Tuesday, November 20, 2007

കോടതികള്‍ പാവപ്പെട്ടവരോട് കരുണ കാണിക്കണം: മുഖ്യമന്ത്രി

കോടതികള്‍ പാവപ്പെട്ടവരോട് കരുണ കാണിക്കണം: മുഖ്യമന്ത്രി

പാലക്കാട്: പാവപ്പെട്ടവരോടും കൃഷിക്കാരോടും അധ:സ്ഥിതരോടും കോടതികള്‍ കരുണ കാണിക്കണമെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.
ആഗോളവല്‍ക്കരണ കാലത്തു കോടതികളും ജനകീയപ്രശ്നങ്ങള്‍ക്കു നേരെ കണ്ണടച്ചാല്‍ നീതി നിഷേധിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ 'സ്നേഹഗ്രാമം പദ്ധതി' കുഴല്‍മന്ദത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഫഷണല്‍ കോളജ് പ്രവേശനവും ഫീസും സംബന്ധിച്ചു നിയമം കൊണ്ടുവന്നപ്പോഴുണ്ടായ കോടതിവിധികള്‍ പലതും മാനേജ്മെന്റുകള്‍ക്ക് അനുകൂലമായിരുന്നു. ഇതെത്തുടര്‍ന്നു സാമൂഹ്യ നീതിയും മെറിറ്റും എന്ന സര്‍ക്കാരിന്റെ താല്‍പ്പര്യം നടപ്പാക്കാന്‍ കഴിഞ്ഞില്ല.
കോടതി നിയമം വ്യാഖ്യാനിക്കുമ്പോള്‍ സമൂഹത്തില്‍ അതുകൊണ്ട് ഉണ്ടാവുന്ന ഫലവും പരിഗണിക്കപ്പെടണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേര കര്‍ഷകര്‍ക്കു തിരിച്ചടിയായ പാമോയില്‍ ഇറക്കുമതിക്കു പിന്നിലും കോടതി വിധികളാണ്. കൊച്ചി തുറമുഖം വഴിയുള്ള പാമോയില്‍ ഇറക്കുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതായിരുന്നു.
ഇതു സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് 160 ലക്ഷം ലിറ്റര്‍ പാമോയില്‍ എത്തിയതെന്നു വി.എസ് ചൂണ്ടിക്കാട്ടി. 35 ലക്ഷം കേരകര്‍ഷകര്‍ക്കാണു സ്റ്റേ ഉത്തരവിലൂടെ കണ്ണീരു കുടിക്കേണ്ടി വന്നത്.
പാമോയില്‍ ഇറക്കുമതി തടയണമെന്നും ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കൂട്ടണമെന്നുമുള്ള സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രത്തിലെ ബധിര കര്‍ണങ്ങളിലാണു പതിയുന്നതെന്നും കേരളക്കാരായ കേന്ദ്രമന്ത്രിമാര്‍ ഇക്കാര്യത്തില്‍ മൌനം നടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇറക്കുമതി നയം തിരുത്തി, ദേശീയതലത്തില്‍ കടാശ്വാസ കമ്മിഷന്‍ രൂപീകരിക്കാന്‍ തയാറായാല്‍ മാത്രമേ കര്‍ഷകര്‍ കടക്കെണിയില്‍ നിന്നു രക്ഷപ്പെടുകയുള്ളുവെന്നും അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.

7 comments:

ജനശക്തി ന്യൂസ്‌ said...

കോടതികള്‍ പാവപ്പെട്ടവരോട് കരുണ കാണിക്കണം: മുഖ്യമന്ത്രി

പാലക്കാട്: പാവപ്പെട്ടവരോടും കൃഷിക്കാരോടും അധ:സ്ഥിതരോടും കോടതികള്‍ കരുണ കാണിക്കണമെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.

ആഗോളവല്‍ക്കരണ കാലത്തു കോടതികളും ജനകീയപ്രശ്നങ്ങള്‍ക്കു നേരെ കണ്ണടച്ചാല്‍ നീതി നിഷേധിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ 'സ്നേഹഗ്രാമം പദ്ധതി' കുഴല്‍മന്ദത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രഫഷണല്‍ കോളജ് പ്രവേശനവും ഫീസും സംബന്ധിച്ചു നിയമം കൊണ്ടുവന്നപ്പോഴുണ്ടായ കോടതിവിധികള്‍ പലതും മാനേജ്മെന്റുകള്‍ക്ക് അനുകൂലമായിരുന്നു. ഇതെത്തുടര്‍ന്നു സാമൂഹ്യ നീതിയും മെറിറ്റും എന്ന സര്‍ക്കാരിന്റെ താല്‍പ്പര്യം നടപ്പാക്കാന്‍ കഴിഞ്ഞില്ല.

കോടതി നിയമം വ്യാഖ്യാനിക്കുമ്പോള്‍ സമൂഹത്തില്‍ അതുകൊണ്ട് ഉണ്ടാവുന്ന ഫലവും പരിഗണിക്കപ്പെടണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

കേര കര്‍ഷകര്‍ക്കു തിരിച്ചടിയായ പാമോയില്‍ ഇറക്കുമതിക്കു പിന്നിലും കോടതി വിധികളാണ്. കൊച്ചി തുറമുഖം വഴിയുള്ള പാമോയില്‍ ഇറക്കുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതായിരുന്നു.

ഇതു സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് 160 ലക്ഷം ലിറ്റര്‍ പാമോയില്‍ എത്തിയതെന്നു വി.എസ് ചൂണ്ടിക്കാട്ടി. 35 ലക്ഷം കേരകര്‍ഷകര്‍ക്കാണു സ്റ്റേ ഉത്തരവിലൂടെ കണ്ണീരു കുടിക്കേണ്ടി വന്നത്.

പാമോയില്‍ ഇറക്കുമതി തടയണമെന്നും ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കൂട്ടണമെന്നുമുള്ള സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രത്തിലെ ബധിര കര്‍ണങ്ങളിലാണു പതിയുന്നതെന്നും കേരളക്കാരായ കേന്ദ്രമന്ത്രിമാര്‍ ഇക്കാര്യത്തില്‍ മൌനം നടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇറക്കുമതി നയം തിരുത്തി, ദേശീയതലത്തില്‍ കടാശ്വാസ കമ്മിഷന്‍ രൂപീകരിക്കാന്‍ തയാറായാല്‍ മാത്രമേ കര്‍ഷകര്‍ കടക്കെണിയില്‍ നിന്നു രക്ഷപ്പെടുകയുള്ളുവെന്നും അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.

K.P.Sukumaran said...

ഇപ്പോഴുള്ളത് ബൂര്‍ഷ്വാക്കോടതിയല്ലേ സഖാവേ ..പാവപ്പെട്ടവര്‍ക്ക് വേറെ കോടതി സ്ഥാപിക്കാന്‍ നോക്ക് .. വെറുതെ കണാകുണാ പറയാതെ ...

sajith90 said...

പാവം കൊച്ചി തുറമുഖത്തെ തൊഴിലളികള്‍ കഞ്ഞി കുടിച്ചു ജീവിച്ചോട്ടെ സഖാവെ. sajan പറഞ്ഞമാതിരി ചെന്നൈയില്‍ ഇറക്കിയാല്‍ ആ പണിയും തമിഴന്മാര്‍ കൊണ്ടു പോകും. പിന്നെ ജാഥ വിളിക്കുംബോള്‍ നിങ്ങളെല്ലാം കൊടുക്കുന്ന പൈസയേ ആ പാവങ്ങള്‍കുണ്ടാകു

sajith90 said...

ചെറിയ ഒരു തിരുത്ത്‌:-
പാര്‍ട്ടിക്ക്‌ വേണ്ടി കൊല ചെയ്ത്‌ ജയിലില്‍ പോയവരോടും കോടതി കരുണ കാണിക്കണം

Anonymous said...

Hcp `cWm[nImcn `cWm[nImcnbmbncn¡p¶Xp cmPys¯ \nba§Ä A\pkcn¡pt¼mgmWv. B \nba§Ä \ne\n¡p¶Xn\pÅ {][m\LSI§Ä tImSXnIfpw PUvPnamcpw BWpXm\pw. Hcp PUvPn ChnsS \nbaw \S¸m¡pt¼mÄ AXv FÃmhscbpw ckn¸n¨psImÅWsa¶nÃ. sshImcnIambn \nbaw \S¸m¡eà PUvPnbpsS D¯chmZnXzw

ഹരിത് said...

നമ്മളു കൊയ്യും വയലെല്ലാം റ്റാറ്റയുടെതാക്കും പൈങ്കിളിയേ

Anonymous said...

കോടതിയില്‍ ഈ പാമോയില്‍ ഇറക്കുമതി കേസു വാദിക്കുമ്പോള്‍, എതിര്‍ക്കേണ്ട സര്‍ക്കാര്‍ വക്കീല്‍ കുട്ടിയെ സ്കൂളില്‍ നിന്നു കൂട്ടിവരാന്‍ പോയി. കേസ് കുളമായി...ഹാ‍ ഹാ...കുറ്റം കോടതിക്കും...