Saturday, November 10, 2007

ദുബായില്‍ അറബ്‌ടെക് കമ്പിനിയിലെ 40,000 തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് പത്താം ദിവസത്തിലേക്ക്

ദുബായില്‍ അറബ്‌ടെക് കമ്പിനിയിലെ 40,000 തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് പത്താം ദിവസത്തിലേക്ക്
ദുബൈ: നിര്‍മാണ മേഖലയിലെ പതിനായിരക്കണക്കിന് തൊഴിലാളികള്‍നടത്തി വരുന്ന പണിമുടക്കു സമരം ഇന്ന് 10 _) ദിവസത്തിലേക്ക്്. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ദുബൈയിലെ പ്രമുഖ കരാര്‍ സ്ഥാപനത്തിലെ നാല്‍പ്പതിനായിരം തൊഴിലാളികളാണ് പണിക്കു പോകാതെ പ്രതിഷേധം തുടരുന്നത്.

നിര്‍മാണ തൊഴിലാളികളുടെ ശമ്പളം പുതുക്കി നിശ്ചയിക്കുന്ന കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ യു.എ.ഇ മന്ത്രിസഭ നിര്‍ദേശം നല്‍കിയതാണ്.
അറബ്ടെക് എന്ന വന്‍കിട സ്ഥാപനത്തിലെ തുഛ വരുമാനക്കാരായ തൊഴിലാളികളാണ് മുന്‍കൂര്‍ നോട്ടീസ് നല്‍കി പണിമുടക്ക് പ്രഖ്യാപിച്ചത്. ബുര്‍ജ് ദുബൈ ഉള്‍പ്പെടെ ദുബൈയുടെ നിരവധി സ്വപ്ന പദ്ധതികളെ പണിമുടക്ക് സമരം ബാധിച്ചു കഴിഞ്ഞു. നിശ്ചിത സമയത്ത് പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നാല്‍ വന്‍തുകയുടെ നഷ്ടമാകും സംഭവിക്കുക. പ്രശ്നം പരിഹരിക്കാന്‍ തൊഴിലാളികളുമായി പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ശമ്പള വര്‍ധന നടപ്പാക്കാതെ പിന്നോട്ടില്ലെന്ന നിലപാടാണ് തൊഴിലാളികള്‍ ഉന്നയിച്ചത്. തൊഴിലാളികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. നൂറുകണക്കിന് മലയാളികളും ഇവരിലുള്‍പ്പെടും. അക്രമാസക്ത പണിമുടക്ക് നടത്തിയതിന് 4500 തൊഴിലാളികളെ അടുത്തിടെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ 159 പേര്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.

ബാക്കിയുള്ളവര്‍ മാപ്പെഴുതി കൊടുത്ത ശേഷം ജയില്‍ മോചിതരാവുകയായിരുന്നു. അറബ്ടെക് സ്ഥാപനത്തിലെ നാല്‍പ്പതിനായിരം തൊഴിലാളികളുടെ പണിമുടക്ക് ബുര്‍ജ് ദുബൈ ഉള്‍പ്പെടെയുള്ള ദുയുൈടെ ലോകോത്തര പദ്ധതികളെയാണ് ബാധിച്ചിരിക്കുന്നത്. അടുത്ത വര്‍ഷാവസാനത്തോടെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബൈയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി
.

2 comments:

ജനശക്തി ന്യൂസ്‌ said...

ദുബായില്‍ അറബ്ടെക് കമ്പിനിയിലെ 40,000 തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് പത്താം ദിവസത്തിലേക്ക്

ദുബൈ: നിര്‍മാണ മേഖലയിലെ പതിനായിരക്കണക്കിന് തൊഴിലാളികള്‍ നടത്തി വരുന്ന പണിമുടക്കു സമരം ഇന്ന് 10 _) ദിവസത്തിലേക്ക്്. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ദുബൈയിലെ പ്രമുഖ കരാര്‍ സ്ഥാപനത്തിലെ നാല്‍പ്പതിനായിരം തൊഴിലാളികളാണ് പണിക്കു പോകാതെ പ്രതിഷേധം തുടരുന്നത്.

നിര്‍മാണ തൊഴിലാളികളുടെ ശമ്പളം പുതുക്കി നിശ്ചയിക്കുന്ന കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ യു.എ.ഇ മന്ത്രിസഭ നിര്‍ദേശം നല്‍കിയതാണ്.
അറബ്ടെക് എന്ന വന്‍കിട സ്ഥാപനത്തിലെ തുഛ വരുമാനക്കാരായ തൊഴിലാളികളാണ് മുന്‍കൂര്‍ നോട്ടീസ് നല്‍കി പണിമുടക്ക് പ്രഖ്യാപിച്ചത്. ബുര്‍ജ് ദുബൈ ഉള്‍പ്പെടെ ദുബൈയുടെ നിരവധി സ്വപ്ന പദ്ധതികളെ പണിമുടക്ക് സമരം ബാധിച്ചു കഴിഞ്ഞു. നിശ്ചിത സമയത്ത് പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നാല്‍ വന്‍തുകയുടെ നഷ്ടമാകും സംഭവിക്കുക. പ്രശ്നം പരിഹരിക്കാന്‍ തൊഴിലാളികളുമായി പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ശമ്പള വര്‍ധന നടപ്പാക്കാതെ പിന്നോട്ടില്ലെന്ന നിലപാടാണ് തൊഴിലാളികള്‍ ഉന്നയിച്ചത്. തൊഴിലാളികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. നൂറുകണക്കിന് മലയാളികളും ഇവരിലുള്‍പ്പെടും. അക്രമാസക്ത പണിമുടക്ക് നടത്തിയതിന് 4500 തൊഴിലാളികളെ അടുത്തിടെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ 159 പേര്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.

ബാക്കിയുള്ളവര്‍ മാപ്പെഴുതി കൊടുത്ത ശേഷം ജയില്‍ മോചിതരാവുകയായിരുന്നു. അറബ്ടെക് സ്ഥാപനത്തിലെ നാല്‍പ്പതിനായിരം തൊഴിലാളികളുടെ പണിമുടക്ക് ബുര്‍ജ് ദുബൈ ഉള്‍പ്പെടെയുള്ള ദുയുൈടെ ലോകോത്തര പദ്ധതികളെയാണ് ബാധിച്ചിരിക്കുന്നത്. അടുത്ത വര്‍ഷാവസാനത്തോടെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബൈയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

ജനശക്തി ന്യൂസ്‌ said...

ദുബായില്‍ അറബ്ടെക് കമ്പിനിയിലെ 40,000 തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് പത്താം ദിവസത്തിലേക്ക്