tag:blogger.com,1999:blog-32174180.post8076120671778577013..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: സഭയും രാഷ്ട്രീയവുംജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger2125tag:blogger.com,1999:blog-32174180.post-82407585827286280072008-11-06T13:17:00.000+04:002008-11-06T13:17:00.000+04:00യഹൂദ പൌരോഹിത്വം സര്‍വ്വശക്തനായ ദൈവത്തെ മുന്നില്‍ ന...യഹൂദ പൌരോഹിത്വം സര്‍വ്വശക്തനായ ദൈവത്തെ മുന്നില്‍ നിര്‍ത്തി ഭയപ്പെടുത്തി സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുന്ന കാലഘട്ടത്തിലാണു യേശുവിന്റെ തിരുപ്പിറവി. അദ്ദേഹം അന്നു വരെ നിലവില്‍ നിന്നിരുന്ന മത സിദ്ധാന്തങ്ങളെ തിരുത്തി. ശിക്ഷകനായ ദൈവത്തിനു പകരം യേശു രക്ഷനായ ദൈവത്തെ പ്രതിഷ്ഠിച്ചു. പിതാവും, പുത്രനും, പരിശുദ്ധാത്മാവും (വിശുദ്ധ ത്രയം) തമ്മിലുള്ള ബന്ധം സ്നേഹത്തിന്റേതാണെന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. ഒരു ആശാരിയുടെ മകനായി ജനിച്ച യേശു ചുങ്കക്കാരെയും മുക്കുവരെയും തന്റെ ശിഷ്യരായി സ്വീകരിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ സ്നേഹത്തിന്റെ സുവിശേഷം പ്രചരിപ്പിച്ചു.ആരാധനാലയങ്ങളെ കച്ചവട കേന്ദ്രമാക്കുന്ന പുരോഹിതരെ ചാട്ടവാറുകൊണ്ടടിച്ചു പുറത്താക്കി. സ്വാഭാവികമായും അദ്ദേഹത്തെ പൌരോഹിത്വം ശത്രുവായിക്കണ്ടു. ജനനായകനായ യേശുവിനെ അധികാരവും, ചതിയുമുപയോഗിച്ച് കുരിശിലേറ്റി. ലോകത്തിലെ ആദ്യത്തെ രക്തസാക്ഷിത്വം എന്ന് ഇതിനെ വിശേഷിപ്പിക്കാം. എ.ഡി. നാലാം നൂറ്റാണ്ടില്‍ റോമന്‍ ഭരണാധികാരിയായിരുന്ന കോണ്‍സ്റ്റാന്റിനോന്‍ ചക്രവര്‍ത്തി നിയമവിധേയമാക്കുന്നതുവരെ മുന്‍കാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പോലെ കൃസ്തുമതവും ഒരു ഒളിവു മതമായിരുന്നു. ആദ്യകാല കമ്മ്യൂണിസ്സുകാരെ വേട്ടയാടിയ പോലെ ഭരണകൂടം ക്രിസ്താനികളേയും വേട്ടയാടി.രണ്ടും നിലനിന്നത് ദരിദ്ര ജനതയുടെ വിമോചനത്തിനു വേണ്ടിയായിരുന്നു.<BR/><BR/>എന്നാല്‍ കൃസ്തുമത പൌരോഹിത്വം അധികാരവുമായി സന്ധിചെയ്തതിനു ശേഷം അതിന്റെ വിമോചന സ്വതം വിസ്മരിച്ചു. അത് സന്പന്നവര്‍ഗ്ഗവുമായും, അധികാരവുമായും സന്ധി ചെയ്തു.<BR/><BR/>ഫ്രഞ്ച് വിപ്ലവത്തിന്റെ കാരണങ്ങള്‍ തന്നെ പരിശോധിക്കുക. പ്രഭുത്വവും, പൌരോഹിത്വവും, രാജാധികാരവും സാധാരണജനങ്ങളെ കണ്ണില്‍ചോരയില്ലാതെ ചൂഷണം ചെയ്യുന്നതിനെതിരെ നടന്ന കലാപമാണത്. ഇനിയുെമത്രയോ ഉദാഹരണങ്ങള്‍ ഈ ബ്ലോഗെഴുതുന്ന ആള്‍ക്ക് തരുവാന്‍ കഴിയും. ശാസ്ത്രത്തിനും, സാമൂഹ്യപുരോഗതിക്കും നേരെ ഒരു അന്ധനേപ്പോലെ സഭ കണ്ണടച്ചു. നിരവധി ശാസ്ത്ര പ്രതിഭകളെ അത് കാലപുരിക്കയച്ചു.<BR/><BR/>കേരളത്തിലെ പൌരോഹിത്വവും ഇപ്പോള്‍ ആ വഴിക്കു തന്നെയാണു നീങ്ങുന്നത്. പുട്ടില്‍ തേങ്ങചേര്‍ക്കുന്നതുപോലെ യേശു നാമം അത്ഇടക്കിടക്ക് ഉരുവിടുന്നുണ്ടെങ്കിലും പ്രധാന പ്രശ്നം മതമോ, മതമൂല്യങ്ങളോ അല്ല. സ്ഥാപനവല്കരിക്കപ്പെട്ട കൃസ്തുമതത്തിന്റെ വ്യാവസായിക വാണിജ്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണു. അതിനേറ്റവും വിഘാതമായി നില്‍ക്കുന്നത് കേരളത്തിലെ ഇടതുപക്ഷപൊതുബോധമാണു. സ്വാശ്രയ സ്ഥാപനങ്ങളോടുള്ള വെറുപ്പ് കേവലം ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളായല്ല, ദരിദ്രനു വിദ്യാഭ്യാസം നിഷേധിക്കുന്ന പുത്തന്‍ ചാതുര്‍വര്‍ണ്യത്തോടുള്ള വെറുപ്പായാണു കേരളീയസമൂഹം ഉള്‍ക്കൊണ്ടിരിക്കുന്നത്. <BR/><BR/>ബഹുഭൂരിപക്ഷം ദൈവവിശ്വാസികളും ന്യൂനപക്ഷം വരുന്ന അല്ലാത്തവരുമായ കേരളീയ പൊതു സമൂഹത്തിന്റെ സമ്മതികൊണ്ടാണു ഇടതുപക്ഷം കേരളത്തില്‍ അധികാത്തിലേറിയിരിക്കുന്നത്. ആ ജനാധിപത്യഗവര്‍മെന്റിനെതിരെയാണു 'നിരീശ്വരവാദമെന്ന' പഴയ ഉണ്ടയില്ലാവെടി വീണ്ടും പൊട്ടിക്കുന്നത്. 57 ലെ ഇ.എം.എസ് ഗവര്‍മെന്റ് ഭൂപരിഷ്കരണവും, കുടിയായ്മാ നിയമവും പാസ്സാക്കി കര്‍ഷകത്തൊഴിലാളികളുടെ ചോരയൂറിറിക്കുടിച്ചിരുന്ന ജന്മി വര്‍ഗ്ഗത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോഴും, സമഗ്ര വിദ്യാഭ്യാസ പരിഷ്കരണം വഴി എല്ലാവര്ക്കും സൌജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോഴും, കോണ്‍ഗ്രസ്സിനും മറ്റു സാമുദായിക പ്രമാണിമാരുടെയും കൂടെ ഈ ഉണ്ടയില്ലാവെടിയുമായി സഭാ മേധാവികളും ഉണ്ടായിരുന്നു. <BR/><BR/>മാര്‍ക്സിസവും കൃസ്തുമതവും തമ്മിലുള്ള സംവാദത്തിനു പ്രധാനമായും തടസ്സം നില്‍ക്കുന്നത് നല്ലൊരു വിഭാഗം പുരോഹിതര്‍ക്കുമുള്ള മാര്‍ക്സിലുള്ള അജ്ഞതയാണു. മാര്‍ക്സിസത്തെ അവര്‍ ഒരു കേവല നിരീശ്യരവാദ പ്രത്യയശാസ്ത്രമായി കാണുന്നു. അല്ലെങ്കില്‍ സഭാ നേതൃത്വം അങ്ങനെയാണു പ്രചരിക്കുന്നത്. (അപവാദങ്ങള്‍ ഏറെയുണ്ട്. ഉദാ: ബിഷപ്പ് പൌലോസ് മാര്‍ പൌലോസ്, പൌലോസ് മാര്‍ ഗ്രിഗോറിയസ്സ്, മാര്‍ ഒസ്താത്തിയോസ്, ഫാ.എസ്. കാപ്പന്)<BR/><BR/>എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണു. <BR/><BR/>മാര്‍ക്സിസത്തിന്റെ അടിസ്ഥാമലക്ഷ്യം ഈശ്വരനെ നിഷേധിക്കുക എന്നതാണോ? കേവല ഈശ്വരനിഷേധ സിദ്ധാന്തങ്ങളെ യുക്തിവാദം, നിരീശ്വര വാദം എന്നൊക്കെയാണു പറയുക. എന്നാല്‍ ഇത്തരത്തിലുള്ള യാന്ത്രിക ഭൌതികവാദ ചിന്താഗതിയ്ക്കപ്പുറത്ത് മാര്‍ക്സിസം വിശ്വാസികളും, അവിശ്വാസികളുമായ തൊഴിലാളികളെ സംഘടിപ്പിച്ച് വര്‍ഗ്ഗസമരത്തിലൂടെ മുതലാളിത്ത ഭരണകൂടത്തിനുപകരം സോഷ്യലിസ്റ്റ് വര്‍ഗ്ഗരഹിത സമൂഹം സൃഷ്ടിക്കുന്നു. (ചുരുക്കിപ്പറഞ്ഞാല്‍ മതത്തെ എതിര്‍ക്കലല്ല മാര്‍ക്സിസത്തില്‍റെ പണി.സോഷ്യലിസ്റ്റ് സമൂഹം നിര്‍മ്മിക്കുക എന്നതാണു.) 'മതങ്ങള്‍ പരലോകത്തില്‍ സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്പോള്‍ മാര്‍ക്സിസം ഇഹലോകത്തില്‍ സ്വര്‍ഗ്ഗം നിര്‍മ്മിക്കുന്നു'. ഈ ലോകത്തെ സ്വര്‍ഗ്ഗതുല്യമാക്കണമെങ്കില്‍ ഈ ലോകം എന്താണെന്ന്ആദ്യം അറിയേണ്ടതുണ്ട്. അതിനുള്ള വിപ്ലകാരികളുടെ ഉപാധിയാണു വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദം. ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്നറിയാന്‍ ദൈവശാസ്ത്രത്തെക്കാള് ഉപകരിക്കുക ഭൌതികശാസ്ത്രമാണല്ലോ. അതുപോലെ സമൂഹത്തിന്റെയും, പ്രപഞ്ചത്തിന്റെയും വികാസ പരിണാമ നിയമങ്ങള്‍ മനസ്സിലാക്കാനുള്ള ശാസ്തമാണു മാര്‍ക്സിസം. അതുകൊണ്ടു തന്നെയാണു സാമൂഹ്യമുന്നേറ്റത്തില്‍ കൃസ്തുമതത്തിന്റെ ചരിത്ര പരമായ പങ്ക് വസ്തു നിഷ്ഠമായി മനസ്സിലാക്കാന്‍ എംഗല്‍സിനു കഴിയുന്നതും.<BR/><BR/>നിരീശ്വര വാദത്തിന്റെ പട്ടിയിലുള്‍പ്പെടുത്തി ഊരു വിലക്കാനാണെങ്ങില്‍ ആധുനിക ഭൌതികസാസ്ത്രത്തെയും അതുല്പാദിപ്പിച്ചു തന്ന അനേക ലക്ഷം ഉത്പന്നങ്ങളെയുമാണു പൌരോഹിത്വം ഊരുവിലക്കേണ്ടത്. ലൌകികസുഖങ്ങളനുഭവിച്ച് സസുഖം വാഴുന്ന പൌരോഹിത്വത്തിനു പണ്ടത്തെപ്പോലെ ആധുനിക ശാസ്ത്രത്തിനു നേരേ മെക്കിട്ടു കയറാനുള്ള ധൈര്യമില്ല.<BR/><BR/>ചിലിയിലെ പാര്‍ലമെന്റില്‍ ഒരു വശത്ത് മാര്‍ക്സിന്റെയും, മറുവശത്ത് ജീസസ്സിന്റെയും വലിയ ചിത്രങ്ങള്‍ പതിച്ചു വച്ചിരിക്കുന്നതായി കേട്ടിട്ടുണ്ട്. സാമൂഹിക അസമത്വങ്ങള്‍ക്കും, സാമ്രാജ്യത്വത്തിനുമെതിരെ ലാറ്റിനമേരിക്കയയിലും ആഫ്രിക്കയിലുമെല്ലാം കമ്മ്യൂണിസ്റ്റുകാരും, കൃസ്ത്യാനികളും തോളോടുതോളുരുമ്മി പോരാടുന്പോള്‍ കേരളത്തിലെ പൌരോഹിത്വം കൃസ്താനികളുള്‍പ്പെടെ ന്യൂനപക്ഷത്തി്‍ന്റെ അസ്ഥിത്വത്തിന്റെ ആണിക്കല്ലിളക്കുന്ന സംഘപരിവാര്‍ നേതാക്കളുമായി ഒത്തുചേര്‍ന്ന് മതേരത്വം സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍പോലും വിലമതിക്കാതെ കലാപഭൂമികളിലെത്താറുള്ള ഇടതു പക്ഷത്തിനെതിരെ കുരിശുയുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണു.<BR/><BR/>വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ. സഖ്യം അധികാരത്തിലേറാനുളള സാധ്യത മുന്നില്‍ കണ്ടാണു സഭ ഇത്തരമൊരു ചങ്ങാത്തത്തിനു ഒരുങ്ങിയത്. ആരു ഭരിച്ചാലും വിദേശത്തു നിന്നു വരുന്ന ഫണ്ടുകള്‍ തടസ്സമില്ലാതെ എത്തേണ്ടിടത്ത് എത്താനാണു ആട്ടിടയന്മാര് സംഘപരിവാറുമായി പുതിയ ചങ്ങാത്തത്തിനൊരുങ്ങുന്നത്. ബാംഗ്ളൂരില്‍ ഒറീസ്സ അക്രമണത്തെ അപലപിച്ച് കൃസതീയ സഭകളുടെ നേതൃത്വത്തില്‍ നടന്ന റാലിയെ അഭിസംബോധനചെയ്തു സംസാരിച്ചത് ബൃന്ദകാരാട്ടാണെന്നതുകൂടി ഇവിടെ കൂടി ഇവിടെ കൂട്ടി ചേര്‍ക്കേണ്ടതുണ്ട്.സതീ,ഷ് ഷൊര്‍ണൂര്‍https://www.blogger.com/profile/15536411305479322429noreply@blogger.comtag:blogger.com,1999:blog-32174180.post-26100467029024204092008-01-18T19:43:00.000+04:002008-01-18T19:43:00.000+04:00സഭയും രാഷ്ട്രീയവുംമതവും കമ്യൂണിസ്റ്റ് രാഷ്ട്രീയവും...സഭയും രാഷ്ട്രീയവും<BR/><BR/><BR/><BR/>മതവും കമ്യൂണിസ്റ്റ് രാഷ്ട്രീയവും തമ്മില്‍ പൊരുത്തപ്പെടുകയില്ലെന്ന് ഇടയലേഖകര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. സംവാദങ്ങള്‍ക്കുള്ള ജനാധിപത്യപരമായ സാധ്യതകള്‍ ഒന്നുമില്ലാത്ത ബലിവേദികളില്‍ നിന്നുകൊണ്ട് വൈദികര്‍ കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരിനെതിരെ വിഷം തുപ്പുന്നു. കത്തോലിക്കാ സഭാധികാരികളാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്.<BR/>സാമ്പത്തികസ്ഥിതി, സ്ഥാപനങ്ങളുടെ എണ്ണം, വണ്ണം എന്നിവയില്‍ കേരളത്തിലെ കത്തോലിക്കാസഭ ഇതര ക്രൈസ്തവ വിഭാഗങ്ങളെക്കാള്‍ ഏറെ മുമ്പിലാണ്. സ്ഥാപനങ്ങളുടെ നടത്തിപ്പിന്റെ പരമാധികാരം ചോദ്യംചെയ്യപ്പെട്ടുകൂടാ. സന്ദേഹങ്ങള്‍ ഉന്നയിക്കാന്‍പോലും ആര്‍ക്കും അവകാശമില്ല. അങ്ങനെവന്നാല്‍ അത് സഭാനിഷേധവും ദൈവവിരുദ്ധവുമാകും- ഇതാണ് സ്ഥിതി.<BR/>രാഷ്ട്രീയധാരണകളിലും പൊതുപ്രവര്‍ത്തനത്തിലും വ്യക്തിക്കുള്ള സ്വാതന്ത്യ്രത്തെപ്പറ്റി ചിന്തിക്കുന്നതിനും അഭിപ്രായം പറയുന്നതിനും കത്തോലിക്കരായ കുറച്ച് ഇടതുപക്ഷപ്രവര്‍ത്തകര്‍ ഈ നവംബര്‍ 28ന് ചങ്ങനാശ്ശേരിയില്‍ ഒത്തുകൂടി. പള്ളി യുഡിഎഫ് രാഷ്ട്രീയം കളിക്കുന്നതില്‍ അവര്‍ ഉത്കണ്ഠ രേഖപ്പെടുത്തി.<BR/>സഭാധികാരികള്‍ വിശ്വാസികളുടെ രാഷ്ട്രീയ സ്വാതന്ത്യ്രത്തിനുമേല്‍ നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തുന്നതു ശരിയല്ലെന്ന് വിനയപൂര്‍വം പ്രസ്താവിക്കുകയും ഓര്‍മപ്പെടുത്തുകയും ചെയ്തു. ഇത് തല്ക്കാല സ്ഥിതി. സഭയും രാഷ്ട്രീയപ്രവര്‍ത്തനവും തമ്മില്‍ പൊരുത്തപ്പെടുത്താനാവുമോ എന്ന സന്ദേഹം ഇത്തരുണത്തില്‍ ചിന്തനീയമാകുന്നു.<BR/>മതത്തിന്റെ നാരായവേരു കിടക്കുന്നതെവിടെയെന്ന് മൂലധനം, ആന്റിഡ്യൂറിങ്, ലുഡ്വിഗ് ഫോയര്‍ ബാഹ് തുടങ്ങിയ കൃതികളില്‍ മാര്‍ക്സും എംഗല്‍സും വ്യക്തമാക്കുന്നുണ്ട്. പ്രകൃതിശക്തികളുമായുള്ള പോരാട്ടങ്ങളിലെ നിസ്സഹായതയില്‍നിന്നാണ്, അതിന്റെ തുടക്കം. കാലാന്തരത്തില്‍ മതചിന്തകള്‍ക്കും ദൈവസങ്കല്പങ്ങള്ക്കും മാറ്റം സംഭവിച്ചു. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യന് അത് ആശ്വാസവും സ്വപ്നവുമായി മാറി. ഈ ജന്മത്തിലെ കഷ്ടപ്പാടുകള്‍ക്കുള്ള ആശ്വാസം അല്ലെങ്കില്‍ ഒരു പരിഹാരം മരണാനന്തരം ഉണ്ടാകുമെന്ന വിശ്വാസം മതം മനുഷ്യനു നല്കി. പീഡനങ്ങള്‍ മറക്കാനും പൊറുക്കാനും കരുത്തുപകര്‍ന്നു. മുതലാളിത്തകാലത്തെ ചൂഷണങ്ങള്‍ക്ക് മറയിടാനും മതം ഉപയോഗിക്കപ്പെട്ടു. മതത്തെ ഒരു സാമൂഹ്യയാഥാര്‍ഥ്യമായി തന്നെയാണ് മാര്‍ക്സ് കണ്ടത്. അതൊരു ഭ്രമമാണ്- കഹഹൌശീിെ. മനുഷ്യന് മതത്തെ ആശ്രയിക്കുന്നത് സാമൂഹികമായ ഞെരുക്കങ്ങളാലാണ്. ചൂഷണരഹിതമായ ഒരു സാമൂഹ്യാവസ്ഥ സംജാതമാവുമ്പോള്‍ മതത്തിന്റെ പ്രസക്തിയില്ലാതാവും.<BR/>ഹെഗലിന്റെ തത്വചിന്തയെപ്പറ്റിയുള്ള വിമര്‍ശനത്തിനിടയില്‍ മാര്‍ക്സ് ഇങ്ങനെ പറയുന്നു. <BR/><BR/>'If in the spirit of spiritless world, Heart of heartless conditions, It is the opium of man`<BR/>ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവും ഹൃദയശൂന്യമായ സാഹചര്യങ്ങളിലെ ഹൃദയവുമാണ് മതം. അത് മനുഷ്യനെ മയക്കുന്നതാണ്- കറപ്പാണ്.<BR/>മതത്തോടല്ല, മതവിശ്വാസത്തെ മനുഷ്യന് ആശ്രയിക്കേണ്ടിവരുന്ന സാഹചര്യങ്ങളോടാണ് യുദ്ധം ചെയ്യേണ്ടത് എന്നത്രേ മാര്‍ക്സിയന്‍ ചിന്തകളുടെ കാതല്‍.<BR/>മതത്തിനെതിരെ മര്‍ദനമുറകള്‍ നടപ്പാക്കാനുള്ള അരാജകവാദികളുടെയും ഡ്യൂറിങ്ങിന്റെയും ശ്രമങ്ങളെ മാര്‍ക്സും എംഗല്‍സും ശക്തിയായി അപലപിച്ചിട്ടുണ്ട്. മതത്തെ നിരോധിക്കുകയും പീഡിപ്പിക്കുകും ചെയ്യുന്നതുകൊണ്ട് അത് പൂര്‍വാധികം ശക്തമാകുകയേയുള്ളൂ. മതം അനിവാര്യമായി വരുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളാണ് മാറേണ്ടത്. പരസ്പരംസ്നേഹത്തിലും സൌഹാര്‍ദത്തിലും ആശ്രയിക്കുന്നവരിലുണ്ടാകുന്ന മാനസികാവസ്ഥ മതം പ്രഘോഷിക്കുന്ന സ്വര്‍ഗാധിഷ്ഠിതആത്മീയതയേക്കാള്‍ മഹ ത്തരമായിരിക്കും. രാഷ്ട്രീയമായ വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടയിലായിരിക്കും അധ്വാനിക്കുന്ന ജനത അന്ധവിശ്വാസങ്ങളില്‍നിന്ന് മോചനം നേടുക. എത്രയോ കാലംകൊണ്ട് സാക്ഷാത്കരിക്കപ്പെടേണ്ട മഹത്തായ ഒരു ലക്ഷ്യമാണിത്.<BR/>ഒരു ക്രിസ്ത്യാനിക്ക് കമ്യൂണിസ്റ്റ് പാര്‍ടിയിലോ ഇടതുപക്ഷ രാഷ്ട്രീയത്തിലോ പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന പ്രശ്നത്തിലേക്കു വരാം. ഏത് ഭൌതികസാഹചര്യത്തിലാണ് ഒരാള്‍ ജീവിക്കുന്നത് എന്ന കാര്യം ഇവിടെ പരമപ്രധാനമാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന വിമോചനദൈവശാസ്ത്രത്തിന്റെ ചരിത്രം നോക്കുക. അവിടെ കൃഷിയോഗ്യമായ ഭൂസ്വത്തിന്റെ പകുതിയിലധികം ഭൂവുടമകളുടെ ഒന്നരശതമാനത്തിന്റെ അധീനതയിലായിരുന്നു. സാമ്രാജ്യത്വവും ദേശീയ മുതലാളിത്തവും തമ്മിലുള്ള കൂട്ടുകെട്ട് പാവങ്ങളുടെ ജീവരക്തം ഊറ്റിക്കുടിച്ചു. ഈ പൈശാചികശക്തിയുടെ മര്‍ദനോപാധിയായി സൈന്യം നിലകൊണ്ടു. ഇതിനെതിരെ സഭ വിപ്ളവകാരികളുടെ പക്ഷംചേര്‍ന്നു. മനുഷ്യത്വത്തിന്റെ കൊടിയും മുദ്രാവാക്യവുമുയര്‍ത്തി. 1967ല്‍ അവികസിതരാജ്യങ്ങളിലെ 17 മെത്രാന്മാര് സംയുക്തമായി സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. പൊതുനന്മയ്ക്കും ദാരിദ്യ്രോച്ചാടനത്തിനും വേണ്ടിയുള്ള വിപ്ളവങ്ങളെ സഭയ്ക്ക് പിന്താങ്ങാവുന്നതാണ് എന്നതായിരുന്നു ആ ഇടയലേഖനത്തിലെ മുഖ്യ ആശയം. അവരില്‍ ഒമ്പതുപേര്‍ ലാറ്റിനമേരിക്കരായിരുന്നു. വിമോചന ദൈവശാസ്ത്രം ലോകമെങ്ങുമുള്ള പീഡിതരുടെ ആശ്വാസപാതയായി മാറിയത് അന്നുമുതല്ക്കാണ്.<BR/>കാലിത്തൊഴുത്തില്‍ പിറന്ന തച്ചന്റെ മകനായ ക്രിസ്തു നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടിയാണ് ജീവിച്ചത്. ധനവാന് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പമാണ് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എന്നു പറഞ്ഞ യേശു പുരോഹിതവര്‍ഗാധിപത്യത്തിനെതിരെയും ദേവാലയം കച്ചവടസ്ഥാപനമാക്കുന്നതിനെതിരെയും ചാട്ടവാറെടുത്തു. ജാതിപരമായി താണവരും നിര്‍ധനരുമായിരുന്നു ആ മഹാത്മാവിന്റെ ശിഷ്യന്മാര്. ക്രിസ്തുവിലെ വിപ്ളവകാരിയെ കണ്ടെത്തുന്നവര്‍ക്ക് മനുഷ്യവര്‍ഗത്തിന്റെ വിമോചന പ്രത്യയശാസ്ത്രമായ കമ്യൂണിസത്തില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വൈരുദ്ധ്യമൊന്നും അനുഭവപ്പെടുകയില്ല.<BR/>ഈ ദര്‍ശനം ഉള്‍ക്കൊണ്ട് രക്തസാക്ഷിത്വം വരിച്ച വിപ്ളവകാരിയാണ് ലാറ്റിനമേരിക്കയിലെ ഫാ. കാമിലോ തോമസ്. ലുവെയ്ന്‍ സര്‍വകലാശാലയില്‍ പഠിച്ച് തിരിച്ചെത്തിയ അച്ചന് രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഭരണകൂടഭീകരത അദ്ദേഹത്തിന്റെ ജീവനെടുത്തു. സാമൂഹ്യനീതിക്കുവേണ്ടി ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തവരില്‍ ഏറ്റവും പ്രസിദ്ധി നേടിയത് ബ്രസീലിലെ ബിഷപ്പ് ഹെല്‍ഡല്‍കാമറയാണ്. ലാറ്റിനമേരിക്കയില്‍ മുപ്പതിലധികം വൈദികര്‍ ദീര്‍ഘകാലം ജയിലില്‍ കിടന്നു. ഒരു കന്യാസ്ത്രീയും തടവിലാക്കപ്പെട്ടു. അിശേ ഇീാാൌിശ ഔി ഇീാാമിറീ (കമ്യൂണിസ്റ്റ് വിരുദ്ധ നായാട്ടുസൈന്യം) നൂറുകണക്കിന് ക്രിസ്തുവിശ്വാസികളെ കൊന്നൊടുക്കി. ബിഷപ്പ് കാമറയുടെ സഹപ്രവര്‍ത്തകനും കലാശാലാവിദ്യാര്‍ഥികളുടെ ചാപ്ളൈനുമായിരുന്ന ഫാ. നെറ്റോയെ 1970 മെയ് 26-ാം തീയതി മരത്തില്‍ കെട്ടിത്തൂക്കി പീഡിപ്പിച്ചശേഷം വെടിവെച്ചുകൊന്നു.<BR/>ലാറ്റിനമേരിക്കയില്‍ ഏതാനും പതിറ്റാണ്ടുകള്‍ക്കു മുമ്പു നടന്ന ഇത്തരം സംഭവങ്ങള്‍ക്കു കേരളത്തിലെന്താണു പ്രസക്തി? അതു മനസ്സിലാകണമെങ്കില്‍ അല്പം ചരിത്രബോധം ആവശ്യമാണ്. എഴുപതുകളില്‍ യുവതലമുറയുടെ മനസ്സിലാകെ നവചിന്തകളുടെ വിത്തെറിഞ്ഞ ഒരു വൈദികനുണ്ടായിരുന്നു ഇവിടെ. കത്തോലിക്കാസഭയുടെ യാഥാസ്ഥിതിക നിലപാടുകള്‍ മൂലം ഉയര്‍ന്ന ചിന്തയും ഉറച്ച നട്ടെല്ലും കരുത്തുറ്റ കൈകളുമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ അദ്ദേഹം യത്നിച്ചു. ലാറ്റിന്‍ അമേരിക്കയില്‍ സംഭവിച്ചതുപോലെ യാഥാസ്ഥിതികസഭ തന്ത്രപരമായി ഇതെല്ലാം തകര്‍ത്തു. എങ്കിലും കാപ്പനച്ചന് പറയുകയും എഴുതുകയും ചെയ്ത ആശയങ്ങള്‍ കുറേപ്പേരുടെയെങ്കിലും മനസ്സില്‍ അവശേഷിച്ചു.<BR/>ആത്മീയത പുനരധിവാസത്തിന്റെ പുതുയുഗത്തില്‍ എന്ന കൃതിയില്‍ ഫാ. കാപ്പന് ക്രിസ്തുസഭ സൃഷ്ടിച്ച ദൈവസങ്കല്പം വിശകലനം ചെയ്യുന്നു. ഒരു രാജകീയ സ്ഥാപനമായി കത്തോലിക്കാസഭ മാറിയതു മുതല്‍ യേശുവിന്റെ പ്രവചനപരമായ സമത്വസ്നേഹ സങ്കല്പങ്ങള് അവഗണിക്കപ്പെടുകയോ മൃതപ്രായമാവുകയോ ചെയ്തു. 'ഉട്ടോപ്യ' എന്ന പദമാണ് അദ്ദേഹം ഈ സോഷ്യലിസ്റ്റ് വ്യവസ്ഥി തിക്കു പകരമായി ഉപയോഗിച്ചത്. ക്രിസ്തു പ്രവചിച്ച ഉട്ടോപ്യ പിന്നീട് സാക്ഷാത്കരിക്കാന്‍ ശ്രമിച്ചത് കാള്‍മാര്‍ക്സും കമ്യൂണിസ്റ്റ് പ്രസ്ഥാനവും.<BR/>കണ്‍സ്യൂമറിസത്തിന്റെ ലോകത്തില്‍ പുതിയൊരു ദൈവം പിറന്നു - മൂലധനം. ഈ ദൈവമാണ് ഇന്ന് കത്തോലിക്കാസഭയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ഫാ. കാപ്പന് അദൈവം (ഡിഴീറ) എന്ന് അതിനു സംജ്ഞ കൊടുത്തു. ഈ സാമ്രാജ്യത്വ മൂലധനശക്തി, സ്വര്‍ഗാനുഭവമല്ല സ്വര്‍ഗീയ ഉപഭോഗാസക്തി വാഗ്ദാനംചെയ്യുന്നു. ഇതിന്റെ പൂര്‍വരൂപങ്ങള്‍ ചരിത്രത്തിലുണ്ട്. രാജാക്കന്മാരും മാര്‍പാപ്പമാരും നടത്തിയ കുരിശുയുദ്ധങ്ങളിലും കൂട്ടക്കുരുതികളിലും ഈ അദൈവത്തെ കാണാം. ലക്ഷക്കണക്കിന് യഹൂദരും തുര്‍ക്കികളും കൊലചെയ്യപ്പെട്ടു. മതവിധിയാള (ഏൃമിറ കിൂൌശശെീൃ)ന്റെ രൂപത്തില്‍ മന്ത്രവാദികളെ വേട്ടയാടി വിമതരെ (പാഷാണ്ഡരെ) ചുട്ടുകൊന്നു. അന്യമതക്കാരെ (പേഗന്‍- ജമഴമ) അടിമകളാക്കി കോളനിവാഴ്ച സ്ഥാപിച്ചു. മൂന്നുകോടി ആഫ്രിക്കക്കാരെ അറ്റ്ലാന്റിക്കിനു മറുകരയെത്തിച്ച് അടിമവ്യാപാരത്തിന് പച്ചക്കൊടി കാട്ടി. അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിലെ ഗോത്രസമൂഹങ്ങളെ നരഭോജികളായി ചിത്രീകരിച്ചുകൊന്നൊടുക്കി.<BR/>1991 അമേരിക്ക ഇറാക്ക് യുദ്ധത്തിനു പുറപ്പെടുന്നു. പ്രസിഡന്റ് ബുഷ് മുട്ടുകുത്തി കൈവിരിച്ച് വിജയത്തിനുവേണ്ടി പ്രാര്‍ഥിച്ചു. ഏതുദൈവമാണ് ഇറാഖികളെ കൂട്ടക്കൊലചെയ്യാന്‍ ഈ ഭക്തനെ അനുഗ്രഹിച്ചത്. ദരിദ്രരെ കാണാതെ ധനികര്‍ക്കൊപ്പം കൂടി ദുര്‍ബലനെ അവഗണിച്ച് ബലവാനുമായി കൈകോര്‍ത്ത് വിജയാട്ടഹാസം മുഴക്കുന്ന ഈ അദൈവമാണ് ഇന്ന് കേരളത്തിലും രണഭേരി ഉതിര്‍ക്കുന്നത്. അമ്പതുലക്ഷം കൊടുത്ത് ഡോക്ടറാകാനുള്ള പണക്കാരന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി ന്യൂനപക്ഷാവകാശമെന്ന മുഖംമൂടി ധരിച്ച് ഗോഗ്വാ വിളിക്കുന്നവരില്‍ പ്രവര്‍ത്തിക്കുന്നത് ഏതുദൈവമാണ്? അത്തരമൊരു ആധിപത്യശക്തി സൃഷ്ടിക്കുന്ന ഇടയലഖനങ്ങളിലെ ധാര്‍ഷ്ട്യം ഫാസിസത്തിന്റേതാണ്. മതേതരരാജ്യത്തു വസിക്കുന്ന ഇതരമതസ്ഥരോടുള്ള വെല്ലുവിളിയുമാണ്. ബുഷിന്റെ ദൈവത്തെയാണ് ഇക്കൂട്ടര്‍ ഉപാസിക്കുന്നത്.<BR/>ഈ അദൈവസൃഷ്ടാക്കള്‍ ഒരുകാലത്ത് മഹാത്മാഗാന്ധിയെ അന്തിക്രിസ്തുവായി ചിത്രീകരിച്ചവരുടെ തുടര്‍ച്ചയാണ്. കേരളത്തില്‍ ഗാന്ധിജി വന്നപ്പോള്‍ കാണാന്‍പോയതിന്റെ പേരില്‍ വിശ്വാസികള്‍ ശിക്ഷിക്കപ്പെട്ടു. കൈവിരിച്ചുനിന്ന് അല്ലെങ്കില്‍ കുരിശുപിടിച്ചുകൊണ്ട് കുര്‍ബാന കാണുക തുടങ്ങിയ പീഡനങ്ങള്‍ക്കിരയായവരുടെ ചിത്രം പഴമക്കാരുടെ മനസ്സില്‍നിന്ന് അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകാനിടയില്ല. അന്ന് കൊളോണിയലിസത്തിന്റെ കുഴലൂത്തുകാരായിരുന്നു മതദ്രോഹവിചാരണക്കാര്‍. എം പി പോളിനെക്കുറിച്ച് റോസി തോമസ് എഴുതിയ സ്മരണകളില്‍ ഖദര്‍ ധരിച്ചു വരുന്നതിനെപ്പറ്റി പുച്ഛിച്ചു സംസാരിക്കുകയും ഗാന്ധിജിയെ അന്തിക്രിസ്തുവായി ചിത്രീകരിക്കുകയും ചെയ്തിരുന്ന അച്ചന്മാരെയും കന്യാസ്ത്രീകളെയും കുറിച്ചു പറയുന്നുണ്ട്. അന്ന് അതൊക്കെ പുണ്യമായിരുന്നു. സ്വാതന്ത്യ്രം കിട്ടിക്കഴിഞ്ഞപ്പോള്‍ സംഗതി നേരെ തിരിഞ്ഞു. കോണ്‍ഗ്രസുകാര്‍ സ്വീകാര്യരായി.<BR/>സ്കൂള്‍, കോളേജ്, ആശുപത്രി എന്നീ സ്ഥാപനങ്ങളുടെ മീതെ കെട്ടിയുയര്‍ത്തപ്പെട്ട ഭരണസംവിധാനം കേരളത്തിലെ കത്തോലിക്കാ സഭയ്ക്കു പരമപ്രധാനമാണ്. പൌരസ്ത്യ കാനോന്‍ നിയമം നടപ്പാക്കിയതോടെ പള്ളികളും അവയോടനുബന്ധിച്ചുള്ള സകലമാന സ്വത്തുക്കളും മെത്രാന്റേതായി മാറി. ഇവയെല്ലാം തന്നിഷ്ടപ്രകാരം നടത്തിക്കൊണ്ടുപോകുമ്പോള്‍ വിമര്‍ശനമുയര്‍ത്തുവാന്‍ ആര്‍ക്കും അവകാശമില്ല എന്ന നിലപാടില്‍നിന്നാണ് ഇവിടെ കമ്യൂണിസ്റ്റ് വിരുദ്ധത രൂപംകൊണ്ടത്. നിരീശ്വരത്വമാണ് സഭയിലെ ഏറ്റവും വലിയ പ്രശ്നമെന്ന് സ്ഥാപിച്ചുകൊണ്ട് ഈശ്വരനെ രക്ഷിക്കാന്‍ പടച്ചട്ടയണിഞ്ഞവര്‍തന്നെയാണ് അരനൂറ്റാണ്ടുമുമ്പ് വിമോചനസമരം നടത്തിയത്. നിരീശ്വരത ലോകത്തുണ്ടാകുന്നെങ്കില്‍ അതിന് വിശ്വാസികളും കാരണക്കാരാണ് എന്നൊരു വീക്ഷണം കഴിഞ്ഞ വത്തിക്കാന്‍ സൂനഹദോസിന്റെ രേഖകളില്‍നിന്നു വായിക്കാം. (സഭ ആധുനികലോകത്തില്‍ എന്ന അധ്യായം 19, 20, 21 ഖണ്ഡികകള്‍) ദിവംഗതനായ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയെപോലെയുള്ള വിശാലമനസ്കരായ സഭാപിതാക്കന്മാര് കമ്യൂണിസ്റ്റ് പാര്‍ടിയും കത്തോലിക്കാസഭയും ഒത്തുപോകുന്നതിനെ ശരിവെച്ചിട്ടുള്ളവരാണ്.<BR/>കേരളത്തില്‍ കമ്യൂണിസത്തിനുണ്ടായ സ്വീകാര്യതയ്ക്കും വളര്‍ച്ചയ്ക്കും കാരണം കഴിഞ്ഞകാലങ്ങളില്‍ പാര്‍ടി കൈക്കൊണ്ട അടിസ്ഥാന ജനപക്ഷ സമീപനങ്ങളായിരുന്നു. നിരീശ്വരവാദമോ പള്ളിവിരുദ്ധപ്രവര്‍ത്തനങ്ങളോ ആയിരുന്നില്ല. നിന്ദിതര്‍ക്കും പീഡിതര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ടിയിലേക്ക് വിശ്വാസികള്‍ ആകൃഷ്ടരായത്, യേശു അവതരിപ്പിച്ച തത്വങ്ങളുടെ സമാനതകൊണ്ടുതന്നെയാണ്.<BR/>മതവിശ്വാസത്തെ സ്ഥാപനങ്ങളുടെ തന്നിഷ്ടപ്രകാരമുള്ള നടത്തിപ്പിനും അധികാരസ്ഥാപനത്തിനുംവേണ്ടി ഉപയോഗിക്കുമ്പോള്‍ അത് വര്‍ഗീയവാദമായി തരംതാഴുന്നു. ക്രിസ്ത്യാനികള്‍ ക്രിസ്താനികളുടെ സ്കൂളുകളിലും കോളേജുകളിലും കുട്ടികളെ അയയ്ക്കണമെന്ന് അനുശാസിക്കുന്നതിലെ (മാര്‍ പൌവ്വത്തിലിന്റെ പിതൃവേദി പ്രഭാഷണം) ഭയങ്കരത്വം തിരിച്ചറിയപ്പെടേണ്ടതുണ്ട്. അതുപോലെതന്നെയാണ് സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നു നിയമനം നടത്തിയാല്‍ നിരീശ്വരത്വം വളരാനിടയാകും എന്ന കണ്ടുപിടിത്തവും. മാര്‍ക്കും യോഗ്യതയുമല്ല പ്രധാനം വിധേയത്വമാണെന്നര്‍ഥം. മതം നടത്തുന്ന രാഷ്ട്രീയക്കളിക്ക് ഇതിലധികം എന്ത് ഉദാഹരണമാണ് വേണ്ടത്?<BR/>ബൈബിള്‍ വായിക്കുന്നത് പാപമാണെന്ന് സിദ്ധാന്തിച്ചിരുന്ന ഒരു കാലമുണ്ട്. സാഹിത്യവും കവിതയും എങ്ങനെ വിലക്കപ്പെട്ടിരുന്നു എന്നതിനെപ്പറ്റി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി 'കൊഴിഞ്ഞ ഇലകളില്‍' പറയുന്നു. അവിശ്വാസികളുടെ ജല്പനങ്ങള് എന്നാണ് അവ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അജ്ഞാനികളുടെ കാവ്യങ്ങളും കൊണ്ടുനടന്നാല്‍ നരകത്തില്‍ പോകുമത്രേ. സ്വര്‍ഗവും നരകവും സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ളവര്‍ വിവാഹം, മരണം തുടങ്ങിയ സാമൂഹികാവശ്യങ്ങളുടെ മീതെയും എത്രയോ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. അനുസരിക്കാത്തവന് പള്ളിക്കു പുറത്ത് എന്നതാണ് കല്പന.<BR/>സ്വാശ്രയ വിദ്യാഭ്യാസ കച്ചവടം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെത്തുടര്‍ന്നാണ് പള്ളി പടയൊരുക്കാന്‍ തുടങ്ങിയത്. രണ്ടാം വിമോചനസമരത്തിന് അങ്കമാലിയില്‍ രക്തപ്രതിജ്ഞയെടുത്തവര്‍ പക്ഷേ അപഹാസ്യരായി. പിന്നീട് ന്യൂനപക്ഷാവകാശ സംരക്ഷണ റാലികള്‍ സംഘടിപ്പിക്കപ്പെട്ടു. കോട്ടയത്ത് നടത്തിയ ഗുണ്ടാറാലിയില്‍ നവീനമായി പരിഷ്കരിച്ച തിരുനക്കര മൈതാനം ആനകയറിയ കരിമ്പിന്‍കാടുപോലെയായി. സ്നേഹവും കരുണയും ഉപദേശിക്കേണ്ടവര്‍ വിദ്വേഷത്തിന്റെയും പകയുടെയും പ്രഘോഷകരായി മാറുന്ന അത്യന്തം ദാരുണമായ അവസ്ഥയാണ്, ഇതൊന്നും ശരിയല്ലെന്നു പറയാന്‍ ഇടതുപക്ഷപ്രവര്‍ത്തകരായ കത്തോലിക്കരെ പ്രേരിപ്പിച്ചത്. രാഷ്ട്രീയപ്രവര്‍ത്തനവും മതവിശ്വാസവുമൊക്കെ പൌരന്റെ മൌലികാവകാശമാണെന്ന് സഭാരാഷ്ട്രീയക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഏതു രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച് ഒരു ഇടയലേഖനവും വന്നുകൂടായ്കയില്ല.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com