Monday, May 26, 2008

ബി ജെ പി യെ അധികാരത്തില്‍ കയറ്റരുത്,മതേതര ജനാധിപത്യശക്തികള്‍ ഒന്നിക്കണം

ബി ജെ പി യെ അധികാരത്തില്‍ കയറ്റരുത്,മതേതര ജനാധിപത്യശക്തികള്‍ ഒന്നിക്കണം

കര്‍ണാടകത്തില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ആകെയുള്ള 224 സീറ്റില്‍ 110 സീറ്റ്‌ സ്വന്തമാക്കിയ ബി.ജെ.പി സറ്ക്കാറ് രൂപികരിക്കാന്‍ ശ്രമം വിജയിക്കാന്‍ പോകുന്നില്ലായെന്നാണ്‍‌ കരുതെണ്‍റ്റത്. ഇനി സംസ്ഥാനം ഭരിക്കുക ആരായിരിക്കുമെന്ന് തീരുമാനിക്കേണ്‍റ്റത് കോണ്‍ഗ്രസ്സും സെക്കുലറ് ജനതദല് സ്വാതന്ത്രമാരും ആയിരിക്കുമെന്നാണ്‍ ഞാന്‍ കരുതുന്നത് . അതിനുള്ള തന്റേടം കാഇക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകണം കേവലഭൂരിപക്ഷം നേടാന്‍ 113 സീറ്റുകള്‍ വേണമെന്നിരിക്കെ ആറു സ്വതന്ത്രരെക്കൂടി തങ്ങളുടെ പക്ഷത്ത്‌ എത്തിക്കാനുള്ള ബി.എസ്‌. യെദ്യൂരപ്പയുടെ ശ്രമങളെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തണം. വറ്ഗ്ഗിയവാദികളുടെ തേറ്‌വാഴ്ചക്ക് അറുതിവരുത്താന്‍ ജനാധിപത്യ- മതേതരശക്തികള്‍ ഒന്നിച്ച് നില്‍ക്കണം.

16 comments:

ജനശക്തി ന്യൂസ്‌ said...

ബി ജെ പി യെ അധികാരത്തില്‍ കയറ്റരുത്,മതേതര ജനാധിപത്യശക്തികള്‍ ഒന്നിക്കണം

കര്‍ണാടകത്തില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ആകെയുള്ള 224 സീറ്റില്‍ 110 സീറ്റ്‌ സ്വന്തമാക്കിയ ബി.ജെ.പി സറ്ക്കാറ് രൂപികരിക്കാന്‍ ശ്രമം വിജയിക്കാന്‍ പോകുന്നില്ലായെന്നാണ്‍‌ കരുതെണ്‍റ്റത്. ഇനി സംസ്ഥാനം ഭരിക്കുക ആരായിരിക്കുമെന്ന് തീരുമാനിക്കേണ്‍റ്റത് കോണ്‍ഗ്രസ്സും സെക്കുലറ് ജനതദല് സ്വാതന്ത്രമാരും ആയിരിക്കുമെന്നാണ്‍ ഞാന്‍ കരുതുന്നത് . അതിനുള്ള തന്റേടം കാഇക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകണം കേവലഭൂരിപക്ഷം നേടാന്‍ 113 സീറ്റുകള്‍ വേണമെന്നിരിക്കെ ആറു സ്വതന്ത്രരെക്കൂടി തങ്ങളുടെ പക്ഷത്ത്‌ എത്തിക്കാനുള്ള ബി.എസ്‌. യെദ്യൂരപ്പയുടെ ശ്രമങളെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തണം. വറ്ഗ്ഗിയവാദികളുടെ തേറ്‌വാഴ്ചക്ക് അറുതിവരുത്താന്‍ ജനാധിപത്യ- മതേതരശക്തികള്‍ ഒന്നിച്ച് നില്‍ക്കണം.

പ്രിയ said...

അതെന്തിന്? മതേതരവാദികള് വേണം ഭരിക്കാന് എന്നായിരുന്നെങ്കില് ജനങ്ങള് അവരെ തിരഞ്ഞെടുക്കുമായിരുന്നല്ലോ.224 ഇല 110 പകുതി ജനങ്ങളുടെ അഭിപ്രായം അല്ലെ? എന്താ ജനത്തിന്റെ അഭിപ്രായത്തിനു ഒരു വിലയും ഇല്ലേ?

സന്തോഷ്‌ കോറോത്ത് said...

ഞാന്‍ ചോദിയ്ക്കാന്‍ വന്നത് പ്രിയ ചോദിച്ചു :)

NITHYAN said...

ജനാധിപത്യത്തില്‍ വിഡ്ഡിത്തം പറയുവാനുള്ള മൗലീകാവകാശം എല്ലാവര്‍ക്കുമുണ്ട്‌. ബാക്കി വല്ലതുമുണ്ടെങ്കില്‍ അതുംകൂടിയിങ്ങോട്ടു പോരട്ടെ

പ്രവീണ്‍ ചമ്പക്കര said...

അല്ല...ആരാ ഈ മതേതര ശക്തികള്‍? ജാതിയും മതവും നോക്കി സീറ്റും സ്ഥാനങ്ങള്ളും കൊടുക്കുന്ന കോണ്‍ഗ്രസ്സോ? അതൊ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും അകറ്റാന്‍ ബി.ജെ.പി യുമായി സഖ്യം ഉണ്ടാക്കി 2 സീറ്റില്‍ നിന്നും 89 സീറ്റു നേടി കൊടുത്ത കള്ള വിപ്ലവകാരികളോ?
മുസ്ലിലീഗിനെ വച്ചു ഭരണം നടത്തുന്ന കേന്ദ്രത്തിലെ “മതേതര” ഗവണ്മറ്റോ??

അതൊ “മതേതരം” എന്നതിനു “ഹിന്ദു” ഒഴികെ ഉള്ളവര്‍ എന്നൊരു അര്‍ത്ഥം ഉണ്ടോ?

Anonymous said...

മതേതര വാദികള്‍ക്ക് എത്ര ശ്രമിചിട്ടും മതേതരത്വം എന്താണെന്നു മനസ്സിലാവുന്നില്ല.........!!!!!!!!!!!

Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

കര്‍ണാടകയില്‍ നില നിന്നിരുന്ന സ്ഥിരതയില്ലായ്മ, ദുര്‍ഭരണം, കുതിരക്കച്ചവടം, അഴിമതി തുടങ്ങി പലതിനും കാരണക്കാര്‍ മതേതര (അവസര) വാദികളായ ചില പാര്‍ട്ടികളാണ്. വെറുതെയാണോ ജനങ്ങള്‍ അവര്‍ക്ക് വോട്ടു ചെയ്യാതിരുന്നത്‌?

ബി ജെ പി ഒരു പ്രാവശ്യം ഭരിച്ചാല്‍ ഈ അവസര വാദികളേക്കാളും മോശമാവും എന്ന് തോന്നുന്നില്ല. എന്തായാലും ജനങ്ങളും, കോണ്‍ഗ്രസ്സും, ബി ജെ പിയും എന്ത് വില കൊടുത്തും ഇവരെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്തിയാല്‍ മതിയായിരുന്നു. കര്‍ണാടകത്തില്‍ മാത്രമല്ല ... ഇന്ത്യ മുഴുവന്‍!

പിന്നെ ആരോ ചോദിച്ച പോലെ, ഹിന്ദു പാര്‍ട്ടിയായത് കൊണ്ടു ബി ജെ പിക്കു മാത്രമാണോ വര്‍ഗ്ഗീയത? പേരില്‍ തന്നെ വര്‍ഗ്ഗീയതയുള്ള മുസ്ലിം ലീഗിനെക്കാളും വലിയ വര്‍ഗ്ഗീയ പാര്‍ട്ടിയാണോ ബി ജെ പി?

Anonymous said...

ഈ വര്‍ഗ്ഗീയ വാദികള്‍ ഇത്ര നാള്‍ തേറ്വാഴ്ച നടത്തുംമ്പോള്‍ മതേതര ശക്തികള്‍ ഏതുതാറഴിച്ചു ശക്തികാട്ടുകയായിരുന്നു? തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷത്തിനെതിര വെറുതെ വായിട്ടലയ്ക്കാന്‍ നാണമില്ലേ.

മുസാഫിര്‍ said...

മതേതരം എന്നത് രാഷ്ടീയക്കാര്‍ വ്യപിചരിച്ച് ഉപയോഗശൂന്യമായ ഒരു വാക്കായി മാറിയിരിക്കുന്നു.പകരം എന്തെങ്കിലും കണ്ടു പിടിക്കാന്‍ ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്കാരോട് പറയാം.

Anonymous said...

ഏറ്റവും വലിയ ഒറ്റ കക്ഷിയെ മന്ത്രിസഭയുണ്ടാക്കുവാന്‍ വിളീക്കുവാന്‍ ഗവര്‍ണ്ണര്‍ ബാദ്ധ്യസ്ഥനല്ലേ? 113 പേരുടെ പിന്തുണ ഗവര്‍ണ്ണരെ ബോധിപ്പിക്കുവാന്‍ ആദ്യം കഴിയുന്നവരെയും വിളീക്കാം എന്ന് തോ‍ന്നുന്നു. എന്തായാലും കുറച്ച് സ്വതന്ത്രന്മാര്‍ക്ക് കോളായി..

പ്രശോബ് [Prashob] said...

താങ്കള്‍ ആദ്യം "മതേതരത്വം" ഒന്നു നിര്‍വചിക്കുക.

Anonymous said...

What is secularism? If anything is like that how can there be a credibility for the parties which exists in the name of religion?

I think the growth of BJP is needed to subjugate the political parties under the banner of religion.

I would suggest that there should be only three political parties in India, namely BJP, Congress and Communist. Remaining all other parties should be dissolved into this three major parties.

sayin said...

ഇന്ത്്യയില് ഇന്നു നിലവിലുള്ള സകലമാന രാഷ്ട്രീയകക്ഷികളും അതാതിന്റെ നിലയ്ക്ക് വര്ഗ്ഗീയ പാറര്ട്ടികള് തന്നെയാണ് എന്ന് പല തവണ തെളിയിച്ചതാണ്. കോണ്ഗ്രസ്സിന്റെ മൃദുഹിന്ദുത്വം, ഭാ.ജ.പാ യുടെ തീവ്രഹൈന്ദവതയും, ലീഗ് തുടങ്ങിയ കക്ഷികളുടെയും രാഷ്ട്രീയം ഒന്നുതന്നെ അമേരിക്കന് അടിമത്തം.
ആഗോളവത്കരണരാ‍‍ഷ്ടീയമാണ് എല്ലാവരുടെയും രാഷ്ട്രീയം.
ആരു ജയിച്ചാലും തോല്ക്കുന്നത് എപ്പോ‍‍ഴും ജനം തന്നെ!

Anonymous said...

Prasobh, 'secularism' as per this blog is anything other than BJP. They think our country is China and they can just hoist whoever they like into power - they don't care about elections.

But read this blog regularly. Whatever he writes, just do the opposite and it will be good for the country.

Anonymous said...

ബിജെപി സ്വതന്ത്രരെ വാങ്ങിയത് ഖനി മാഫിയയുടെ കോടികളിലൂടെ -വികാസ് കാളിയത്ത്

ബാംഗ്ളൂര്‍: കര്‍ണാടകത്തില്‍ മന്ത്രിസഭാ രൂപീകരണത്തിനുള്ള ഭൂരിപക്ഷം ബിജെപി ഉറപ്പിച്ചത് ബല്ലാരി ഖനി മാഫിയകള്‍ ഒഴുക്കിയ കോടികളിലൂടെ. 110 സീറ്റിന്റെ പിന്‍ബലമുള്ള ബിജെപി അഞ്ചു സ്വതന്ത്രരെയാണ് വിലയ്ക്ക് വാങ്ങിയത്. ഇതില്‍ രണ്ടുപേര്‍ മന്ത്രിപദത്തിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് മന്ത്രിപദത്തിനുപകരം കോടികളാണ് വാഗ്ദാനം. ബിജെപിയുടെ കര്‍ണാടകത്തിലെ സമ്പത്തിന്റെ പ്രഭവകേന്ദ്രം ബല്ലാരിയാണ്. ബിജെപി എംഎല്‍സി ജനാര്‍ദനറെഡ്ഡി, സഹോദരന്മാരായ സോമശേഖര റെഡ്ഡി, കരുണാകരറെഡ്ഡി തുടങ്ങിയവരാണ് ഖനി മാഫിയക്ക് നേതൃത്വം നല്‍കുന്നത്. ബല്ലാരിയിലെ പത്ത് സീറ്റില്‍ സോമശേഖര റെഡ്ഡി, കരുണാകരറെഡ്ഡി എന്നിവരുള്‍പ്പെടെ ഒമ്പത് ബിജെപി സ്ഥാനാര്‍ത്ഥികളും മാഫിയക്കരുത്തിലുടെയാണ് ജയിച്ചത്. അനധികൃത ഖനന പ്രക്രിയകളിലൂടെ കോടികളുടെ സ്വത്ത് സമ്പാദിച്ചാണ് ഖനി മാഫിയ ബല്ലാരി രാഷ്ട്രീയത്തില്‍ സ്വാധീനമുറപ്പിച്ചത്. ഖനിമാഫിയ കര്‍ണാടകഭരണത്തിലും സ്വാധീനം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ്. കോണ്‍ഗ്രസ് സഹായം പ്രതീക്ഷിച്ച് സ്വതന്ത്രരെ വിലക്കെടുക്കാന്‍ ജനതാദള്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നേരത്തെ മടിച്ചുനിന്ന കോലാറില്‍നിന്നുള്ള സ്വതന്ത്രന്‍ വര്‍ത്തൂര്‍ പ്രകാശും പണമൊഴുക്ക് തുടങ്ങിയതോടെ ചൊവ്വാഴ്ച ബിജെപി പാളയത്തിലെത്തി. ഇതോടെ ബിജെപിക്ക് 116 പേരുടെ പിന്തുണയായി. സ്വതന്ത്രരായി ജയിച്ചവരില്‍ രണ്ടുപേരെ വീതം മന്ത്രിയാക്കിയശേഷം ഇടവേളകളില്‍ മറ്റ് സ്വതന്ത്രന്മാര്‍ക്ക് അവസരം നല്‍കാനാണ് നീക്കം നടക്കുന്നത്..

Anonymous said...

മന്ത്രിസ്ഥാനം: ബിജെപിയിലെ തമ്മിലടി തെരുവില്‍
വികാസ് കാളിയത്ത്
ബാംഗ്ളൂര്‍: മന്ത്രിസ്ഥാനത്തെച്ചൊല്ലി ബിജെപിയില്‍ ഉയര്‍ന്ന തര്‍ക്കം സംസ്ഥാനത്ത് പല ഭാഗത്തും സംഘര്‍ഷം സൃഷ്ടിച്ചു. വെള്ളിയാഴ്ച ഹുബ്ളിയില്‍ നടന്ന അക്രമങ്ങളുടെ ചുവടുപിടിച്ച് ശനിയാഴ്ച ആനയ്ക്കല്‍, മൈസൂര്‍, കോലാര്‍ ഭാഗങ്ങളിലും മന്ത്രിസ്ഥാനം നിഷേധിച്ചവര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ആനയ്ക്കല്‍ എംഎല്‍എ നാരായണസ്വാമിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിനെതുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആനയ്ക്കലില്‍ ബന്ദ് നടത്തി. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് തടസ്സം സൃഷ്ടിച്ചതിനെതുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ഹുബ്ളിയില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ജഗദീഷ് ഷെട്ടര്‍ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട്, മുഖ്യമന്ത്രി യെദ്യൂരപ്പയെ ശനിയാഴ്ച ഹാസനിലേക്ക് പുറപ്പെടുംമുമ്പ് തടഞ്ഞത് സംഘര്‍ഷം സൃഷ്ടിച്ചു. ഷെട്ടര്‍ക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതില്‍ തനിക്ക് പങ്കില്ലെന്നാണ് യെദ്യൂരപ്പ പ്രതിഷേധക്കാരോട് പറഞ്ഞത്.