Saturday, November 10, 2007

വിമാന സര്‍വ്വിസ്‌ കേരള സ്റ്റേറ്റ്‌ ട്രന്‍സ്‌പോര്‍ട്ട്‌ ബസ്സ്‌ സര്‍വ്വിസിനേക്കാള്‍ മോശം


വിമാന സര്‍വ്വിസ്‌ കേരള സ്റ്റേറ്റ്‌ ട്രന്‍സ്‌പോര്‍ട്ട്‌ ബസ്സ്‌ സര്‍വ്വിസിനേക്കാള്‍ മോശം







= -
കരിപ്പൂര്‍ വിമാനത്താവളത്തോട്‌ അധികൃതര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരായും വിമാനങ്ങള്‍ വൈകിച്ചും ബോര്‍ഡിംഗ്‌ പാസ്സ്‌ കൊടുത്തിട്ടുപോലും യാതൊരു മുന്നറിയിപ്പും കൂടാതെ വിമാനങ്ങള്‍ രദ്ദ്‌ ചെയ്ത്‌ യാത്രക്കാരെ നിരന്തരം ബിദ്ധിമുട്ടിക്കുന്ന വിമാനത്താവള അധികൃതരുടെ നിരുത്തരവാദിത്തപരമായ നടപടികള്‍ക്ക്‌ എതിരായും ശക്തമായ പ്രചരണങ്ങളും പ്രവര്‍ത്തനങ്ങളും കാഴ്ചവെക്കുന്ന ഹിറ്റ്‌ എഫ്‌എംന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനിയമാണ്‌.

കഴിഞ്ഞ രണ്ടാഴ്ചയായി കരിപ്പൂര്‍ വിമാനത്താവളം ഉപയോഗിക്കുന്ന പതിനായിരങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഹിറ്റ്‌ എഫ്‌എം നടത്തുന്ന ചര്‍ച്ചകളും മറ്റു പ്രചരണ പരിപാടികളും വളരെ താല്‍പ്പര്യപൂര്‍വമാണ്‌ ശ്രോതാക്കള്‍ ശ്രവിച്ചുകൊണ്ടിരിക്കുന്നത്‌.

അതോടപ്പം കേരളത്തില്‍ നിന്നുള്ള ജനനേതാക്കളെ , ഭരണപക്ഷ-പ്രതിപക്ഷ ഭേദമന്യേ പങ്കെടുപ്പിച്ച്‌ ഈ പ്രശ്നത്തില്‍ അവരുടെ കാഴ്ചപ്പാടും അവര്‍ നടത്തിയതും നടത്തുന്നതുമായ പ്രവര്‍ത്തനങ്ങളും അവരുടെ ഉറപ്പും ഉല്‍ക്കണ്ഠയും പ്രതിഷേധവും. ഈ പ്രശ്നത്തിന്ന് പരിഹാരം കാണാന്‍ അവര്‍ കൈക്കൊള്ളാന്‍ പോകുന്ന നടപടികളും പുതിയ വാഗ്ദാനങ്ങളും വളരെ പ്രതിക്ഷയോടെയാണ്‌ ശ്രോതാക്കളുടെ ചവികളില്‍ എത്തുന്നത്‌. ചിലര്‍ക്ക്‌ പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തതിലുള്ള വേദനയും വാക്കുകളിലൂടെ പ്രകടമാകുന്നുണ്ട്‌. എല്ലാവരും ഒത്തുപിടിച്ചിട്ടും വഞ്ചിയിന്നും തിരുന്നാക്കര തന്നെയാണ്‌ എന്നതാണ്‌ ഏറെ ദു:ഖകരം. വാഗ്ദാനങ്ങള്‍ ജലരേഖകളാവുമ്പോള്‍ പ്രശ്നങ്ങള്‍ ഗുരുതരമാകുന്നു.


നാളുകളായി കേന്ദ്രത്തിലും കേരളത്തിലും മാറിമാറി വരുന്ന സര്‍ക്കാറുകളും മന്ത്രിമാരും ജനപ്രതിതിനിധികളും നിരന്തരം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും യാതൊരു പ്രശ്നത്തിന്നും ഇതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. നമ്മുടെ ഭരണാധികാരികള്‍ ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടും പരിഹാരം കാണാന്‍ പറ്റാത്ത അത്രക്ക്‌ സങ്കിര്‍ണമാണോ കരിപ്പുര്‍ വിമാനത്താവളത്തിന്റെ പ്രശ്നങ്ങള്‍..ഈ പ്രശ്നത്തിന്ന് തിരുമാനം എടുക്കേണ്ട കേന്ദ്രസര്‍ക്കാറില്‍ ഇന്നുവരെ ഇരുന്നിട്ടുള്ളവര്‍ക്കും ഇന്നു ഇരിക്കുന്നവര്‍ക്കും പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നമാണിതെന്ന് കരുതാന്‍ മാത്രം വിവരം കെട്ടവരാണോ പ്രവാസികള്‍? . വേണമെന്ന് കരുതിയാല്‍ ഒരു മണിക്കൂര്‍കൊണ്ട്‌ പരിഹരിക്കാവുന്നതാണ്‌ ഈ പ്രശ്നം.അതിന്ന് വേണ്ടത്‌ വളയാത്ത നെട്ടെല്ലും രാഷ്ട്രിയ ഇച്ഛാശക്തിയുമാണ്‌. സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന മന്ത്രിയാരും അവര്‍ക്ക്‌ ഒശ്ശാന പാടുന്ന ജനങ്ങളുമുള്ള നാട്ടില്‍ ഇതും ഇതിനപ്പുറവും നടക്കും.പ്രശ്നപരിഹാരത്തിന്ന് പാഴ്‌ വാക്കുകള്‍ പോരാ ഉറച്ച നിലപാടുകളും നടപടികളും വേണം . അതിന്ന് നമ്മുടെ ഭരണാധികാരികള്‍ തയ്യാറാകുമോ എന്നണ്‌ അറിയേണ്ടത്‌.

ഗല്‍ഫിലെ പല മാധ്യമങ്ങലും കരിപ്പൂരിന്റെയും എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ ലൈന്‍സും ജനങ്ങളെ കൊള്ളയടിക്കുന്നതിന്ന് എതിരായും, പ്രവാസികളുടെ യാത്ര ദുരിതത്തിന്നെതിരായും ഇതിന്നു മുമ്പും ശക്തമയ പ്രക്ഷോപണ കൊടുങ്കാറ്റുതന്നെ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്‌.എന്നാല്‍ ഈ പ്രക്ഷോപണ കൊടുങ്കാറ്റിന്റെ രൂക്ഷത വളരെ വേഗം കെട്ടടങ്ങുകയും പിന്നീടത്‌ പ്രവാസികളെ തഴുകുന്ന മന്ദമാരുതനായി പരിണമിക്കുകയും ചെയ്യുന്നാതായിട്ടാണ്‌ കാണാണ്‍ കഴിഞ്ഞിട്ടുള്ളത്‌. മാത്രമല്ല എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും കൊള്ളരുതായ്മകളെയും അനീതികളെയും എത്ര ശക്തിയോടെയാണോ തുറന്നു കാട്ടിയിട്ടുള്ളത്‌ അത്രയും വന്‍ തുകക്കുള്ള പരസ്യമായി അതിനെ കണ്‍വര്‍ട്ട്‌ ചെയ്യാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ദീപസ്തഭം മഹാശ്ചര്യം എനിക്കും കിട്ടണം പണമെന്നുള്ളവര്‍ പ്രവാസികളുടെ ദുരിതങ്ങളും വിറ്റ്‌ കാശാക്കിയിട്ടുണ്ട്‌.


ബഹിഷ്കരണം അടക്കമുള്ള സമരപരിപാടികള്‍ക്ക്‌ നേതൃത്വം കൊടുത്തിരുന്ന പല സംഘടനകളും അവരുടെ വാര്‍ഷികത്തിന്നും അവര്‍ നടത്തുന്ന സ്റ്റേജ്‌ ഷോകള്‍ക്കും നാട്ടില്‍ നിന്ന് കലാകാരന്മാരെ കൊണ്ടുവരുന്നതിന്ന് സമിപിക്കുന്നത്‌ എയര്‍ ഇന്ത്യയേയും ഇന്ത്യന്‍ എയര്‍ലൈന്‍സിനേയുമാണ്‌.സ്പോണ്‍സര്‍ഷിപ്പ്‌ ഇനത്തില്‍ വന്‍ തുകയും നിരവധി ടിക്കറ്റുകളുമാണിവര്‍ വാങ്ങിക്കുന്നത്‌. പലസംഘടനകളും ഈ ടിക്കറ്റുകള്‍ പിന്നിട്‌ വില്‍പന നടത്തുകയുമാണ്‌ ചെയ്യുന്നത്‌. പല സംഘടനകളുടെ ഭാരവാഹികളുടെ യാത്രപോലും ഇവരുടെ സൗജന്യമാണ്‌. ഇതൊന്നും രഹസ്യമല്ല. പരസ്യമായിട്ടുതന്നെയാണ്‌. സംഘടനകളുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്കൊക്കെ ഇത്‌ അറിയാവുന്നതാണ്‌. സ്റ്റേജിന്റെ ബാക്‌ ട്രോപ്പിലും പ്രവേശനകവാടത്തിലും ഇന്ത്യന്‍ ദേശിയവിമാനക്കമ്പിനികളുടെ കട്ടൗട്ടറും ബാനറും സ്ഥിരം കാഴ്ചയാണ്‌.ഇത്തരം സംഘടനകളാണ്‌ ദേശിയ വിമാനക്കമ്പിനികള്‍ക്ക്‌ എന്ത്‌ കൊള്ളരുതായ്മകളും ചെയ്യാനുള്ള പ്രചോദനം കൊടുക്കുന്നത്‌

10-12 മണിക്കൂര്‍ മലരാണ്യത്തില്‍ കഷ്ടപ്പെട്ട്‌ പണിയെടുത്ത്‌ ലേബര്‍ കേമ്പിലെ പരിമിതമായ സൗകര്യങ്ങളില്‍ ജിവിക്കുന്ന പതിനായിരങ്ങള്‍ക്ക്‌ എയര്‍ ഇന്ത്യക്കോ ഇന്ത്യന്‍ എയര്‍ലൈന്‍സിനോ എതിരായി യാതൊന്നും ചെയ്യാന്‍ കഴിയില്ലായെന്ന യാഥാത്ഥ്യം ഇവരൊക്കെ മനസ്സിലാക്കുന്നു.ഇവരെ എങ്ങിനെ കൊള്ളയടിച്ചാലും ആരും ചോദിക്കാന്‍ വരില്ലായെന്നും ഇവര്‍ക്കറിയാം

ടിക്കറ്റ്‌ ചാര്‍ജ്ജിനത്തില്‍ യാതൊരുവിധ മാനദണ്ഡവുമില്ലാതെ വന്‍ വര്‍ദ്ധനവ്‌ വരുത്തി പാവപ്പെട്ടവന്റെ പള്ളക്ക്‌ അടിക്കുന്ന എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും നയം തിരുത്തിക്കാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതൊന്നും വീണ്ടും വീണ്ടും ഗള്‍ഫ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ വന്ന് വിടുവായത്തം പറയുന്ന കേന്ദ്രമന്ത്രിമര്‍ക്കൊന്നും ബാധകമല്ല.

കേരളത്തിലെ ട്രന്‍സ്പോര്‍ട്ട്‌ ബസ്സിന്റെ നിലവാരത്തേക്കാള്‍ മോശമായ രീതിയില്‍ സര്‍വ്വീസ്‌ നടത്തുന്ന ഇന്ത്യയുടെ ദേശിയ വിമാനക്കമ്പിനിയുടെ സൗജന്യം പറ്റാത്ത എത്ര മാധ്യമ പ്രവര്‍ത്തകര്‍ യു എ ഇയിലിണ്ട്‌.50 ശതമാനം സൗജന്യ നിരക്കിലാണ്‌ മാധ്യമപ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്സ്‌പ്രസ്സിലും ഇന്ത്യന്‍ എയര്‍ ലൈന്‍സിലും യാത്ര ചെയ്യുന്നത്‌. ഇത്‌ അബുദാബിയിലെ പത്രപ്രവര്‍ത്തകര്‍ക്ക്‌ മാത്രമെ ലഭിക്കുന്നുള്ളുവെന്നാണ്‌ ചില ദുബായിലെ പത്രപ്രവര്‍ത്തകര്‍ പറഞ്ഞത്‌.

ഇത്തരത്തിലുള്ള വെളിപ്പടുത്തലുകള്‍ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ കുട്ടായ്മക്ക്‌ എതിരായി നില്‍ക്കുന്ന ചില ഘടകങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനാണ്‌.ഇത്‌ കള്ളനാണയങ്ങളെ തിച്ചറിയാന്‍ സഹായകരമായിരിക്കുമെന്ന് കരുതുന്നു

അങ്ങിനെ നമ്മുടെ ദേശിയവിമാനക്കമ്പിനികള്‍ക്കെതിരെ ഉയരുന്ന ഏതൊരു പ്രതിഷേധ ശബ്ദത്തേയും വന്‍ തുക കൈക്കൂലികൊടുത്ത്‌ അല്ലെങ്കില്‍ സ്പോണ്‍സര്‍ഷിപ്പ്‌ കൊടുത്ത്‌ ഒതുക്കുന്ന നയത്തില്‍ കുടുങ്ങി പ്രതിഷേധത്തില്‍ നിന്ന് ആരും തന്നെ പിന്നോട്ട്‌ പോകരുതെന്നും പ്രതിഷേധങ്ങളും പ്രതികരണങ്ങളും കൂടുതല്‍ ശക്തമാക്കേണതായിട്ടുമുണ്ട്‌.

2 comments:

ജനശക്തി ന്യൂസ്‌ said...

വിമാന സര്‍വ്വിസ്‌ കേരള സ്റ്റേറ്റ്‌ ട്രന്‍സ്‌പോര്‍ട്ട്‌ ബസ്സ്‌ സര്‍വ്വിസിനേക്കാള്‍ മോശം



കരിപ്പൂര്‍ വിമാനത്താവളത്തോട്‌ അധികൃതര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരായും വിമാനങ്ങള്‍ വൈകിച്ചും ബോര്‍ഡിംഗ്‌ പാസ്സ്‌ കൊടുത്തിട്ടുപോലും യാതൊരു മുന്നറിയിപ്പും കൂടാതെ വിമാനങ്ങള്‍ രദ്ദ്‌ ചെയ്ത്‌ യാത്രക്കാരെ നിരന്തരം ബിദ്ധിമുട്ടിക്കുന്ന വിമാനത്താവള അധികൃതരുടെ നിരുത്തരവാദിത്തപരമായ നടപടികള്‍ക്ക്‌ എതിരായും ശക്തമായ പ്രചരണങ്ങളും പ്രവര്‍ത്തനങ്ങളും കാഴ്ചവെക്കുന്ന ഹിറ്റ്‌ എഫ്‌എംന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനിയമാണ്‌.

കഴിഞ്ഞ രണ്ടാഴ്ചയായി കരിപ്പൂര്‍ വിമാനത്താവളം ഉപയോഗിക്കുന്ന പതിനായിരങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഹിറ്റ്‌ എഫ്‌എം നടത്തുന്ന ചര്‍ച്ചകളും മറ്റു പ്രചരണ പരിപാടികളും വളരെ താല്‍പ്പര്യപൂര്‍വമാണ്‌ ശ്രോതാക്കള്‍ ശ്രവിച്ചുകൊണ്ടിരിക്കുന്നത്‌.

അതോടപ്പം കേരളത്തില്‍ നിന്നുള്ള ജനനേതാക്കളെ , ഭരണപക്ഷ-പ്രതിപക്ഷ ഭേദമന്യേ പങ്കെടുപ്പിച്ച്‌ ഈ പ്രശ്നത്തില്‍ അവരുടെ കാഴ്ചപ്പാടും അവര്‍ നടത്തിയതും നടത്തുന്നതുമായ പ്രവര്‍ത്തനങ്ങളും അവരുടെ ഉറപ്പും ഉല്‍ക്കണ്ഠയും പ്രതിഷേധവും. ഈ പ്രശ്നത്തിന്ന് പരിഹാരം കാണാന്‍ അവര്‍ കൈക്കൊള്ളാന്‍ പോകുന്ന നടപടികളും പുതിയ വാഗ്ദാനങ്ങളും വളരെ പ്രതിക്ഷയോടെയാണ്‌ ശ്രോതാക്കളുടെ ചവികളില്‍ എത്തുന്നത്‌. ചിലര്‍ക്ക്‌ പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തതിലുള്ള വേദനയും വാക്കുകളിലൂടെ പ്രകടമാകുന്നുണ്ട്‌. എല്ലാവരും ഒത്തുപിടിച്ചിട്ടും വഞ്ചിയിന്നും തിരുന്നാക്കര തന്നെയാണ്‌ എന്നതാണ്‌ ഏറെ ദു:ഖകരം. വാഗ്ദാനങ്ങള്‍ ജലരേഖകളാവുമ്പോള്‍ പ്രശ്നങ്ങള്‍ ഗുരുതരമാകുന്നു.


നാളുകളായി കേന്ദ്രത്തിലും കേരളത്തിലും മാറിമാറി വരുന്ന സര്‍ക്കാറുകളും മന്ത്രിമാരും ജനപ്രതിതിനിധികളും നിരന്തരം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും യാതൊരു പ്രശ്നത്തിന്നും ഇതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. നമ്മുടെ ഭരണാധികാരികള്‍ ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടും പരിഹാരം കാണാന്‍ പറ്റാത്ത അത്രക്ക്‌ സങ്കിര്‍ണമാണോ കരിപ്പുര്‍ വിമാനത്താവളത്തിന്റെ പ്രശ്നങ്ങള്‍..ഈ പ്രശ്നത്തിന്ന് തിരുമാനം എടുക്കേണ്ട കേന്ദ്രസര്‍ക്കാറില്‍ ഇന്നുവരെ ഇരുന്നിട്ടുള്ളവര്‍ക്കും ഇന്നു ഇരിക്കുന്നവര്‍ക്കും പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നമാണിതെന്ന് കരുതാന്‍ മാത്രം വിവരം കെട്ടവരാണോ പ്രവാസികള്‍? . വേണമെന്ന് കരുതിയാല്‍ ഒരു മണിക്കൂര്‍കൊണ്ട്‌ പരിഹരിക്കാവുന്നതാണ്‌ ഈ പ്രശ്നം.അതിന്ന് വേണ്ടത്‌ വളയാത്ത നെട്ടെല്ലും രാഷ്ട്രിയ ഇച്ഛാശക്തിയുമാണ്‌. സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന മന്ത്രിയാരും അവര്‍ക്ക്‌ ഒശ്ശാന പാടുന്ന ജനങ്ങളുമുള്ള നാട്ടില്‍ ഇതും ഇതിനപ്പുറവും നടക്കും.പ്രശ്നപരിഹാരത്തിന്ന് പാഴ്‌ വാക്കുകള്‍ പോരാ ഉറച്ച നിലപാടുകളും നടപടികളും വേണം . അതിന്ന് നമ്മുടെ ഭരണാധികാരികള്‍ തയ്യാറാകുമോ എന്നണ്‌ അറിയേണ്ടത്‌.

ഗല്‍ഫിലെ പല മാധ്യമങ്ങലും കരിപ്പൂരിന്റെയും എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ ലൈന്‍സും ജനങ്ങളെ കൊള്ളയടിക്കുന്നതിന്ന് എതിരായും, പ്രവാസികളുടെ യാത്ര ദുരിതത്തിന്നെതിരായും ഇതിന്നു മുമ്പും ശക്തമയ പ്രക്ഷോപണ കൊടുങ്കാറ്റുതന്നെ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്‌.എന്നാല്‍ ഈ പ്രക്ഷോപണ കൊടുങ്കാറ്റിന്റെ രൂക്ഷത വളരെ വേഗം കെട്ടടങ്ങുകയും പിന്നീടത്‌ പ്രവാസികളെ തഴുകുന്ന മന്ദമാരുതനായി പരിണമിക്കുകയും ചെയ്യുന്നാതായിട്ടാണ്‌ കാണാണ്‍ കഴിഞ്ഞിട്ടുള്ളത്‌. മാത്രമല്ല എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും കൊള്ളരുതായ്മകളെയും അനീതികളെയും എത്ര ശക്തിയോടെയാണോ തുറന്നു കാട്ടിയിട്ടുള്ളത്‌ അത്രയും വന്‍ തുകക്കുള്ള പരസ്യമായി അതിനെ കണ്‍വര്‍ട്ട്‌ ചെയ്യാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ദീപസ്തഭം മഹാശ്ചര്യം എനിക്കും കിട്ടണം പണമെന്നുള്ളവര്‍ പ്രവാസികളുടെ ദുരിതങ്ങളും വിറ്റ്‌ കാശാക്കിയിട്ടുണ്ട്‌.


ബഹിഷ്കരണം അടക്കമുള്ള സമരപരിപാടികള്‍ക്ക്‌ നേതൃത്വം കൊടുത്തിരുന്ന പല സംഘടനകളും അവരുടെ വാര്‍ഷികത്തിന്നും അവര്‍ നടത്തുന്ന സ്റ്റേജ്‌ ഷോകള്‍ക്കും നാട്ടില്‍ നിന്ന് കലാകാരന്മാരെ കൊണ്ടുവരുന്നതിന്ന് സമിപിക്കുന്നത്‌ എയര്‍ ഇന്ത്യയേയും ഇന്ത്യന്‍ എയര്‍ലൈന്‍സിനേയുമാണ്‌.സ്പോണ്‍സര്‍ഷിപ്പ്‌ ഇനത്തില്‍ വന്‍ തുകയും നിരവധി ടിക്കറ്റുകളുമാണിവര്‍ വാങ്ങിക്കുന്നത്‌. പലസംഘടനകളും ഈ ടിക്കറ്റുകള്‍ പിന്നിട്‌ വില്‍പന നടത്തുകയുമാണ്‌ ചെയ്യുന്നത്‌. പല സംഘടനകളുടെ ഭാരവാഹികളുടെ യാത്രപോലും ഇവരുടെ സൗജന്യമാണ്‌. ഇതൊന്നും രഹസ്യമല്ല. പരസ്യമായിട്ടുതന്നെയാണ്‌. സംഘടനകളുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്കൊക്കെ ഇത്‌ അറിയാവുന്നതാണ്‌. സ്റ്റേജിന്റെ ബാക്‌ ട്രോപ്പിലും പ്രവേശനകവാടത്തിലും ഇന്ത്യന്‍ ദേശിയവിമാനക്കമ്പിനികളുടെ കട്ടൗട്ടറും ബാനറും സ്ഥിരം കാഴ്ചയാണ്‌.ഇത്തരം സംഘടനകളാണ്‌ ദേശിയ വിമാനക്കമ്പിനികള്‍ക്ക്‌ എന്ത്‌ കൊള്ളരുതായ്മകളും ചെയ്യാനുള്ള പ്രചോദനം കൊടുക്കുന്നത്‌

10-12 മണിക്കൂര്‍ മലരാണ്യത്തില്‍ കഷ്ടപ്പെട്ട്‌ പണിയെടുത്ത്‌ ലേബര്‍ കേമ്പിലെ പരിമിതമായ സൗകര്യങ്ങളില്‍ ജിവിക്കുന്ന പതിനായിരങ്ങള്‍ക്ക്‌ എയര്‍ ഇന്ത്യക്കോ ഇന്ത്യന്‍ എയര്‍ലൈന്‍സിനോ എതിരായി യാതൊന്നും ചെയ്യാന്‍ കഴിയില്ലായെന്ന യാഥാത്ഥ്യം ഇവരൊക്കെ മനസ്സിലാക്കുന്നു.ഇവരെ എങ്ങിനെ കൊള്ളയടിച്ചാലും ആരും ചോദിക്കാന്‍ വരില്ലായെന്നും ഇവര്‍ക്കറിയാം

ടിക്കറ്റ്‌ ചാര്‍ജ്ജിനത്തില്‍ യാതൊരുവിധ മാനദണ്ഡവുമില്ലാതെ വന്‍ വര്‍ദ്ധനവ്‌ വരുത്തി പാവപ്പെട്ടവന്റെ പള്ളക്ക്‌ അടിക്കുന്ന എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും നയം തിരുത്തിക്കാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതൊന്നും വീണ്ടും വീണ്ടും ഗള്‍ഫ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ വന്ന് വിടുവായത്തം പറയുന്ന കേന്ദ്രമന്ത്രിമര്‍ക്കൊന്നും ബാധകമല്ല.

കേരളത്തിലെ ട്രന്‍സ്പോര്‍ട്ട്‌ ബസ്സിന്റെ നിലവാരത്തേക്കാള്‍ മോശമായ രീതിയില്‍ സര്‍വ്വീസ്‌ നടത്തുന്ന ഇന്ത്യയുടെ ദേശിയ വിമാനക്കമ്പിനിയുടെ സൗജന്യം പറ്റാത്ത എത്ര മാധ്യമ പ്രവര്‍ത്തകര്‍ യു എ ഇയിലിണ്ട്‌.50 ശതമാനം സൗജന്യ നിരക്കിലാണ്‌ മാധ്യമപ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്സ്‌പ്രസ്സിലും ഇന്ത്യന്‍ എയര്‍ ലൈന്‍സിലും യാത്ര ചെയ്യുന്നത്‌. ഇത്‌ അബുദാബിയിലെ പത്രപ്രവര്‍ത്തകര്‍ക്ക്‌ മാത്രമെ ലഭിക്കുന്നുള്ളുവെന്നാണ്‌ ചില ദുബായിലെ പത്രപ്രവര്‍ത്തകര്‍ പറഞ്ഞത്‌.

ഇത്തരത്തിലുള്ള വെളിപ്പടുത്തലുകള്‍ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ കുട്ടായ്മക്ക്‌ എതിരായി നില്‍ക്കുന്ന ചില ഘടകങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനാണ്‌.ഇത്‌ കള്ളനാണയങ്ങളെ തിച്ചറിയാന്‍ സഹായകരമായിരിക്കുമെന്ന് കരുതുന്നു

അങ്ങിനെ നമ്മുടെ ദേശിയവിമാനക്കമ്പിനികള്‍ക്കെതിരെ ഉയരുന്ന ഏതൊരു പ്രതിഷേധ ശബ്ദത്തേയും വന്‍ തുക കൈക്കൂലികൊടുത്ത്‌ അല്ലെങ്കില്‍ സ്പോണ്‍സര്‍ഷിപ്പ്‌ കൊടുത്ത്‌ ഒതുക്കുന്ന നയത്തില്‍ കുടുങ്ങി പ്രതിഷേധത്തില്‍ നിന്ന് ആരും തന്നെ പിന്നോട്ട്‌ പോകരുതെന്നും പ്രതിഷേധങ്ങളും പ്രതികരണങ്ങളും കൂടുതല്‍ ശക്തമാക്കേണതായിട്ടുമുണ്ട്‌.

ജനശക്തി ന്യൂസ്‌ said...

വിമാന സര്‍വ്വിസ്‌ കേരള സ്റ്റേറ്റ്‌ ട്രന്‍സ്‌പോര്‍ട്ട്‌ ബസ്സ്‌ സര്‍വ്വിസിനേക്കാള്‍ മോശം