Sunday, November 11, 2007

ദുബായില്‍ നിര്‍മാണ തൊഴിലാളി പണിമുടക്ക് അവസാനിച്ചു

ദുബായില്‍ നിര്‍മാണ തൊഴിലാളി പണിമുടക്ക് അവസാനിച്ചു

ദുബായ്: വേതന വര്‍ധനവ് ആവശ്യപ്പെട്ട് ദുബായില്‍ ഇന്ത്യക്കാരുള്‍പ്പെടെ 40,000ത്തോളം നിര്‍മാണ തൊഴിലാളികള്‍ പത്തുദിവസമായി നടത്തിവന്ന പണിമുടക്ക് അവസാനിപ്പിച്ചു. ദുബായിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ അറബ്ടെക്കിലാണ് പണിമുടക്കുണ്ടായത്.അറബ്ടെക്ക് മാനേജ്മെന്റുമായി നടന്ന ചര്‍ച്ചയിലുണ്ടായ ധാരണപ്രകാരമാണ് പണിമുടക്ക് അവസാനിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊഴിലാളികളില്‍ അറുപതുശതമാനവും ഇന്ത്യക്കാരാണ്.
തൊഴിലാളികള്‍ ശനിയാഴ്ച തന്നെ ജോലിയില്‍ തിരികെ പ്രവേശിച്ചു. യു.എ.ഇ.യുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ട തൊഴിലാളി പണിമുടക്കായിരുന്നു ഇത്.ധാരണയനുസരിച്ച് ഒരു തൊഴിലാളിക്ക് 100 ദിര്‍ഹം വേതന വര്‍ധനവ് ലഭിക്കും. നിലവില്‍ ഒരു ഹെല്‍പ്പര്‍ക്ക് 600 ദിര്‍ഹമാണ് വേതനം.
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഉള്‍പ്പെടെ ഒട്ടേറെ പ്രധാന നിര്‍മാണ പ്രവര്‍ഛനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനമാണ് അറബ്ടെക്ക്. 200 ദിര്‍ഹം (2000 രൂപ) വേതന വര്‍ധന ആവശ്യപ്പെട്ട് അറബ്ടെക്കിലെ 24 ലേബര്‍ ക്യാമ്പിലും നവംബര്‍ ഒന്നിനാണ് പണിമുടക്ക് തുടങ്ങിയത്. യു.എ.ഇ.യില്‍ പണിമുടക്ക് നിയമവിരുദ്ധമാണ്. നേരത്തെ പണിമുടക്കിയതിന് 159 തൊഴിലാളികളെ യു.എ.ഇ.യില്‍ നിന്ന് പുറത്താക്കിയിരുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...

ദുബായ്: വേതന വര്‍ധനവ് ആവശ്യപ്പെട്ട് ദുബായില്‍ ഇന്ത്യക്കാരുള്‍പ്പെടെ 40,000ത്തോളം നിര്‍മാണ തൊഴിലാളികള്‍ പത്തുദിവസമായി നടത്തിവന്ന പണിമുടക്ക് അവസാനിപ്പിച്ചു. ദുബായിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ അറബ്ടെക്കിലാണ് പണിമുടക്കുണ്ടായത്.
അറബ്ടെക്ക് മാനേജ്മെന്റുമായി നടന്ന ചര്‍ച്ചയിലുണ്ടായ ധാരണപ്രകാരമാണ് പണിമുടക്ക് അവസാനിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊഴിലാളികളില്‍ അറുപതുശതമാനവും ഇന്ത്യക്കാരാണ്.

തൊഴിലാളികള്‍ ശനിയാഴ്ച തന്നെ ജോലിയില്‍ തിരികെ പ്രവേശിച്ചു. യു.എ.ഇ.യുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ട തൊഴിലാളി പണിമുടക്കായിരുന്നു ഇത്.
ധാരണയനുസരിച്ച് ഒരു തൊഴിലാളിക്ക് 100 ദിര്‍ഹം വേതന വര്‍ധനവ് ലഭിക്കും. നിലവില്‍ ഒരു ഹെല്‍പ്പര്‍ക്ക് 600 ദിര്‍ഹമാണ് വേതനം.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഉള്‍പ്പെടെ ഒട്ടേറെ പ്രധാന നിര്‍മാണ പ്രവര്‍ഛനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനമാണ് അറബ്ടെക്ക്. 200 ദിര്‍ഹം (2000 രൂപ) വേതന വര്‍ധന ആവശ്യപ്പെട്ട് അറബ്ടെക്കിലെ 24 ലേബര്‍ ക്യാമ്പിലും നവംബര്‍ ഒന്നിനാണ് പണിമുടക്ക് തുടങ്ങിയത്. യു.എ.ഇ.യില്‍ പണിമുടക്ക് നിയമവിരുദ്ധമാണ്. നേരത്തെ പണിമുടക്കിയതിന് 159 തൊഴിലാളികളെ യു.എ.ഇ.യില്‍ നിന്ന് പുറത്താക്കിയിരുന്നു.