Wednesday, November 07, 2007

ഗുജറാത്ത് മോഡല്‍ ചോരക്കളി മറ്റൊരു രൂപത്തില്‍ കേരളത്തില്‍ നടത്താന്‍ ബി.ജെ.പിയും ആര്‍.എസ്.എസ്സും ശ്രമിക്കുന്നു. പിണറായി .

ഗുജറാത്ത് മോഡല്‍ ചോരക്കളി മറ്റൊരു രൂപത്തില്‍ കേരളത്തില്‍ നടത്താന്‍ ബി.ജെ.പിയും ആര്‍.എസ്.എസ്സും ശ്രമിക്കുന്നു . _പിണറായി .



ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന എം കെ സുധീര്‍കുമാറിന്റെ മൃതദേഹം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകുന്നു


തിരുവനന്തപുരം: ഗുജറാത്ത് മോഡല്‍ ചോരക്കളി മറ്റൊരു രൂപത്തില്‍ കേരളത്തില്‍ നടത്താന്‍ ബി.ജെ.പിയും ആര്‍.എസ്.എസ്സും ശ്രമിക്കുന്നത് സ്വന്തം ചേരിയിലെ ചേരിപ്പോരിനും ആഭ്യന്തരക്കുഴപ്പത്തിനും മറയിടുന്നതിനുവേണ്ടിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ ആരോപിച്ചു.
ബി.ജെ.പിയും ആര്‍.എസ്.എസ്സും വലിയ ആഭ്യന്തര കുഴപ്പത്തിലാണ്. അണികള്‍ നാള്‍ക്കുനാള്‍ പ്രസ്ഥാനം ഉപേക്ഷിക്കുന്നു. ഈ ദുരവസ്ഥയില്‍ അണികളെ പിടിച്ചുനിര്‍ത്താനാണ് കൊലയാളി രാഷ്ട്രീയത്തില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. കേരളത്തിന്റെ സമാധാന ജീവിതം തകര്‍ക്കാനുള്ള ആര്‍.എസ്.എസ്സിന്റെ നീക്കത്തിനെതിരെ എല്ലാ ജനങ്ങളും മുന്നോട്ടുവരണമെന്ന് പിണറായി ആവശ്യപ്പെട്ടു.
ചങ്ങനാശ്ശേരി സംഭവമുണ്ടായപ്പോള്‍തന്നെ ആര്‍.എസ്.എസ്സിനെ വെള്ളപൂശുകയും ചോരക്കളിക്ക് ധാര്‍മ്മിക ബലം നല്‍കുകയുമായിരുന്നു ഒരു വിഭാഗം മാധ്യമങ്ങള്‍. യു.ഡി.എഫും കോണ്‍ഗ്രസ്സും ആര്‍.എസ്.എസ്സിന് തുറന്ന പിന്തുണ നല്‍കി _ പിണറായി ആരോപിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

ഗുജറാത്ത് മോഡല്‍ ചോരക്കളി മറ്റൊരു രൂപത്തില്‍ കേരളത്തില്‍ നടത്താന്‍ ബി.ജെ.പിയും ആര്‍.എസ്.എസ്സും ശ്രമിക്കുന്നു . _പിണറായി .






തിരുവനന്തപുരം: ഗുജറാത്ത് മോഡല്‍ ചോരക്കളി മറ്റൊരു രൂപത്തില്‍ കേരളത്തില്‍ നടത്താന്‍ ബി.ജെ.പിയും ആര്‍.എസ്.എസ്സും ശ്രമിക്കുന്നത് .സ്വന്തം ചേരിയിലെ ചേരിപ്പോരിനും ആഭ്യന്തരക്കുഴപ്പത്തിനും മറയിടുന്നതിനുവേണ്ടിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ ആരോപിച്ചു.
ബി.ജെ.പിയും ആര്‍.എസ്.എസ്സും വലിയ ആഭ്യന്തര കുഴപ്പത്തിലാണ്. അണികള്‍ നാള്‍ക്കുനാള്‍ പ്രസ്ഥാനം ഉപേക്ഷിക്കുന്നു. ഈ ദുരവസ്ഥയില്‍ അണികളെ പിടിച്ചുനിര്‍ത്താനാണ് കൊലയാളി രാഷ്ട്രീയത്തില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. കേരളത്തിന്റെ സമാധാന ജീവിതം തകര്‍ക്കാനുള്ള ആര്‍.എസ്.എസ്സിന്റെ നീക്കത്തിനെതിരെ എല്ലാ ജനങ്ങളും മുന്നോട്ടുവരണമെന്ന് പിണറായി ആവശ്യപ്പെട്ടു.
ചങ്ങനാശ്ശേരി സംഭവമുണ്ടായപ്പോള്‍തന്നെ ആര്‍.എസ്.എസ്സിനെ വെള്ളപൂശുകയും ചോരക്കളിക്ക് ധാര്‍മ്മിക ബലം നല്‍കുകയുമായിരുന്നു ഒരു വിഭാഗം മാധ്യമങ്ങള്‍. യു.ഡി.എഫും കോണ്‍ഗ്രസ്സും ആര്‍.എസ്.എസ്സിന് തുറന്ന പിന്തുണ നല്‍കി _ പിണറായി ആരോപിച്ചു.