ്ങനെ സംഭവിച്ചുകൂടെന്ന് വ്യക്തമാക്കുന്നതായും കമ്മിറ്റി ചെയര്‍മാന്‍ ജെയ് റോക്ഫെല്ലര്‍ പറഞ്ഞു. തെറ്റായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളാണ് യുദ്ധത്തിലേക്ക് നയിച്ചതെന്ന് ബുഷിന്റെ പ്രസ് സെക്രട്ടറി ഡാന പെരിനോ പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണായിരുന്നു. പക്ഷേ അത് തെറ്റായിരുന്നു. തീര്‍ച്ചയായും അതില്‍ പശ്ചാതിപ്പിക്കുന്നു - ഡാന തുടര്‍ന്നു.

Shabeeribm said...

They already done everything they can..now saying thats their mistake....

if there is a god above us,surely they ll get the reward for wat they done and for wat they doing now

Narayanan said...

ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്ക കള്ളം
പറഞ്ഞു,ഇറാഖിനെ തരിപ്പണമാക്കി,ലക്ഷങളെ കൊന്നൊടുക്കി.