Tuesday, July 20, 2010

കൈവെട്ട് ന്യായീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് ലഘുലേഖ

കൈവെട്ട് ന്യായീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് ലഘുലേഖ
മലപ്പുറം: അധ്യാപകന്റെ കൈവെട്ടിയതിനെ ന്യായീകരിച്ചും നുണകള്‍നിറച്ചും പള്ളികളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ലഘുലേഖ. വെളളിയാഴ്ച ജുമാ നമസ്കാരത്തിനുശേഷമാണ് വര്‍ഗീയ വികാരമിളക്കിവിടുന്ന ലഘുലേഖകള്‍ സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്തത്. മതവികാരമിളക്കിവിടുന്ന ലഘുലേഖ വിതരണത്തിനെതിരെ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധമുണ്ടായി. 'നുണകള്‍കൊണ്ട് മുസ്ളിം ശാക്തീകരണത്തെ തകര്‍ക്കാനാവില്ല' എന്ന തലക്കെട്ടോടെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് ലഘുലേഖ പുറത്തിറക്കിയത്. മുസ്ളിങ്ങളുടെ മനസ്സിനേറ്റ മുറിവുണക്കുന്നതിന് പകരം, ചോദ്യപേപ്പര്‍വിവാദം നിസ്സാരവല്‍ക്കരിക്കാനുള്ള നീക്കങ്ങളാണുണ്ടായതെന്നും അതാണ് അധ്യാപകനെ ആക്രമിക്കാന്‍ കാരണമെന്നും ലഘുലേഖ പറയുന്നു. പൊലീസ് നിരപരാധികളെ വേട്ടയാടുകയാണെന്നും മുസ്ളിംവീടുകള്‍ ചവിട്ടിപ്പൊളിച്ചെന്നും ലഘുലേഖയിലുണ്ട്. റെയ്ഡില്‍ കണ്ടെത്തിയ വെട്ടുകത്തി നാളികേരം പറിക്കാനുളളതാണെന്നും തോക്ക്് കളിത്തോക്കാണെന്നുമുള്ള വാദങ്ങളുമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള നീക്കങ്ങളില്‍ രാഷ്ട്രീയ പാര്‍ടികളുടെയും പൊലീസ്-മാധ്യമ കൂട്ടുകെട്ടിന്റെയും താല്പര്യങ്ങളുണ്ടെന്നും ലഘുലേഖ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് മുസ്ളിങ്ങളുടെ സമ്പൂര്‍ണ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നവ സാമൂഹിക പ്രസ്ഥാനമാണെന്ന വാദവുമുണ്ട്. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ മുസ്ളിംപക്ഷത്തുനിന്ന് ദേശീയതലത്തില്‍ ഉയര്‍ന്നുവന്ന ഒരേയൊരു പ്രസ്ഥാനമാണെന്നും അത് പലരുടെയും ഉറക്കംകെടുത്തുന്നുവെന്നും ലഘുലേഖ അവകാശപ്പെടുന്നു

No comments: